Please enable javascript.Achamma Murder, Son Stabs Mother To Death At Kochi - കഴുത്തറുത്ത് ചോര വാർന്ന് അച്ചാമ്മ; മൃതദേഹത്തിനരികിൽ കത്തി വീശി മകന്‍; അരുംകൊലയുടെ നടുക്കം മാറാതെ മരട് നിവാസികൾ

കഴുത്തറുത്ത് ചോര വാർന്ന് അച്ചാമ്മ; മൃതദേഹത്തിനരികിൽ കത്തി വീശി മകന്‍; അരുംകൊലയുടെ നടുക്കം മാറാതെ മരട് നിവാസികൾ

Edited byമേരി മാര്‍ഗ്രറ്റ് | Lipi 8 Jul 2023, 8:00 am
Subscribe

രണ്ടര മണിക്കൂര്‍ സമയമെടുത്താണ് രാത്രി എട്ട് മണിയോടെ ഫയർഫോഴ്സ് എത്തി വീടിന്‍റെ പൂട്ട് തകർത്ത് ഫ്ളാറ്റിന് അകത്ത് കയറിയത്. അപ്പോഴേയ്ക്കും അച്ചാമയെ മകൻ വെട്ടി കൊല്ലപ്പെടുത്തിയിരുന്നു.

ഹൈലൈറ്റ്:

  • ഇന്നലെ രാവിലെ മുതൽ മകൻ വിനോദ് അമ്മ അച്ചാമ്മയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു
  • പിന്നീട് വീടിനുള്ളിൽ നിന്ന് കരച്ചിലും ശബ്ദവുമെല്ലാം കേട്ട് തുടങ്ങി
  • ഇതോടെ തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവർ പോലീസിൽ വിവരം അറിയിച്ചു
കൊച്ചി: സ്വന്തം അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തിയതിന്‍റെ നടുക്കത്തിലാണ് എറണാകുളം മരട് നിവാസികൾ. അച്ചാമ്മ എബ്രാഹാമാണ് (78) മകൻ വിനോദിന്‍റെ കൊടുംക്രൂരതയിൽ കൊല്ലപ്പെട്ടത്. അമ്മയും മകനും തമ്മിൽ കുറച്ച് നാളുകളായി പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. വ്യാഴാഴ്ച രാവിലെയോടെയാണ് കൊലപാതകത്തിലേക്ക് നയിക്കുംവിധം പ്രശ്നങ്ങൾ ഇവർക്കിടയിൽ ഉണ്ടായത്.
Also Read: മൂക്കിലൂടെ അമീബ തലച്ചോറില്‍; മെനിഞ്ചോ എങ്കഫലൈറ്റിസ് ബാധിച്ച് 15 കാരന്‍ മരിച്ചു

ഇന്നലെ രാവിലെ മുതൽ മകൻ വിനോദ് അമ്മ അച്ചാമ്മയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. പിന്നീട് വീടിനുള്ളിൽ നിന്ന് കരച്ചിലും ശബ്ദവുമെല്ലാം കേട്ട് തുടങ്ങി. ഇതോടെ തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവർ പോലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. എന്നാൽ ഫ്ലാറ്റിന്‍റെ പൂട്ട് പൊളിക്കണമെങ്കിൽ അസോസിയേഷൻ രേഖാമൂലം എഴുതി തരണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അപ്പോഴും ഫ്ലാറ്റിനുള്ളിൽ നിന്ന് അച്ചാമ്മയുടെ നിലവിളി ശബ്ദം ഉയരുന്നുണ്ടായിരുന്നു. പോലീസ് പോകാതെ നിൽക്കുന്നത് കണ്ട വിനോദ് ഫ്ലാറ്റിന്‍റെ ഫ്യൂസ് ഊരി. തുടർന്നും വാതിലിൽ മുട്ടിയിട്ടും തുറക്കാതെയായതോടെ മൂന്നുമണിക്ക് പോലീസ് മടങ്ങുകയും ചെയ്തു.

എറണാകുളം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

വീണ്ടും വൈകിട്ട് അഞ്ചരയോടെ ഫ്ലാറ്റിനുള്ളിൽ നിന്ന് നിലവിളി ശബ്ദവും സാധങ്ങൾ അടിച്ച് തകർക്കുന്ന ശബ്ദവും കേട്ടതായും പരിസരവാസികൾ പറയുന്നു. ഇതോടെ വിവരം വാർഡ് കൗൺസിലറെ അറിയിക്കുകയായിരുന്നു. കൗൺസിലർ ഉടൻ മരട് പോലീസിൽ വിവരമറിച്ചു. പോലീസ് എത്തിയെങ്കിലും കൃത്യസമയത്ത് പൂട്ട് തകർത്ത് അകത്ത് കറയാൻ കഴിഞ്ഞില്ല. ഏകദേശം രണ്ടര മണിക്കൂറെടുത്താണ് രാത്രി എട്ട് മണിയോടെ ഫയർഫോഴ്സ് എത്തി പൂട്ട് തകർത്ത് അകത്ത് കയറിയത്. അപ്പോഴേയ്ക്കും അച്ചാമയെ മകൻ വെട്ടി കൊല്ലപ്പെടുത്തിയിരുന്നു.

Also Read: സബ്‌സിഡി കിട്ടിയില്ല; കുടിശ്ശിക ലക്ഷങ്ങൾ; മന്ത്രി ജിആര്‍ അനിൽ ഉദ്ഘാടനം നിര്‍വഹിച്ച സുഭിക്ഷാ ഹോട്ടൽ പൂട്ടി

കഴുത്ത് അറത്ത് ചോരവാർന്നൊഴികിയ നിലയിലാണ് മൃതദേഹം കണ്ടത്. അച്ചാമ്മയുടെ മൃതദേഹത്തിനരികിൽ കത്തി വീശി അക്രമാസക്തനായിരുന്ന വിനോദിനെ പോലീസ് വളരെ പണിപ്പെട്ടാണ് കിഴ്പ്പെടുത്തിയത്. കഴിഞ്ഞ പന്ത്രണ്ട് വർഷമായി അച്ചാമ്മയും മകൻ വിനോദും ഒരുമിച്ചാണ് താമസം. അഭിഭാഷകൻ ആണെങ്കിലും വിനോദ് കോടതിയിൽ പ്രാക്ടിസ് ഒന്നും ചെയ്തിരുന്നില്ല. വിവാഹിതനായ വിനോദ് ഭാര്യയുമായി പിരിഞ്ഞ് താമസിച്ച് വരികയായിരുന്നു. ഇയാൾക്ക് എന്തെങ്കിലും തരത്തിലുള്ള മാനസീക പ്രശ്നങ്ങൾ ഉണ്ടായിരുന്നോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്.

Read Latest Local News and Malayalam News
മേരി മാര്‍ഗ്രറ്റ്
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ