ആപ്പ്ജില്ല

പിഴവ് പറ്റിയിട്ടില്ലെന്ന് കളമശേരി മെഡിക്കൽ കോളേജ്; കൊവിഡ് രോഗി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്നത് കള്ള പ്രചാരണം

കൊവിഡ് രോഗം ബാധിച്ച് മരിച്ച ഹാരിസിന് നിരവധി അസുഖങ്ങൾ ഉണ്ടായിരുന്നു. ജൂൺ 26 മുതൽ ജൂലൈ 20 വരെയാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞത്. മരണപ്പെടുമ്പോഴും അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവായിരുന്നു.

| Edited by Samayam Desk | Lipi 19 Oct 2020, 8:48 pm
കൊച്ചി: ചികിത്സയിലെ പിഴവ് മൂലം കൊവിഡ് രോഗി മരിച്ചുവെന്നത് കള്ളപ്രചാരണമെന്ന് കളമശേരി മെഡിക്കൽ കോളേജ് അധികൃതർ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാളും സൂപ്രണ്ടും പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് പ്രസ്താവനയിറക്കിയത്. കൊവിഡിനെതിരെ 24 മണിക്കൂറും ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യന്മാർ, തുടങ്ങീ എല്ലാ വിഭാഗം ജീവനക്കാരുടെയും അർപ്പണബോധം തകർക്കുന്നതാണ് കള്ള പ്രചാരണം. ഇത് വേദനാജനകമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
Samayam Malayalam Kalamassery Medical College


Also Read: കൊവിഡ് ബാധിച്ച് പിതാവ് മരിച്ചത് അറിയാതെ മകന്‍.... വസ്ത്രവും ഭക്ഷണവുമായി ദിവസേന ആശുപത്രി കയറി ഇറങ്ങി, ആശുപത്രി അധികൃതരുടെ ക്രൂരത!

ഹാരിസ് എന്ന രോഗി വെൻ്റിലേറ്ററിൽ ട്യൂബിംഗ് മാറിക്കിടന്നതിനാൽ മരണപ്പെട്ടുവെന്നത് സത്യവിരുദ്ധമാണ്. ഓഡിയോയിൽ പറയുന്ന നഴ്സിംഗ് ഓഫീസർ ഒരു മാസമായി ലീവിലായിരുന്നു. അവർ കൊവിഡ് ചികിത്സാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുമില്ല. ഇവരുടെ പേരിൽ പുറത്തിറക്കിയ ഫോൺ സംഭാഷണം വസ്തുതാ വിരുദ്ധവും അസത്യവുമാണ്. അവരുടെ വിശദീകരണത്തിൽ തന്നെ കീഴ്ജീവനക്കാർ ജാഗരൂ കാൻ വേണ്ടി പറഞ്ഞതാണെന്നും മറ്റ് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് രോഗം ബാധിച്ച് മരിച്ച ഹാരിസിന് നിരവധി അസുഖങ്ങൾ ഉണ്ടായിരുന്നു. ജൂൺ 26 മുതൽ ജൂലൈ 20 വരെയാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞത്. മരണപ്പെടുമ്പോഴും അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവായിരുന്നു. കടുത്ത പ്രമേഹവും രക്തസമ്മർദ്ദവും ഭാരക്കൂടുതലും ന്യൂമോണിയയും ഉണ്ടായിരുന്നു. അദ്ദേഹം മെക്കാനിക്കൽ വെൻ്റിലേറ്ററിൽ ആയിരുന്നില്ല, പകരം എൻ ഐ വി വെൻ്റിലേറ്ററിൽ ആയിരുന്നു. ഈ ശ്വസന സഹായിയുടെ ഓക്സിജൻ ട്യൂബുകൾ ഊരിപ്പോകുന്നവയല്ല. അദ്ദേഹത്തെ വാർഡിലേക്ക് മാറ്റാൻ തീരുമാനിച്ചുവെന്നത് തെറ്റായ വാർത്തയാണെന്നും പ്രസ്താവനയിൽ പറയുന്നു.

Also Read: 'ഞാന്‍ കോടീശ്വരൻ' എന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല, എല്ലാവരും പരിഹസിക്കുന്നു; യുവാവ് പറയുന്ന കാരണമിതാണ്

വിദേശികളടക്കം 3500 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ മെഡിക്കൽ കോളേജിനെ ഒരു സംഘം നിരുത്തരവാദിത്വപരമായ പ്രസ്താവനയെ മുൻനിർത്തി ആക്രമിക്കുകയാണ്. തെറ്റായ ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചവരെ കണ്ടെത്തണമെന്നും നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിലൂടെ അധികൃതർ ആവശ്യപ്പെട്ടു.

എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്