കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ - ചെറുവട്ടൂർ ഭാഗങ്ങളിൽ കനത്ത കാറ്റിനെ തുടർന്ന് വ്യാപക നാശം. ഒരു വീട് പൂർണമായും മൂന്ന് വീടുകൾ ഭാഗികമായും തകർന്നു. മഴക്കൊപ്പമെത്തിയ കാറ്റിൽ വൻ മരങ്ങൾ കടപുഴകി വീഴുകയായിരുന്നു. പലരും തലനാരിഴക്കാണ് രക്ഷപെട്ടത്. കൂലിവേല ചെയ്ത് ജീവിക്കുന്നവരാണ് പലരും, വീട് പൂർണ്ണമായും തകർന്നതോടെ വാടക വീടുകളിലേക്കും ബന്ധുവീടുകളിലേക്കുമായി മാറിയിരിക്കുകയാണ്.
വീട് പുതുക്കി പണിയേണ്ട അവസ്ഥയിലാണ് പല വീടുകളും. ചെറുവട്ടൂർ സ്കൂളിന് സമീപം കൊറ്റാലിൽ മനോജിൻ്റെ വീടിൻ്റെ മേൽകൂരയിലേക്ക് പുളിമരം മറിഞ്ഞ് വീണ് വീട് പൂർണമായി തകർന്നു. പണിക്കൻ മാട്ടേൽ മാധവി, ബിജു, മാടശ്ശേരി നിലകണ്ഠൻ ഇളയത് എന്നിവരുടെ വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു.
പാട്ടത്തിന് എടുത്ത് കൃഷിയിറക്കിയ കർഷക്കർക്കും കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കൊലച്ച വാഴകൾ എല്ലാം തന്നെ കാറ്റിൽ ഒടിഞ്ഞു പോയി, ചേമ്പ്, ചേന തുടങ്ങിയ വിളകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. പ്ലാവ്, ആഞ്ഞിലി,തേക്ക്, റബർ അടക്കം നിരവധി മരങ്ങളാണ് മറിഞ്ഞു വീണത്. ഇളമ്പ്ര പെരിയാർവാലി കനാൽ റോഡിന് കുറുകെ മരം വീണ് ഗതാഗത തടസം നേരിട്ടു. കോതമംഗലത്ത് നിന്നും എത്തിയ അഗ്നിരക്ഷാ സേന മണിക്കൂറുകൾ പരിശ്രമിച്ചതിന് ശേഷമാണ് മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.
വീട് പുതുക്കി പണിയേണ്ട അവസ്ഥയിലാണ് പല വീടുകളും. ചെറുവട്ടൂർ സ്കൂളിന് സമീപം കൊറ്റാലിൽ മനോജിൻ്റെ വീടിൻ്റെ മേൽകൂരയിലേക്ക് പുളിമരം മറിഞ്ഞ് വീണ് വീട് പൂർണമായി തകർന്നു. പണിക്കൻ മാട്ടേൽ മാധവി, ബിജു, മാടശ്ശേരി നിലകണ്ഠൻ ഇളയത് എന്നിവരുടെ വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു.
പാട്ടത്തിന് എടുത്ത് കൃഷിയിറക്കിയ കർഷക്കർക്കും കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കൊലച്ച വാഴകൾ എല്ലാം തന്നെ കാറ്റിൽ ഒടിഞ്ഞു പോയി, ചേമ്പ്, ചേന തുടങ്ങിയ വിളകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. പ്ലാവ്, ആഞ്ഞിലി,തേക്ക്, റബർ അടക്കം നിരവധി മരങ്ങളാണ് മറിഞ്ഞു വീണത്. ഇളമ്പ്ര പെരിയാർവാലി കനാൽ റോഡിന് കുറുകെ മരം വീണ് ഗതാഗത തടസം നേരിട്ടു. കോതമംഗലത്ത് നിന്നും എത്തിയ അഗ്നിരക്ഷാ സേന മണിക്കൂറുകൾ പരിശ്രമിച്ചതിന് ശേഷമാണ് മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.