ആപ്പ്ജില്ല

കുട്ടമ്പുഴയിൽ പിടിയാനക്കുട്ടി മാലിന്യക്കുഴിയിൽ വീണു; രക്ഷകരായി വനപാലകരും നാട്ടുകാരും

എറണാകുളത്തെ കുട്ടമ്പുഴയിൽ പിടിയാനക്കുട്ടി മാലിന്യക്കുഴിയിൽ വീണു. വടാട്ടുപാറ ചക്കിമേടിലാണ് സംഭവം. വനപാലകരും നാട്ടുകാരും ചേർന്നു കുട്ടിയാനയെ രക്ഷപ്പെടുത്തി.

Lipi 23 Sept 2020, 7:47 pm
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ ചക്കിമേടിൽ പിടിയാനക്കുട്ടി മാലിന്യക്കുഴിയിൽ വീണു. അഞ്ച് മണിക്കൂറോളം മാലിന്യക്കുഴിയിൽ കിടന്ന കാട്ടാന കുട്ടിയെ വനപാലകരും നാട്ടുകാരും ചേർന്നു രക്ഷപെടുത്തി. ജെസിബി ഉപയോഗിച്ച് കുഴിയുടെ അരിക് ഇടിച്ചാണ് കുട്ടിയാനയെ കരക്ക് കയറ്റിയത്. കരക്ക് കയറിയ കുട്ടിയാന കാട്ടിലേക്ക് തിരികെ കയറാൻ വൈമനസ്യം കാണിച്ചു.

Also Read: മന്ത്രി ജലീലിൻ്റെ രാജി; കോതമംഗലത്തും അങ്കമാലിയിലും പ്രതിഷേധം, യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

ആനശല്യം വളരെ രൂക്ഷമായ പ്രദേശമാണ് ചക്കിമേട്. ഇന്നലെ രാത്രി പതിനഞ്ചോളം ആനകൾ ഇവിടുത്തെ ജനവാസ മേഖലയിൽ എത്തിയിരുന്നു. ഇതിൽ നിന്നു കൂട്ടം തെറ്റിയ കുട്ടിയാനയാണ് കുഴിയിൽ വീണത്. പുലർച്ചവരെ തള്ളയാനകൾ സമീപത്ത് തമ്പടിച്ചിരുന്നു. ആനയെ തിരികെ വനത്തിലേക്ക് തന്നെ കയറ്റിവിടാനുള്ള ശ്രമത്തിലാണ് വനപാലകർ. ഭൂതത്താൻകെട്ട് ഡെപ്യൂട്ടി ആർഒ ജെ ജയൻ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Also Read: വൈപ്പിനിൽ അജ്ഞാതൻ്റെ മൃതദേഹം; കാണപ്പെട്ടത് രക്തം വാർന്ന നിലയിൽ


എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്