ആപ്പ്ജില്ല

സ്ത്രീകൾ വാഴുന്ന ലഹരി മാഫിയ; 'തലൈവി' ജെന്നിഫർ, ഡൽഹിയൽ സോഫിയ, കൊച്ചിയിലെ ലഹരി കടത്തിന് അന്താരാഷ്ട്ര ബന്ധം

Drug trafficking in Kochi has international links:രാജ്യാന്തര വിപണിയില്‍ 36 കോടി രൂപ വിലയുള്ള 18 കിലോ മെഥാക്വിനോളുമായാണ് പാലക്കാട് സ്വദേശി മുരളീധരന്‍ നായർ പിടിയിലായത്. സിംബാബ്‌വേയുടെ തലസ്ഥാനമായ ഹരാരെയിൽ നിന്നാണ് മുരളീധരൻ മെഥാക്വിനോൾ കൊച്ചിയിലേക്കു കൊണ്ടുവന്നത്. കൊച്ചിയിൽ നിന്ന് ഡൽഹിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.

Samayam Malayalam 23 Aug 2022, 10:59 am
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 36 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ പാലക്കാട് സ്വദേശി മുരളീധരൻ നായരെ വിവിധ ഏജൻസികൾ ചോദ്യം ചെയ്തു. ഇൻ്റലിജൻസ് ബ്യൂറോ, ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് ഉൾപ്പടെയുള്ള ഏജൻസികളാണ് ചോദ്യം ചെയ്തത്. മയക്കുമരുന്ന് കടത്ത് സംഘത്തിന് തീവ്രവാദ ബന്ധമുണ്ടൊ എന്നാണ് അന്വേഷിക്കുന്നത്.
Samayam Malayalam international link of muraleedharan nair case in kochi
സ്ത്രീകൾ വാഴുന്ന ലഹരി മാഫിയ; 'തലൈവി' ജെന്നിഫർ, ഡൽഹിയൽ സോഫിയ, കൊച്ചിയിലെ ലഹരി കടത്തിന് അന്താരാഷ്ട്ര ബന്ധം


വനിതകൾ നിയന്ത്രിക്കുന്ന സംഘത്തിന് വേണ്ടിയാണ് ഇയാൾ പ്രവർത്തിക്കുന്നതെന്നാണ് വിവരം. ലഹരി കടത്തിന് ചുക്കാൻ പിടിക്കുന്നത് ലണ്ടനിലുള്ള ജെന്നിഫർ എന്ന സ്ത്രീയാണ്. സംഘത്തിന്റെ ഇന്ത്യയിലെ നിയന്ത്രണം ഡൽഹി സ്വദേശിനിക്കാണെന്നും സൂചന. ലഹരി കടത്തിൽ രാജ്യാന്തരബന്ധം ഉണ്ടെന്ന് സൂചന ലഭിച്ചു. രണ്ടു വർഷത്തിനിടെ ഇന്ത്യയിലേക്ക് കടത്തിയത് 200 കോടി രൂപയുടെ ലഹരിവസ്തുക്കളാണ്.

​രഹസ്യ അറയിൽ ലഹരി മരുന്ന്

കഴിഞ്ഞ ദിവസമാണ് സിയാൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിൽ ലഹരി മരുന്ന് കണ്ടെത്തിയത്. സിംബാബ്‌വേ യിൽ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ മുരളീധരൻ നായരിൽ നിന്നുമാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. കൊച്ചിയിൽനിന്നും ഡൽഹിയിലേക്കുള്ള യാത്രക്കായി എയർ ഏഷ്യ വിമാനത്തിൽ കയറവെയാണ് ബാഗേജ് പരിശോധന നടത്തിയത്. സിയാലിന്റെ അത്യാധുനിക 'ത്രി ഡി എം ആർ ഐ' സ്കാനിങ് യന്ത്രം ഉപയോഗിച്ച് സിയാലിന്റെ തന്നെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറിയിൽ ഒളിപ്പിച്ചിരുന്ന ലഹരി വസ്തു കണ്ടെത്തിയത്.

​കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക്...

രാജ്യാന്തര വിപണിയില്‍ 36 കോടി രൂപ വിലയുള്ള 18 കിലോ മെഥാക്വിനോളുമായാണ് പാലക്കാട് സ്വദേശി മുരളീധരന്‍ നായർ പിടിയിലായത്. സിംബാബ്‌വേയുടെ തലസ്ഥാനമായ ഹരാരെയിൽ നിന്നാണ് മുരളീധരൻ മെഥാക്വിനോൾ കൊച്ചിയിലേക്കു കൊണ്ടുവന്നത്. കൊച്ചിയിൽ നിന്ന് ഡൽഹിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഡൽഹിയിൽ ഇമ്മാനുവേല ഒമിഡ് നൈജീരിയൻ യുവതിക്ക് ലഹരി മരുന്ന് എത്തിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. യുവതിയെ ഡൽഹിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. ഇവരെ ഇന്ന് കൊച്ചിയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്.

​നിയന്ത്രിക്കുന്നത് ജെന്നിഫർ

മുരളീധരനും ഇമ്മാനുവേല ഒമിഡും ഉള്‍പ്പെടെയുള്ളവര്‍ വെറും കാരിയര്‍മാർ മാത്രമാണ്. ലണ്ടനിലുള്ള ജെന്നിഫർ ആണ് കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് സോഫിയയെയും നൈജീരിയൻ യുവതി ഇമ്മാനുവേല ഒമിഡിനെയും ജെന്നിഫറാണ് ഡൽഹിയിലേക്ക് അയച്ചതെന്നാണ് റിപ്പോർട്ട്. മുരളീധരന്‍ മൂന്നു തവണയാണ് ലഹരി മരുന്നുകൾ എത്തിച്ചത്. മൂന്ന് തവണയും ഇമ്മാനുവേല ഒമിഡിനാണ്. അതിന് മുമ്പ് രണ്ട് പ്രാവശ്യം വേറൊരു യുവതിക്കാണ് കൈമാറിയത്. ഇത്തവണത്തെ ഇടപാടിന് രണ്ട് ലക്ഷം രൂപയാണ് മുരളീധരന്റെ കമ്മീഷൻ. ഈ കാശ് ഡൽഹിയിൽ പിടിയിലായ ഇമ്മാനുവേല ഒമിഡിന്റെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്