എറണാകുളം: രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്ന് (Drugs) വേട്ടയായിരുന്നു മഹാരാഷ്ട്രയിൽ. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ച 1476 കോടി രൂപയുടെ ലഹരിമരുന്നാണ് പിടികൂടിയത്. സംഭവത്തിൽ ആലുവ സ്വദേശി വിജിന് വര്‍ഗീസാണ് അറസ്റ്റിലായത്. വിജിൻ വർഗീസിന്റെ ഉടമസ്ഥതയിലുള്ള യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്സിന്റെ കാലടിയിലെ ഓഫിസിലാണ് എക്സൈസും കേരള പോലീസും പരിശോധന നടത്തുന്നത്. ശീതീകരണിയും ഗോഡൗണും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അങ്കമാലിയിലെ കടമുറിയുടെ പേരിലാണ് സ്ഥാപനത്തിന് ലൈസൻസ് എടുത്തിരിക്കുന്നത്. Also Read: രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ട, പിന്നിൽ മലയാളികൾ, ഇറക്കുമതിയുടെ മറവിൽ കടത്തിയത് 1476 കോടിയുടെ മെത്തും കൊക്കെയ്നും, മലയാളികൾ അറസ്റ്റിൽ
2018ലാണ് ഓഫീസ് തുറന്നത്. എന്നാൽ ഇത് ഏറെ കാലം പ്രവർത്തിച്ചിരുന്നില്ല. രണ്ടു ലോഡ് സവാള മാത്രമാണ് ആകെ എത്തിയതെന്നും സമീപത്തെ കടക്കാര് പറയുന്നു. കട വാടകയ്ക്ക് എടുത്തതല്ലാതെ കട പ്രവര്‍ത്തിച്ചിരുന്നില്ല. ഒന്നര വര്‍ഷം വാടക പോലും കിട്ടിയിട്ടില്ലെന്ന് കട ഉടമ പറഞ്ഞതായി മനോരമ ന്യൂസ് വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം ഡിആര്‍ഐ ഉദ്യോഗസ്ഥരും വിജിന് വര്‍ഗീസിന്റെ വ്യാപാരസ്ഥാപനത്തില്‍ പരിശോധന നടത്തിയിരുന്നു.
Also Read: മാമ്പഴം മോഷ്ടിച്ച പോലീസുകാരന് സസ്പെൻഷൻ, കുടുക്കിയത് സിസിടിവി, ശിഹാബ് ഒളിവിലെന്ന് പോലീസ്
വിജിന് വര്‍ഗീസിന്റെ സ്ഥാപനത്തിന്റെ വിലാസത്തിൽ കൊച്ചി തുറമുഖത്ത് വന്ന കണ്ടെയ്നറും സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ ലഹരി വസ്തുക്കളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് മഹാരാഷ്ട്രയിലെ വാസിയില്‍ 1476 കോടിയുടെ ലഹരിമരുന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഓറഞ്ചുകള്‍ കൊണ്ടുപോവുകയായിരുന്ന ട്രക്കില്‍നിന്ന് 198 കിലോഗ്രാം മെത്തും ഒമ്പതുകിലോ കൊക്കെയ്നുമാണ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ വിജിന് വര്‍ഗീസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തില്‍ മലയാളിയായ മന്‍സൂര്‍ തച്ചന്‍പറമ്പില്‍ എന്നയാള്‍ക്കും ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് കാലത്താണ് അറസ്റ്റിലായ വിജിനും മന്‍സൂറും പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും ദുബായിലേക്ക് മാസ്ക് കയറ്റി അയക്കുന്ന ബിസിനസ് ആരംഭിച്ചു. ഇതിന് പിന്നാലെ ഓറഞ്ചും ആപ്പിളും ഇറക്കുമതി ചെയ്യാനും ആരംഭിച്ചു. ഇതിന്റെ മറവിലാണ് ലഹരി കച്ചവടവും നടത്തി വന്നിരുന്നത്. വിജിന് വര്‍ഗീസിന്റെ ബന്ധങ്ങളെക്കുറിച്ചും ഇയാളുടെ മറ്റ് ഇടപാടുകളെക്കുറിച്ചും ഡിആര്‍ഐ സംഘം വിശദമായി അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എനനാൽ തനിക്ക് ഒന്നും അറിയില്ലെന്നും എല്ലാം നിയന്ത്രിച്ചത് മനസൂർ ആണെന്നുമാണ് വിജിന്റെ മൊഴി. മൻസൂർ ഒളിവിലാണ്.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
2018ലാണ് ഓഫീസ് തുറന്നത്. എന്നാൽ ഇത് ഏറെ കാലം പ്രവർത്തിച്ചിരുന്നില്ല. രണ്ടു ലോഡ് സവാള മാത്രമാണ് ആകെ എത്തിയതെന്നും സമീപത്തെ കടക്കാര് പറയുന്നു. കട വാടകയ്ക്ക് എടുത്തതല്ലാതെ കട പ്രവര്‍ത്തിച്ചിരുന്നില്ല. ഒന്നര വര്‍ഷം വാടക പോലും കിട്ടിയിട്ടില്ലെന്ന് കട ഉടമ പറഞ്ഞതായി മനോരമ ന്യൂസ് വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം ഡിആര്‍ഐ ഉദ്യോഗസ്ഥരും വിജിന് വര്‍ഗീസിന്റെ വ്യാപാരസ്ഥാപനത്തില്‍ പരിശോധന നടത്തിയിരുന്നു.
Also Read: മാമ്പഴം മോഷ്ടിച്ച പോലീസുകാരന് സസ്പെൻഷൻ, കുടുക്കിയത് സിസിടിവി, ശിഹാബ് ഒളിവിലെന്ന് പോലീസ്
വിജിന് വര്‍ഗീസിന്റെ സ്ഥാപനത്തിന്റെ വിലാസത്തിൽ കൊച്ചി തുറമുഖത്ത് വന്ന കണ്ടെയ്നറും സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ ലഹരി വസ്തുക്കളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് മഹാരാഷ്ട്രയിലെ വാസിയില്‍ 1476 കോടിയുടെ ലഹരിമരുന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഓറഞ്ചുകള്‍ കൊണ്ടുപോവുകയായിരുന്ന ട്രക്കില്‍നിന്ന് 198 കിലോഗ്രാം മെത്തും ഒമ്പതുകിലോ കൊക്കെയ്നുമാണ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ വിജിന് വര്‍ഗീസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തില്‍ മലയാളിയായ മന്‍സൂര്‍ തച്ചന്‍പറമ്പില്‍ എന്നയാള്‍ക്കും ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് കാലത്താണ് അറസ്റ്റിലായ വിജിനും മന്‍സൂറും പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും ദുബായിലേക്ക് മാസ്ക് കയറ്റി അയക്കുന്ന ബിസിനസ് ആരംഭിച്ചു. ഇതിന് പിന്നാലെ ഓറഞ്ചും ആപ്പിളും ഇറക്കുമതി ചെയ്യാനും ആരംഭിച്ചു. ഇതിന്റെ മറവിലാണ് ലഹരി കച്ചവടവും നടത്തി വന്നിരുന്നത്. വിജിന് വര്‍ഗീസിന്റെ ബന്ധങ്ങളെക്കുറിച്ചും ഇയാളുടെ മറ്റ് ഇടപാടുകളെക്കുറിച്ചും ഡിആര്‍ഐ സംഘം വിശദമായി അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എനനാൽ തനിക്ക് ഒന്നും അറിയില്ലെന്നും എല്ലാം നിയന്ത്രിച്ചത് മനസൂർ ആണെന്നുമാണ് വിജിന്റെ മൊഴി. മൻസൂർ ഒളിവിലാണ്.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News