കോതമംഗലം: ഒരു വയസുകാരന്റെ തല ഗ്രില്ലിനിടയിൽ കുടുങ്ങി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടിയെ രക്ഷപെടുത്തി. അന്യസംസ്ഥാന തൊഴിലാളികളുടെ മകനാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്.
ചെറുവട്ടൂർ പള്ളിപ്പടിയിൽ ലവ് ഷോർ ലോഡ്ജ്ൽ താമസിക്കുന്ന ബിഹാർ സ്വദേശിയുടെ മകൻ ഗോഗുലിൻ്റെ തലയാണ് കെട്ടിടത്തിന്റെ ബാൽക്കണിയുടെ ഗ്രില്ലിൽ കുടുങ്ങിയത്. കോതമംഗലം ഫയർ സ്റ്റേഷനിലെ സേനാംഗങ്ങൾ ഗ്രില്ല് കട്ടുചെയ്താണ് കുട്ടിയെ സുരക്ഷിതമായി രക്ഷപെടുത്തിയത്. പെയിന്റിംഗ് തൊഴിലാളിയായ ബിഹാർ ധമരപ്പൂർ സ്വദേശി പവൻ യാദവ്, പ്രിയങ്ക ദമ്പതികളുടെ മകനാണ് ഗോഗുൽ.
ചെറുവട്ടൂർ പള്ളിപ്പടിയിൽ ലവ് ഷോർ ലോഡ്ജ്ൽ താമസിക്കുന്ന ബിഹാർ സ്വദേശിയുടെ മകൻ ഗോഗുലിൻ്റെ തലയാണ് കെട്ടിടത്തിന്റെ ബാൽക്കണിയുടെ ഗ്രില്ലിൽ കുടുങ്ങിയത്. കോതമംഗലം ഫയർ സ്റ്റേഷനിലെ സേനാംഗങ്ങൾ ഗ്രില്ല് കട്ടുചെയ്താണ് കുട്ടിയെ സുരക്ഷിതമായി രക്ഷപെടുത്തിയത്. പെയിന്റിംഗ് തൊഴിലാളിയായ ബിഹാർ ധമരപ്പൂർ സ്വദേശി പവൻ യാദവ്, പ്രിയങ്ക ദമ്പതികളുടെ മകനാണ് ഗോഗുൽ.