കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ നരബലി അതിക്രൂരമെന്ന് എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു. പറയാന്‍ സാധിക്കുന്നതിനുമപ്പുറം ക്രൂരമായാണ് പ്രതികള്‍ രണ്ടു സ്ത്രീകളെയും കൊലപ്പെടുത്തിയതെന്ന് കമ്മിഷണര്‍ പറഞ്ഞു. പണം മാത്രമായിരുന്നില്ല കൊലപാതകം നടത്തിയതിനു പ്രേരണയെന്നും പണം നല്‍കാമെന്നു പ്രലോഭിപ്പിച്ചാണ് മുഹമ്മദ് ഷാഫി സ്ത്രീകളെ കൂട്ടിക്കൊണ്ടു പോയതെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു. Also Read: 'ഐശ്വര്യവും സമ്പത്തും' ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ചു, സ്ത്രീകളുടെ തലയറുത്ത് മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടു, ഞെട്ടിക്കുന്ന കൊലപാതകം
അന്നു രാത്രി തന്നെ ഇവരെ കൊലപ്പെടുത്തിയതായും പോലീസ് പറയുന്നു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പറവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ സ്ത്രീകള്‍ ഇരയായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നതായും കമ്മിഷണര്‍ വ്യക്തമാക്കി.
സ്ത്രീകളെ പ്രലോഭിപ്പിച്ച് ഇലന്തൂരിലെ പ്രതികളുടെ വീട്ടില്‍ എത്തിച്ച ശേഷം കൈകാലുകള്‍ കെട്ടിയിട്ടു മാറിടം അറുത്തുമാറ്റി രക്തം വാര്‍ന്നു പോയശേഷം കഴുത്തില്‍ കത്തി കുത്തിയിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നതെന്ന് അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥന് പറഞ്ഞു. കൊല്ലപ്പെട്ട പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മത്തിന് പത്തു ലക്ഷം രൂപ നല്‍കാമെന്ന് ആയിരുന്നു ഷാഫിയുടെ വാഗ്ദാനമെന്ന് പോലീസ് പറഞ്ഞു.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായാണ് സ്ത്രീകളെ നരബലിയ്ക്ക് ഇരയാക്കിയത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ചാണ് സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നല്‍കിയത്. സംഭവത്തില്‍ തിരുവല്ല സ്വദേശിയായ വൈദ്യന് ഭഗവത്, ഭാര്യ ലീല, പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ് എന്ന റഷീദുമാണ് അറസ്റ്റിലായത്.
സ്ത്രീകളുടെ തല അറുത്ത് കൊന്ന് കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സെപ്തംബര്‍ 27 മുതല്‍ പത്മയെയും ജൂണ്‍ മാസം മുതല്‍ റോസ്ലിയെയുമാണ് കാണാതായത്. കടവന്ത്ര സ്റ്റേഷന് പരിധിയില്‍ പൊന്നുരുന്നി പഞ്ചവടി കോളനിയില്‍ നിന്നു കാണാതായ യുവതിയുടെ മൃതദേഹം കഷണങ്ങളാക്കിയ നിലയില്‍ ആറന്മുളയില് നിന്നും കിട്ടി.
Also Read: വീടുവിട്ടിറങ്ങി, കാലടിയില്‍ പങ്കാളിക്കൊപ്പം താമസിച്ച് റോസ്ലി, കാണാതായെന്ന് മകള്‍ പരാതി നല്‍കിയത് ഓഗസ്റ്റ് 17 ന്
ഷാഫിയുടെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നല്‍കിയെന്നാണ് വിവരം. കടവന്ത്രയിലെ സ്ത്രീയെ കാണാതായ സംഭവത്തിലെ അന്വേഷണം തിരുവല്ലയിലേക്ക് നീങ്ങിയതോടെ കാലടിയില്‍ നിന്നുള്ള റോസ്ലിയും കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്. വൈദ്യര്‍ക്കും ഭാര്യയ്ക്കും വേണ്ടിയാണ് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. കാലടിയില്‍ നിന്നാണ് യുവതിയെ ആദ്യം കൊണ്ടുപോയത്. പെരുമ്പാവൂരിലെ ഏജന്റാണ് വൈദ്യരെയും ഭാര്യയെയും നരബലി നല്കിയാല് ഐശ്വര്യവും സമ്പത്തും ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചത്. ഇയാളാണ് സ്ത്രീകളുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം ഇവരെ തിരുവല്ലയിലേക്ക് കൊണ്ടുപോയത്.
Read Latest Local News and Malayalam News
അന്നു രാത്രി തന്നെ ഇവരെ കൊലപ്പെടുത്തിയതായും പോലീസ് പറയുന്നു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പറവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ സ്ത്രീകള്‍ ഇരയായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നതായും കമ്മിഷണര്‍ വ്യക്തമാക്കി.
സ്ത്രീകളെ പ്രലോഭിപ്പിച്ച് ഇലന്തൂരിലെ പ്രതികളുടെ വീട്ടില്‍ എത്തിച്ച ശേഷം കൈകാലുകള്‍ കെട്ടിയിട്ടു മാറിടം അറുത്തുമാറ്റി രക്തം വാര്‍ന്നു പോയശേഷം കഴുത്തില്‍ കത്തി കുത്തിയിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നതെന്ന് അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥന് പറഞ്ഞു. കൊല്ലപ്പെട്ട പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മത്തിന് പത്തു ലക്ഷം രൂപ നല്‍കാമെന്ന് ആയിരുന്നു ഷാഫിയുടെ വാഗ്ദാനമെന്ന് പോലീസ് പറഞ്ഞു.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായാണ് സ്ത്രീകളെ നരബലിയ്ക്ക് ഇരയാക്കിയത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ചാണ് സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നല്‍കിയത്. സംഭവത്തില്‍ തിരുവല്ല സ്വദേശിയായ വൈദ്യന് ഭഗവത്, ഭാര്യ ലീല, പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ് എന്ന റഷീദുമാണ് അറസ്റ്റിലായത്.
സ്ത്രീകളുടെ തല അറുത്ത് കൊന്ന് കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സെപ്തംബര്‍ 27 മുതല്‍ പത്മയെയും ജൂണ്‍ മാസം മുതല്‍ റോസ്ലിയെയുമാണ് കാണാതായത്. കടവന്ത്ര സ്റ്റേഷന് പരിധിയില്‍ പൊന്നുരുന്നി പഞ്ചവടി കോളനിയില്‍ നിന്നു കാണാതായ യുവതിയുടെ മൃതദേഹം കഷണങ്ങളാക്കിയ നിലയില്‍ ആറന്മുളയില് നിന്നും കിട്ടി.
Also Read: വീടുവിട്ടിറങ്ങി, കാലടിയില്‍ പങ്കാളിക്കൊപ്പം താമസിച്ച് റോസ്ലി, കാണാതായെന്ന് മകള്‍ പരാതി നല്‍കിയത് ഓഗസ്റ്റ് 17 ന്
ഷാഫിയുടെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നല്‍കിയെന്നാണ് വിവരം. കടവന്ത്രയിലെ സ്ത്രീയെ കാണാതായ സംഭവത്തിലെ അന്വേഷണം തിരുവല്ലയിലേക്ക് നീങ്ങിയതോടെ കാലടിയില്‍ നിന്നുള്ള റോസ്ലിയും കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്. വൈദ്യര്‍ക്കും ഭാര്യയ്ക്കും വേണ്ടിയാണ് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. കാലടിയില്‍ നിന്നാണ് യുവതിയെ ആദ്യം കൊണ്ടുപോയത്. പെരുമ്പാവൂരിലെ ഏജന്റാണ് വൈദ്യരെയും ഭാര്യയെയും നരബലി നല്കിയാല് ഐശ്വര്യവും സമ്പത്തും ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചത്. ഇയാളാണ് സ്ത്രീകളുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം ഇവരെ തിരുവല്ലയിലേക്ക് കൊണ്ടുപോയത്.
Read Latest Local News and Malayalam News