കൊച്ചി: ആറ് പതിറ്റാണ്ട് മുൻപ് റേഷൻ വ്യാപാരത്തിനിറങ്ങിയതാണ് വെങ്ങോല ഈച്ചരൻ കവലയിൽ വേലായുധൻ ചേട്ടൻ. ഇപ്പോൾ വയസ് 100 തികഞ്ഞു. ചേട്ടൻ്റെ റേഷൻ കടയ്ക്കാകട്ടെ അറുപത്തിമൂന്നും. ഈ കാലയളവിനുള്ളിൽ പൊതുവിതരണ സമ്പ്രദായത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടായി. കടകൾ നൂതന സാങ്കേതിക വിദ്യയ്ക്ക് വഴി മാറി. എന്നാൽ നൂറാം വയസിലും വേലായുധൻ ചേട്ടൻ ഈ റേഷൻ കടയിലുണ്ട്, അതും ഹൈടെക്കായി.
1957 ഏപ്രിൽ 24 നാണ് റേഷൻ കട തുടങ്ങിയതെന്ന് വേലായുധൻ ചേട്ടൻ പറയുന്നു. സംസ്ഥാനത്ത് പൊതുവിതരണ സമ്പ്രദായം ആരംഭിച്ചതും ഇതേ വർഷം തന്നെയാണ്. തന്നോളം പ്രായമുള്ള റേഷൻ വ്യാപാരി കേരളത്തിലുണ്ടാകില്ലെന്ന് വേലായുധൻ ചേട്ടൻ പറയുന്നു. തിങ്കളാഴ്ചയാണ് അദ്ദേഹത്തിന് നൂറ് വയസ് തികഞ്ഞത്. കൊവിഡ് പശ്ചാത്തലത്തിൽ ചെറിയ തോതിൽ മാത്രമായിരുന്നു ആഘോഷം. Also Read: ആക്രമണത്തിന് പദ്ധതിയിട്ട ശേഷം ഒളിവില്‍; ഗുണ്ടാ സംഘം പിടിയില്‍
കടയിലേക്കുള്ള നടപ്പാണ് തൻ്റെ ആരോഗ്യ രഹസ്യമെന്ന് വേലായുധൻ ചേട്ടൻ പറയും. ജീവിതത്തിൽ ഇന്നേ വരെ ചെരുപ്പും ഉപയോഗിച്ചിട്ടില്ല. ചിലപ്പോൾ പേരക്കുട്ടികൾ വാഹനത്തിൽ കൊണ്ടുചെന്നാക്കും. നാലാം ക്ലാസ് വരെ പോയിട്ടുണ്ട്. തുടർന്ന് പഠിക്കാൻ കിഴക്കമ്പലത്തോ വളയൻചിറങ്ങരയിലോ പോകണമായിരുന്നു. അതിന് മെനക്കെട്ടില്ല - വേലായുധൻ ചേട്ടൻ പറയുന്നു.Also Read: ജോസഫ് ചേട്ടൻ ദൈവദൂതനായി, ഇത്തവണയും സമ്മാനം ഭാഗ്യസംഖ്യയിൽ! അമ്പരപ്പ് മാറാതെ ഷൺമുഖം
വർഷങ്ങൾക്ക് മുൻപ് റേഷൻ കടയുടെ സമീപത്ത് പലചരക്ക് കടയും ഇട്ടിരുന്നു. പിന്നീടത് നിർത്തി. 482 കാർഡുകൾ ഉള്ള റേഷൻ കടയിൽ ഇപ്പോഴും ഊർജസ്വലനായി വേലായുധൻ ചേട്ടനുണ്ട്. റേഷൻ കടകൾ കമ്പ്യൂട്ടർവത്ക്കരിച്ചതോടെ സഹായത്തിനായി സമീപവാസിയായ ബിന്ദുവും ഉണ്ട്. കടയിലെ മുഴുവൻ കണക്കുകളും കമ്പ്യൂട്ടറിൽ ചേർക്കുമ്പോഴും വേലായുധൻ ചേട്ടൻ്റെ മനക്കണക്കിനെ തോൽപ്പിക്കാനാവില്ല. നൂറു വർഷത്തിനിടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂഎറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
1957 ഏപ്രിൽ 24 നാണ് റേഷൻ കട തുടങ്ങിയതെന്ന് വേലായുധൻ ചേട്ടൻ പറയുന്നു. സംസ്ഥാനത്ത് പൊതുവിതരണ സമ്പ്രദായം ആരംഭിച്ചതും ഇതേ വർഷം തന്നെയാണ്. തന്നോളം പ്രായമുള്ള റേഷൻ വ്യാപാരി കേരളത്തിലുണ്ടാകില്ലെന്ന് വേലായുധൻ ചേട്ടൻ പറയുന്നു. തിങ്കളാഴ്ചയാണ് അദ്ദേഹത്തിന് നൂറ് വയസ് തികഞ്ഞത്. കൊവിഡ് പശ്ചാത്തലത്തിൽ ചെറിയ തോതിൽ മാത്രമായിരുന്നു ആഘോഷം. Also Read: ആക്രമണത്തിന് പദ്ധതിയിട്ട ശേഷം ഒളിവില്‍; ഗുണ്ടാ സംഘം പിടിയില്‍
കടയിലേക്കുള്ള നടപ്പാണ് തൻ്റെ ആരോഗ്യ രഹസ്യമെന്ന് വേലായുധൻ ചേട്ടൻ പറയും. ജീവിതത്തിൽ ഇന്നേ വരെ ചെരുപ്പും ഉപയോഗിച്ചിട്ടില്ല. ചിലപ്പോൾ പേരക്കുട്ടികൾ വാഹനത്തിൽ കൊണ്ടുചെന്നാക്കും. നാലാം ക്ലാസ് വരെ പോയിട്ടുണ്ട്. തുടർന്ന് പഠിക്കാൻ കിഴക്കമ്പലത്തോ വളയൻചിറങ്ങരയിലോ പോകണമായിരുന്നു. അതിന് മെനക്കെട്ടില്ല - വേലായുധൻ ചേട്ടൻ പറയുന്നു.Also Read: ജോസഫ് ചേട്ടൻ ദൈവദൂതനായി, ഇത്തവണയും സമ്മാനം ഭാഗ്യസംഖ്യയിൽ! അമ്പരപ്പ് മാറാതെ ഷൺമുഖം
വർഷങ്ങൾക്ക് മുൻപ് റേഷൻ കടയുടെ സമീപത്ത് പലചരക്ക് കടയും ഇട്ടിരുന്നു. പിന്നീടത് നിർത്തി. 482 കാർഡുകൾ ഉള്ള റേഷൻ കടയിൽ ഇപ്പോഴും ഊർജസ്വലനായി വേലായുധൻ ചേട്ടനുണ്ട്. റേഷൻ കടകൾ കമ്പ്യൂട്ടർവത്ക്കരിച്ചതോടെ സഹായത്തിനായി സമീപവാസിയായ ബിന്ദുവും ഉണ്ട്. കടയിലെ മുഴുവൻ കണക്കുകളും കമ്പ്യൂട്ടറിൽ ചേർക്കുമ്പോഴും വേലായുധൻ ചേട്ടൻ്റെ മനക്കണക്കിനെ തോൽപ്പിക്കാനാവില്ല. നൂറു വർഷത്തിനിടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂഎറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ