ആപ്പ്ജില്ല

'ഈ മൂന്ന് ആവശ്യങ്ങൾക്ക് മറുപടി വേണം, ഉത്തരവിറക്കിയാൽ കത്തിക്കും'; സിനഡിന് നിവേദനം കൈമാറി വിമത വിഭാഗം

എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികളുടെ സംഘടനകളാണ് നിവേദനവുമായി സിനഡിനെ സമീപിച്ചത്. സിനഡ് പുരോഗമിക്കുന്ന സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് സെൻ്റ് തോമസ് മൗണ്ടിലെത്തിയാണ് നിവേദനം കൈമാറിയത്

Samayam Malayalam 22 Aug 2022, 11:21 pm

ഹൈലൈറ്റ്:

  • എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന ഏകീകരണം.
  • ഉത്തരവ് കത്തിക്കുമെന്ന് എറണാകുളം അങ്കമാലി അതിരൂപത.
  • സിനഡ് തീരുമാനം അടിച്ചേൽപ്പിച്ചാൽ അംഗീകരിക്കില്ലെന്ന് വിമതവിഭാഗം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കൊച്ചി: കുർബാന ഏകീകരണം ഏകപക്ഷീയമായി നടപ്പാക്കാൻ തീരുമാനിച്ചാൽ ഉത്തരവ് കത്തിക്കുമെന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികളുടെ സംഘടനയിലെ വിമത വിഭാഗം. സിനഡ് തീരുമാനം അടിച്ചേൽപ്പിച്ചാൽ അംഗീകരിക്കില്ല. കുർബാന ഏകീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഇവർ സിനഡിന് നിവേദനം നൽകി.
16കാരിയെ കണ്ടെത്തിയത് തിരുവനന്തപുരത്തെ വീട്ടിൽ നിന്നും, ലൈംഗികാതിക്രമം നടന്നെന്ന് പെൺകുട്ടി; യുവാവ് അറസ്റ്റിൽ
എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികളുടെ സംഘടനകളാണ് നിവേദനവുമായി സിനഡിനെ സമീപിച്ചത്. സിനഡ് പുരോഗമിക്കുന്ന സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് സെൻ്റ് തോമസ് മൗണ്ടിലെത്തിയാണ് നിവേദനം കൈമാറിയത്. ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കുക, ആർച്ച് ബിഷപ്പ് ആൻറണി കരിയിലെ മാറ്റിയതിൽ കാരണം വ്യക്തമാക്കുക, ഭൂമി വിൽപ്പനയിൽ അതിരൂപതയ്ക്കുണ്ടായ നഷ്ടം നികത്താൻ വത്തിക്കാൻ നിർദ്ദേശിച്ച റെസ്റ്റിറ്റ്യൂഷൻ നടപ്പാക്കുക തുടങ്ങി കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിവേദനം.

കൊച്ചിയിൽ വിമത വിഭാഗം വൈദികരും വിശ്വാസികളും സംഘടിപ്പിച്ച വിശ്വാസ മഹാസംഗമത്തിൽ പാസാക്കിയ പ്രമേയമാണ് നിവേദനം ആയി നൽകിയത്. കുർബാന ഏകീകരണം ഏകപക്ഷീയമായി നടപ്പാക്കാൻ തീരുമാനിച്ചാൽ ഉത്തരവ് കത്തിക്കുമെന്നും സിനഡ് തീരുമാനം അടിച്ചേൽപ്പിച്ചാൽ അംഗീകരിക്കില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.

വീണ്ടും ആഞ്ഞടിക്കുമോ മഴ? ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
കഴിഞ്ഞ ദിവസങ്ങളിലും പ്രമേയം നിവേദനം നൽകാൻ എത്തിയെങ്കിലും മെത്രാന്മാർ നേരിട്ട് വാങ്ങാൻ വിസമ്മതിച്ചിരുന്നു. തുടർന്നാണ് സിനഡ് നടക്കുന്ന സഭയുടെ ആസ്ഥാനമായ മൗണ്ട് സെൻ്റ് തോമസിൽ കൂടുതലാളുകൾ സംഘടിച്ചെത്തിയത്. സഭ നേതൃത്വവുമായി സംസാരിച്ചതിന് ശേഷം പോലീസ് കാവലിൽ പ്രതിനിധികളെ മാത്രം അകത്തേക്ക് കടത്തി വിട്ടായിരുന്നു സിനഡിന് നിവേദനം കൈമാറിയത്.

എറണാകുളം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്