ആപ്പ്ജില്ല

സമൂഹത്തിന് എന്താണ് സംഭവിക്കുന്നതെന്ന് ഹൈക്കോടതി; ആശുപത്രികളിൽ എസ്ഐഎസ്എഫിനെ നിയോഗിക്കുമെന്ന് സർക്കാർ കോടതിയിൽ

പ്രത്യേക സുരക്ഷയുടെ ചിലവ് സ്വകാര്യ ആശുപത്രികൾ തന്നെ വഹിക്കണം. കൊട്ടാരക്കരയിൽ രോഗിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. വന്ദന കൊലപാതകക്കേസ് പരിഗണിക്കവെയാണ് സ‍ർക്കാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.

Edited byമേരി മാര്‍ഗ്രറ്റ് | Lipi 25 May 2023, 7:38 pm
കൊച്ചി: ആശുപത്രി സംരക്ഷണ ഓർഡിനൻസ് നിലവിൽ വന്നതായി സർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളിൽ ഇനി മുതൽ എസ്ഐഎസ്എഫിനെ വിന്യസിക്കുന്നതിൽ മുൻഗണന തീരുമാനിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ആദ്യം മെഡിക്കൽ കോളജുകളിൽ എസ്ഐഎസ്എഫിനെ നിയോഗിക്കുമെന്നും സ‍ർക്കാ‍ർ അറിയിച്ചു.
Samayam Malayalam High Court (4)


Also Read: 'നാങ്കള കല്ല്യാണാഞ്ചു': സേവ് ദി ഡേറ്റ് വീഡിയോ കണ്ടത് ലക്ഷങ്ങള്‍; വയനാടിന്‍റെ താരങ്ങളായി അവനീതും അഞ്ജലിയും

അതേസമയം, പ്രത്യേക സുരക്ഷയുടെ ചിലവ് സ്വകാര്യ ആശുപത്രികൾ തന്നെ വഹിക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊട്ടാരക്കരയിൽ രോഗിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട
ഡോ. വന്ദന കൊലപാതകക്കേസ് പരിഗണിക്കവെയാണ് സ‍ർക്കാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. കുറ്റകൃത്യം നടത്തിയ പ്രതികളെ ആശുപത്രിയിൽ കൊണ്ടുവരുമ്പോഴുള്ള പ്രോട്ടോക്കോൾ ഡ്രാഫ്റ്റ് സ‍ർക്കാർ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത് എന്നിവർ ആണ് ഈ ഹർജി പരിഗണിച്ചത്.


എറണാകുളം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

പ്രതിക്കുള്ളപ്പോലെ എല്ലാ സുരക്ഷാ അവകാശങ്ങളും മജിസ്‌ട്രേറ്റിനും ഡോക്ടർസിനുമുണ്ടെന്നും കേസ് പരിഗണിക്കവേ കോടതി നിരീക്ഷിച്ചു. ഇതുകൂടി പരിഗണിച്ചാവണം പ്രോട്ടോക്കാൾ തയ്യാറാക്കേണ്ടതെന്ന് കോടതി അറിയിച്ചു. ഡോക്ടർമാരുടെ സംഘടനകളുടെയും ജുഡീഷ്യൽ ഓഫീസർമാരുടെയും അഭിപ്രായം തേടണമെന്നും കോടതി സർക്കാരിനോട് നി‍ർദ്ദേശിച്ചു. പോലീസുകാരും വലിയ സമ്മർദ്ദത്തിലാണെന്നും അവർ കൂടി സമരം ചെയ്താൽ സിസ്റ്റം തകരുമെന്നും കോടതി പറഞ്ഞു. ചിലരുടെ മാത്രം കുറ്റം കാരണം എല്ലാവരും ജാഗരൂകരാകേണ്ടി വരുന്നുവെന്ന് നിരീക്ഷിച്ച കോടതി സമൂഹത്തിന് എന്താണ് സംഭവിക്കുന്നതെന്നും കേസ് പരിഗണിക്കവേ ചോദിക്കുകയുണ്ടായി.

Also Read: സോൾട്ട് ബേയെ പരിഹസിച്ചു വീഡിയോ പുറത്തുവിട്ടു; വിയറ്റ്നാം ന്യൂഡിൽസ് കടയുടമയ്ക്ക് അഞ്ചര വർഷം തടവ്

Read Latest Local News and
Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്