കൊച്ചി: കൊവിഡ് പ്രതിരോധത്തിന് ഏറ്റവും മുഖ്യമായ മാസ്ക്കുകൾ വിപണിയിൽ ഇറക്കാനൊരുക്കി മുൻനിര കമ്പനികൾ. സംസ്ഥാനത്ത് മാസ്ക്കുകൾക്ക് ആവശ്യക്കാർ ഏറെയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് കമ്പനികൾ ബ്രാൻഡഡ് മാസ്ക്കുകൾക്ക് വിപണി തേടുന്നത്.
Also Read: എറണാകുളത്ത് പോലീസുകാരുടെ നേതൃത്വത്തിലും വ്യാജ മദ്യവില്‍പ്പന
പ്രമുഖ ബാഗ് നിർമാതാക്കളും വസ്ത്ര നിർമാതാക്കളും മാസ്ക് വിൽപനക്കായി ജില്ലയിൽ പങ്കാളികളെ തേടി തുടങ്ങിയതായാണ് റിപ്പോർട്ട്. മൂന്ന് പാളികളുള്ള മാസ്കുകൾക്ക് 100 രൂപ മുതൽ 1000 രൂപ വരെയാണ് വില. വൈറസുകളിൽ നിന്നും ബാക്ടീരിയയിൽ നിന്നും സംരക്ഷണം നൽകുന്ന മാസ്ക്കുകളാണ് കമ്പനികൾ നിർമിക്കുന്നത്. ഡിസൈനർ മാസ്ക്കുകൾ വിവിധ വസ്ത്രധാരണത്തിനും കാലാവസ്ഥക്കും യോജിച്ച തരത്തിൽ നിർമിക്കുന്നുവെന്നാണ് റിപ്പോർട്ട്.
സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികൾക്ക് യൂണിഫോമിനൊപ്പം ധരിക്കാൻ കഴിയുന്ന മാസ്ക്കുകളും നിർമിക്കുന്നുണ്ട്. കഴുകി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന മാസ്ക്കുകളാണ് കൂടുതലും നിർമിക്കുന്നത്. ഭംഗിയുള്ള ഡിസൈനർ പാളി പുറത്തും വൈറസിനെ പ്രതിരോധിക്കാനുള്ള രണ്ടാമത്തെ പാളിയും മുഖത്തിന് സുഖം നൽകുന്ന തരത്തിൽ അകത്തെ പാളിയുമാണ് മാസ്ക്കുകൾക്ക് നൽകുന്നത്.