കൊച്ചി: വ്യാജ വിലാസം നിർമ്മിച്ച് കൊറിയർ വഴി സ്വർണ്ണമെത്തിച്ച് മോഷണം നടത്തിയ കൊറിയർ ജീവനക്കാരൻ പിടിയിൽ. കണ്ണൂർ അഴീക്കോട് സലഫി മുസ്ലിം പള്ളിക്ക് സമീപം പി സി ലൈൻ വീട്ടിൽ സന്ദീപ് (31) ആണ് ആലുവ പോലീസിന്റെ പിടിയിലായത്.
ആലുവ തായിക്കാട്ടുകരയിൽ പ്രവർത്തിക്കുന്ന ഡൽഹി വെറി പ്രൈവറ്റ് ലിമിറ്റഡ് എന്ന കൊറിയർ സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്നു ഇയാൾ. വ്യാജ വിലാസം നിർമ്മിച്ച് അതിലേക്ക് സ്വർണ്ണം ഓർഡർ ചെയ്ത് വരുത്തുകയും കമ്പനി അയച്ച പാക്കറ്റ് എത്തുമ്പോൾ ഇയാൾ പായ്ക്കറ്റ് തുറന്ന് സ്വർണ്ണം എടുക്കുകയും ചെയ്യും.
Also Read: 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിലെ നായിക... ഇപ്പോള്‍ നിസഹായതയുടെ വേഷമാടി വാടക വീട്ടില്‍, ജീവിതം ഇനി എങ്ങോട്ടെന്നറിയാതെ!!
തുടർന്ന് കവർ ഒട്ടിച്ചശേഷം അഡ്രസിൽ ആളില്ലെന്നു പറഞ്ഞ് തിരിച്ചയക്കും. അങ്ങനെ തിരിച്ചത്തിയ പായ്ക്കറ്റുകൾ ബാംഗ്ലൂരിലെ കമ്പനി സ്കാൻ ചെയ്തപ്പോഴാണ് പായ്ക്കറ്റിനകത്ത് സ്വർണ്ണം ഇല്ലെന്ന് മനസിലായത്. തുടർന്ന് ആലുവ ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
Also Read: കുഞ്ചിപ്പാറയിൽ അഭിമന്യുവിന്റെ പേരിൽ ഗ്രന്ഥശാല; 2500 ഓളം പുസ്തകങ്ങൾ എത്തിച്ച് എസ്എഫ്ഐ പ്രവർത്തകർ
ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജി. വേണുവും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആറു ലക്ഷത്തോളം രൂപയുടെ 10 സ്വർണ്ണ ഉരുപ്പടികളാണ് മോഷ്ടിച്ചത്. സംഭവം നടന്ന ശേഷം സന്ദീപ് ഒളിവിലായിരുന്നു. ഇൻസ്പെക്ടർ രാജേഷ് പിഎസ്, എസ്ഐ രവി.വി കെ, എഎസ്ഐ മാരായ ബിജു. എംകെ. ഇക്ബാൽ, സിപിഒ ദിലീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ