ആപ്പ്ജില്ല

മലവെള്ള പാച്ചിലിൽ പെരിയാറിലെ ഒഴുക്കിൽ കാട്ടാനയുടെ ജഡം

പെരിയാറിലൂടെ കാട്ടാനയുടെ ജഡം ഒഴുകി പോയി. പെരിയാറിലെ ജലനിരപ്പ് ഉയർന്നിരുന്നു. നേര്യമംഗലം പാലത്തിൽ നിന്നവരാണ് കാട്ടാനയുടെ ജഡം കണ്ടത്.

Lipi 7 Aug 2020, 6:23 pm
കോതമംഗലം: കനത്ത മഴയിൽ പെരിയാറിലൂടെ കാട്ടാനയുടെ ജഡം ഒഴുകി പോയി. രണ്ട് ദിവസമായി ഇടതടവില്ലാതെ ഹൈറേഞ്ചിൽ പെയ്യുന്ന മഴയെ തുടർന്ന് പെരിയാറിലെ ജലനിരപ്പ് ഉയർന്നിരുന്നു. മല വെള്ളത്തിൽ പെരിയാറിലൂടെ ഒഴുകി വരുന്ന വസ്തുകൾ പിടിച്ചെടുക്കുവാൻ നേര്യമംഗലം പാലത്തിൽ നിന്നവരാണ് കാട്ടാനയുടെ ജഡം ഒഴുകി പോകുന്നത് കണ്ടത്.
Samayam Malayalam പെരിയാറിലൂടെ ആന ഒഴുകുന്ന ദൃശ്യം


Also Read: വെള്ളപ്പൊക്കത്തെ നേരിടാൻ കൊച്ചി വിമാനത്താവളം; യുദ്ധകാലാടിസ്ഥാനത്തിൽ നവീകരണം പൂർത്തിയാക്കി

ഏതാണ്ട് ആറ് വയസ് പ്രായമുള്ള കുട്ടിയാനയാണെന്നാണ് പ്രാഥമിക നിഗമനം. കനത്ത മഴയിൽ കാൽ തെറ്റി പുഴയിൽ വീണ് ചെരിഞ്ഞതോ, ഒഴുക്കിൽ പെട്ടതോ ആകാമെന്നാണ് സംഭവമറിഞ്ഞ വനപാലകർ പറയുന്നത്. നേര്യമംഗലം റേഞ്ചുകളിൽ നിന്നോ ഇടുക്കി വന്യമൃഗസങ്കേത്തിൽ നിന്നോയുള്ള ആനയാകാമിതെന്നും സംശയിക്കുന്നു.

Also Read: പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; ആലുവ ക്ഷേത്രം മുങ്ങി

കല്ലാർ കൂട്ടി, ലോവർപെരിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു കിടക്കുന്നതിനാൽ ആനയുടെ ജഡം അതിലൂലൂടെ തടസമില്ലാതെ ഒഴുകിവരും. നേര്യമംഗലം കഴിഞ്ഞാൽ ജഡം തടഞ്ഞു നിൽക്കുവാൻ സാധ്യതയുള്ളത് ഭൂതത്താൻകെട്ട് അണക്കെട്ട് ഷട്ടറിലാണ്. കനത്ത മഴയെ തുടർന്ന് ഭൂതത്താൻകെട്ട് അണക്കെട്ടിൻ്റെയും പ്രധാന ഷട്ടറുകൾ തുറന്നു കിടക്കുന്നതിനാൽ കാട്ടാനയുടെ ജഡം താഴേക്ക് ഒഴുകി പോകാനാണ് സാധ്യത. സംഭവം അറിഞ്ഞതിനെ തുടർന്ന് ആനയുടെ ജഡം എവിടെ തടയും എന്നതിനെ കുറിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങി.

Also Read: ബാങ്ക് ഉദ്യോഗസ്ഥനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ്; ഫോര്‍ട്ട് കൊച്ചിയില്‍ സ്ഥിതി ഗുരുതരം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്