കൊച്ചി: സുഡാൻ ആഭ്യന്തര കലാപത്തെ തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ച പ്രവാസി മലയാളികളുടെ ആദ്യ സംഘം ഡൽഹിയിൽ നിന്ന് കേരളത്തിലെത്തി. രാത്രി ഒമ്പത് മണിയോടെ ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സംഘത്തിൽ എറണാകുളം കാക്കനാട് സ്വദേശികളായ ബിജി ആലപ്പാട്ട്, ഭാര്യ ഷാരോൺ ആലപ്പാട്ട്, മക്കളായ മിഷേൽ, റോഷൽ , ഡാനിയേൽ എന്നിവരും ഇടുക്കി, കല്ലാർ സ്വദേശി
ജയേഷും രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. Also Read: അഷ്മിതയുടെ മരണത്തിൻ്റെ ഞെട്ടലിൽ ഇരിട്ടി; അപകടം ട്രക്കുമായി കൂട്ടിയിടിച്ച്, ബെംഗ്ലൂരുവിൽ വാഹനാപകടത്തിൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം
ഡൽഹിയിൽ നിന്ന് 5.30 ന്‍റെ എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ കൊച്ചിയിലേക്ക് പുറപ്പെട്ടത്. കൊല്ലം കൊട്ടാരക്കര സ്വദേശികളായ തോമസ് വർഗീസ്, ഭാര്യ ഷീലാമ്മ തോമസ്, മകൾ ഷെറിൻ എന്നിവരുടെ കുടുംബം രാവിലെ 8.20 ന് പുറപ്പെടുന്ന വിസ്താര ഫ്ലൈറ്റിൽ തിരുവനന്തപുരത്തേയ്ക്ക് തിരിക്കും. നാവികസേനയുടെ ഐഎൻഎസ് സുമേദ പടക്കപ്പലിൽ 278 ഇന്ത്യക്കാരെയാണ് പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിൽ എത്തിച്ചത്. വ്യോമസേനയുടെ സി130 ജെ ഹെർക്കുലിസ് വിമാനങ്ങളിൽ രണ്ടു ഘട്ടമായി 385 പേരെയും എത്തിച്ചിട്ടുണ്ട്. ജിദ്ദയിൽ സുരക്ഷിതമായി എത്തിയവരിൽ 360 പേരാണ് ബുധൻ രാത്രിയോടെ ഡൽഹിയിൽ വിമാനം ഇറങ്ങിയത്.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
വെടിനിർത്തൽ ശ്രമങ്ങൾ പാളിയതിനാൽ ഒഴിപ്പിക്കൽ ദുഷ്‌കരമാണ്. ഖാർത്തൂമിൽനിന്ന് റോഡുമാർഗം 1000 കിലോമീറ്റർ അകലെയുള്ള പോർട്ട് സുഡാനിൽനിന്ന് എത്തുക മാത്രമാണ് ഏക രക്ഷാമാർഗം. സുഡാനിൽനിന്ന് രക്ഷപ്പെട്ടെത്തുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് ഡൽഹിയിൽ എല്ലാ സൗകര്യങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിൽ പ്രത്യേക ഹെൽപ്പ്‌ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു. വിമാനം ഇറങ്ങുന്നവരെ കേരള ഹൗസിൽ എത്തിക്കുന്നതിന് ട്രാവലറുകൾ ഏർപ്പാടാക്കി. താമസവും ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്നും കേരള ഹൗസ് കൺട്രോളർ സൗരഭ് ജയിൻ അറിയിച്ചു. കേരള ഹൗസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
Also Read: NH 66: ഇടപ്പള്ളി-കോട്ടപ്പുറം റീച്ചിൽ നിർമ്മാണം അതിവേഗം; പണി ആരംഭിച്ചിട്ട് ആറ് മാസം
സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സുഡാനില്‍ കഴിഞ്ഞ 16 ന് ഒരു മലയാളി കൊല്ലപ്പെട്ടിരുന്നു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായിരുന്നു ആല്‍ബര്‍ട്ട് അഗസ്റ്റിന്‍. വിമുക്തഭടൻ കൂടിയായിരുന്നു ഇയാള്‍.
Read Latest Local News and Malayalam News
ജയേഷും രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി.
ഡൽഹിയിൽ നിന്ന് 5.30 ന്‍റെ എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ കൊച്ചിയിലേക്ക് പുറപ്പെട്ടത്. കൊല്ലം കൊട്ടാരക്കര സ്വദേശികളായ തോമസ് വർഗീസ്, ഭാര്യ ഷീലാമ്മ തോമസ്, മകൾ ഷെറിൻ എന്നിവരുടെ കുടുംബം രാവിലെ 8.20 ന് പുറപ്പെടുന്ന വിസ്താര ഫ്ലൈറ്റിൽ തിരുവനന്തപുരത്തേയ്ക്ക് തിരിക്കും. നാവികസേനയുടെ ഐഎൻഎസ് സുമേദ പടക്കപ്പലിൽ 278 ഇന്ത്യക്കാരെയാണ് പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിൽ എത്തിച്ചത്. വ്യോമസേനയുടെ സി130 ജെ ഹെർക്കുലിസ് വിമാനങ്ങളിൽ രണ്ടു ഘട്ടമായി 385 പേരെയും എത്തിച്ചിട്ടുണ്ട്. ജിദ്ദയിൽ സുരക്ഷിതമായി എത്തിയവരിൽ 360 പേരാണ് ബുധൻ രാത്രിയോടെ ഡൽഹിയിൽ വിമാനം ഇറങ്ങിയത്.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
വെടിനിർത്തൽ ശ്രമങ്ങൾ പാളിയതിനാൽ ഒഴിപ്പിക്കൽ ദുഷ്‌കരമാണ്. ഖാർത്തൂമിൽനിന്ന് റോഡുമാർഗം 1000 കിലോമീറ്റർ അകലെയുള്ള പോർട്ട് സുഡാനിൽനിന്ന് എത്തുക മാത്രമാണ് ഏക രക്ഷാമാർഗം. സുഡാനിൽനിന്ന് രക്ഷപ്പെട്ടെത്തുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് ഡൽഹിയിൽ എല്ലാ സൗകര്യങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിൽ പ്രത്യേക ഹെൽപ്പ്‌ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു. വിമാനം ഇറങ്ങുന്നവരെ കേരള ഹൗസിൽ എത്തിക്കുന്നതിന് ട്രാവലറുകൾ ഏർപ്പാടാക്കി. താമസവും ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്നും കേരള ഹൗസ് കൺട്രോളർ സൗരഭ് ജയിൻ അറിയിച്ചു. കേരള ഹൗസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
Also Read: NH 66: ഇടപ്പള്ളി-കോട്ടപ്പുറം റീച്ചിൽ നിർമ്മാണം അതിവേഗം; പണി ആരംഭിച്ചിട്ട് ആറ് മാസം
സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സുഡാനില്‍ കഴിഞ്ഞ 16 ന് ഒരു മലയാളി കൊല്ലപ്പെട്ടിരുന്നു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായിരുന്നു ആല്‍ബര്‍ട്ട് അഗസ്റ്റിന്‍. വിമുക്തഭടൻ കൂടിയായിരുന്നു ഇയാള്‍.
Read Latest Local News and Malayalam News