കൊച്ചി: എറണാകുളം ജില്ലയിലെ കുറ്റവാളികളെ കണ്ടെത്തി കാപ്പ ചുമത്തുന്നതിൽ എറണാകുളം റൂറൽ പോലീസ് ഒന്നാമതെത്തി. ഇക്കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ മാത്രം ഗുണ്ടാ ആക്ട് പ്രകാരം 22 പേർക്കെതിരെയാണ് നടപടിയെടുത്തത്. ഇതിൽ എട്ടു പേരെ വിയ്യൂർ സെൻട്രൽ ജയിലിൽ അടക്കുകയും എട്ടു പേരെ നാടുകടത്തുകയും ചെയ്തു. കുറ്റകൃത്യം നടത്തുന്ന രീതിയും കുറ്റവാളിയുടെ സ്വഭാവവും സമൂഹത്തിലുണ്ടാകുന്ന പ്രത്യാഘാതവും പരിശോധിച്ചാണ് എസ്പിയുടെ നേതൃത്തിലുള്ള സംഘം പ്രതികൾക്കെതിരെ കാപ്പ ചുമത്തിയിരുന്നത്. മലയാറ്റൂർ സ്വദേശി അരുൺ, കുന്നത്തുനാട് സ്വദേശി രഞ്ജിത്ത്, ഞാറക്കൽ സ്വദേശി ലെനീഷ്, മുളംതുരുത്തി സ്വദേശി അശോക് കുമാർ, പുത്തൻകുരിശ് സ്വദേശി സുരേഷ്, കോട്ടപ്പടി സ്വദേശിയായ പ്രദീപ്, വെള്ളാരംപ്പാറക്കുഴി സ്വദേശി സലാം അബ്ദുൾ ഖാദർ, കൂപ്പടി സ്വദേശി അജി, പല്ലാരിമംഗലം സ്വദേശി അച്ചു ഗോപി, പുതുപ്പാടി സ്വദേശി ദിലീപ്, കാലടി സ്വദേശി, ശ്യാം കുമാർ, മലയാറ്റൂർ സ്വദേശി സനൂപ്, രാമമംഗലം സ്വദേശി രതീഷ് തുടങ്ങിയവരെയാണ് വിവിധ കേസുകളിലായി കാപ്പ ചുമത്തി പോലീസ് നാടുകടത്തിയത്.
അതേസമയം കാപ്പ ഉത്തരവ് ലംഘിച്ചതിന് മൂന്നു പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിഐജി എ ശ്രീനിവാസൻ നടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇനിയും കുറച്ചു കുറ്റവാളികൾ കൂടി പോലീസ് നിരീക്ഷണത്തിലാണെന്നാണ് റൂറൽ പോലീസ് പറയുന്നത്.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
അതേസമയം കാപ്പ ഉത്തരവ് ലംഘിച്ചതിന് മൂന്നു പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിഐജി എ ശ്രീനിവാസൻ നടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇനിയും കുറച്ചു കുറ്റവാളികൾ കൂടി പോലീസ് നിരീക്ഷണത്തിലാണെന്നാണ് റൂറൽ പോലീസ് പറയുന്നത്.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News