കൊച്ചി: അത്യാധുനിക ചികിത്സാസൗകര്യങ്ങളോടെ രോഗീസൗഹൃദമാകുകയാണ് എറണാകുളം മെഡിക്കൽ കോളേജ്. മണിക്കൂറിൽ 1300 സാമ്പിൾവരെ പരിശോധിക്കാൻ സാധിക്കുന്ന ഫുള്ളി ഓട്ടോമാറ്റിക് അനലൈസർ ആശുപത്രിയിൽ സ്ഥാപിച്ചു. മെഡിക്കൽ കോളേജിലെ ബയോകെമിസ്ട്രി ലാബിലാണ് പുതിയ ഓട്ടോമാറ്റിക് അനലൈസർ പ്രവർത്തനസജ്ജമായത്.
റിമോട്ട് മോണിറ്ററിങ് സംവിധാനമുള്ള പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, പീഡിയാട്രിക് ഹൈ ഡിപെൻഡൻസി യൂണിറ്റ്, ഗൈനക്കോളജി എമർജൻസി ഓപ്പറേഷൻ തിയറ്റർ, കൂടുതൽ ഡയാലിസിസ് മെഷീനുകൾ, ശസ്ത്രക്രിയ മെഷീനുകൾ, അൾട്രാസൗണ്ട് മെഷീനുകൾ, പുതിയ റാമ്പ്, ലിഫ്റ്റുകൾ, ക്യാന്റീനും ഫുഡ് കോർട്ടും, വനിതാ വിശ്രമകേന്ദ്രവും ക്രഷും തുടങ്ങി പൂർത്തിയായതും പുരോഗമിക്കുന്നതുമായി നിരവധി ആധുനികവൽക്കരണ പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടക്കുന്നത്.
കിഫ്ബിയിൽ ഉൾപ്പെടുത്തി 368 കോടി രൂപ ചെലവിൽ 10 ലക്ഷം ചതുരശ്രയടിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ മാതൃശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും പൂർത്തിയാകുന്നുണ്ട്. 25 കോടി രൂപ ചെലവിട്ട് ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ പണി ആരംഭിക്കാനുള്ള നടപടിയും പൂർത്തീകരിക്കുന്നുണ്ട്.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News