ആപ്പ്ജില്ല

കൊച്ചി ക്യാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നിർമ്മാണം അടുത്ത വർഷം പൂർത്തിയാക്കും

കൊച്ചി ക്യാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നിർമ്മാണം അടുത്ത വർഷം പൂർത്തിയാക്കും. ജില്ലാ കളക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഫെബ്രുവരിയിൽ നിർമ്മാണം പൂർത്തിയാക്കാൻ തീരുമാനിച്ചത്.

Lipi 16 Sept 2020, 6:24 pm
കൊച്ചി: കൊച്ചി കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2021 ഫെബ്രുവരി 28 നുള്ളിൽ പൂർത്തിയാക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ താൽക്കാലികമായി നിർത്തിവെച്ച നിർമ്മാണ പ്രവർത്തനങ്ങൾ മെയ് 18 നു പുനരാരംഭിച്ചിരുന്നു. നിലവിൽ 32 ശതമാനം നിർമ്മാണം പൂർത്തിയായ 2 ബ്ലോക്കുകളുടെ അവശേഷിക്കുന്ന പ്രവൃത്തികളും അടുത്ത ഫെബ്രുവരിയോടെ പൂർത്തിയാക്കും. ജില്ലാ കളക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
Samayam Malayalam Cochin Cancer Research Centre
കൊച്ചി ക്യാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്


Also Read: വാരപ്പെട്ടി ഇനി ബാലസൗഹൃദ പഞ്ചായത്ത്; പ്രഖ്യാപനം നടത്തിയത് ആന്‍റണി ജോണ്‍ എംഎല്‍എ

മൂന്നു ലോവർ ഗ്രൗണ്ട് നിലകളും മുകളിലേക്ക് അഞ്ചു നിലകളുമുള്ള എ ബി ബ്ലോക്കുകളുടെ പ്ലാസ്റ്ററിങ്, ഫ്ലോറിങ്, പെയിൻ്റിംഗ് ജോലികൾ ഉൾപ്പെടെ നിശ്ചിത തീയതിക്കുള്ളിൽ പൂർത്തിയാക്കുന്നതിനു പുതിയ സമയക്രമം തയാറാക്കിയിട്ടുണ്ട്. നിലവിൽ 164 തൊഴിലാളികളെയാണ് നിർമ്മാണ കമ്പനിയായ പി ആൻഡ് സി കളമശ്ശേരിയിലെ നിർമ്മാണസ്ഥലത്ത് നിയോഗിച്ചിട്ടുള്ളത്. ക്വാറൻ്റൈനിൽ പ്രവേശിച്ച 39 തൊഴിലാളികൾ കൊവിഡ് പരിശോധനക്ക് ശേഷം ജോലിയിൽ പ്രവേശിക്കും. മധുരയിൽ നിന്ന് 100 പേരെ കൂടി ഇങ്ങോട്ട് എത്തിക്കാനും നിർമ്മാണ കമ്പനി ആലോചിക്കുന്നു. ഈ മാസം അവസാനത്തോടെ 350 തൊഴിലാളികളെ പൂർണമായി ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് പി ആൻഡ് സി അറിയിച്ചു.

Also Read: എംജി റോഡിലെ കോടികൾ മൂല്യമുള്ള ഭൂമി കയ്യേറി വ്യാപാരികൾ; കയ്യേറ്റക്കാരെ ഒഴിപ്പിക്കാനൊരുക്കി കൊച്ചി നഗരസഭ

ആശുപത്രിയിലേക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. റേഡിയോതെറാപ്പി ഉപകരണങ്ങൾക്കുള്ള ടെൻഡർ ക്ഷണിച്ചതായി ഇൻകെൽ ജില്ലാ കളക്ടറെ അറിയിച്ചു. മറ്റുള്ളവയുടെ ടെൻഡർ വിശദാംശങ്ങളും തയാറാക്കി വരികയാണ്. ആശുപത്രിയുടെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ആർക്കിടെക്ടിനെ നിയോഗിക്കുന്ന കാര്യം ഇൻകെൽ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി ചർച്ച ചെയ്യും. കൊവിഡ് മൂലം തടസപ്പെട്ട എല്ലാ പ്രവർത്തനങ്ങളും പൂർണതോതിൽ പുനരാരംഭിക്കാനും ഫെബ്രുവരിയിൽ നിർമ്മാണം പൂർത്തിയാക്കാനും തീരുമാനിച്ചതായി ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു


Also Read: പ്രജീഷയുടെ മൃതദേഹം സംസ്‌കരിച്ചത് മറ്റൊരാൾ നൽകിയ സ്ഥലത്ത്; മരണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ്



എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്