കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിക്കൽ ആരംഭിച്ചതോടെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഗതാഗത കുരുക്കാണ്. ദേശീയപാത 66 ൽ നിർമ്മിച്ച മേൽപ്പാലം പൊളിക്കുമ്പോൾ വൻ ഗതാഗതക്കുരുക്കാകും അനുഭവപ്പെടുക. ഡിസിപി ജി പൂങ്കുഴലി സ്ഥലത്തെത്തി ഗതാഗത ക്രമീകരണങ്ങൾ വിലയിരുത്തി. ശനിയാഴ്ച വരെ പ്രത്യേക ഗതാഗത നിയന്ത്രണങ്ങളില്ലെന്ന് ഡിസിപി വ്യക്തമാക്കി. എന്നാൽ ഞായറാഴ്ച്ച മുതൽ ഭാഗികമായ നിയന്ത്രണങ്ങൾ ഉണ്ടാകും.
Also Read: വീട്ടിലും നാട്ടിലും ആരാധനാലയത്തിലും രക്ഷയില്ല! തൃശൂരില്‍ 6 വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചത് 18കാരന്‍, ശാന്തിക്കാരന്‍ ഒളിവില്‍... കയുടമ അറസ്റ്റില്‍
പാലാരിവട്ടം സിഗ്നൽ ജംഗ്ഷനിൽ ഞായറാഴ്ച മുതൽ പാലത്തിന് അടിയിലൂടെ വാഹനങ്ങൾ കടത്തിവിടില്ല. പാലത്തിന് സമീപത്തുകൂടി വാഹനങ്ങൾക്ക് പതിവ് പോലെ പോകാം. പാലത്തിന് അടിയിലൂടെ കടന്നുപോകുന്ന ( കാക്കനാട് - കലൂർ) വാഹനങ്ങൾ പാലത്തിൻ്റെ ഇരുവശങ്ങളിലെ അപ്രോച്ച്, സർവീസ് റോഡുകൾ വഴി യു ടേൺ എടുത്ത് പോകേണ്ടി വരും. ഒരാഴ്ച നിയന്ത്രണം തുടരും. ട്രയൽ റൺ പരിശോധിച്ച ശേഷം എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ പിന്നീട് തീരുമാനിക്കുമെന്ന് ഡിസിപി അറിയിച്ചു.
Also Read: തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകള്‍ ലോക്ക് ഡൗണിലേക്ക്? കര്‍ശന നിയന്ത്രണം വേണമെന്ന് ജില്ലാ ഭരണകൂടം
പാലാരിവട്ടം മേൽപ്പാലത്തിൻ്റെ ടാറിംഗ് നീക്കുന്ന നടപടിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇവ പൂർത്തിയാക്കിയതിന് ശേഷമാകും ഗതാഗത നിയന്ത്രണം ഉണ്ടാകുക. ഗർഡറുകൾ മുറിച്ചു നീക്കുമ്പോൾ കോൺക്രീറ്റുകൾ തെറിക്കാതിരിക്കാൻ ചുറ്റും ഇരുമ്പ് നെറ്റ് വിരിയ്ക്കാനാണ് തീരുമാനം.
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
Also Read: വീട്ടിലും നാട്ടിലും ആരാധനാലയത്തിലും രക്ഷയില്ല! തൃശൂരില്‍ 6 വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചത് 18കാരന്‍, ശാന്തിക്കാരന്‍ ഒളിവില്‍... കയുടമ അറസ്റ്റില്‍
പാലാരിവട്ടം സിഗ്നൽ ജംഗ്ഷനിൽ ഞായറാഴ്ച മുതൽ പാലത്തിന് അടിയിലൂടെ വാഹനങ്ങൾ കടത്തിവിടില്ല. പാലത്തിന് സമീപത്തുകൂടി വാഹനങ്ങൾക്ക് പതിവ് പോലെ പോകാം. പാലത്തിന് അടിയിലൂടെ കടന്നുപോകുന്ന ( കാക്കനാട് - കലൂർ) വാഹനങ്ങൾ പാലത്തിൻ്റെ ഇരുവശങ്ങളിലെ അപ്രോച്ച്, സർവീസ് റോഡുകൾ വഴി യു ടേൺ എടുത്ത് പോകേണ്ടി വരും. ഒരാഴ്ച നിയന്ത്രണം തുടരും. ട്രയൽ റൺ പരിശോധിച്ച ശേഷം എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ പിന്നീട് തീരുമാനിക്കുമെന്ന് ഡിസിപി അറിയിച്ചു.
Also Read: തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകള്‍ ലോക്ക് ഡൗണിലേക്ക്? കര്‍ശന നിയന്ത്രണം വേണമെന്ന് ജില്ലാ ഭരണകൂടം
പാലാരിവട്ടം മേൽപ്പാലത്തിൻ്റെ ടാറിംഗ് നീക്കുന്ന നടപടിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇവ പൂർത്തിയാക്കിയതിന് ശേഷമാകും ഗതാഗത നിയന്ത്രണം ഉണ്ടാകുക. ഗർഡറുകൾ മുറിച്ചു നീക്കുമ്പോൾ കോൺക്രീറ്റുകൾ തെറിക്കാതിരിക്കാൻ ചുറ്റും ഇരുമ്പ് നെറ്റ് വിരിയ്ക്കാനാണ് തീരുമാനം.
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ