കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനമാണ് കൊച്ചിയിൽ ഇറക്കിയത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാറുണ്ടെന്ന സംശയത്തെ തുടർന്നാണ് അടിയന്തര ലാൻഡിംഗിന് നിർദ്ദേശം നൽകിയത്. തുടർച്ചയായി 3 തവണ ശ്രമിച്ചതിന് ശേഷമാണ് വിമാനം നെടുമ്പാശേരിയിലെ റൺവേയിൽ ഇറക്കിയത്.
ആദ്യം കോഴിക്കോട് വിമാനത്താവളത്തിൽ തന്നെ വിമാനം ഇറക്കാൻ പൈലറ്റ് ശ്രമം നടത്തിയിരുന്നു. എന്നാൽ ഇത് ടേബിൾ ടോപ്പ് വിമാനത്താവളമായതിനാൽ അപകടസാധ്യത കണക്കിലെടുത്ത് നെടുമ്പാശേരിയിലേക്ക് പോവുകയായിരുന്നു. പൈലറ്റ് വിവരം അറിയിച്ചതോടെ നെടുമ്പാശേരിയിൽ അലേർട്ട് പ്രഖ്യാപിച്ചു. ഇതോടെ ഇവിടെ ഇറങ്ങേണ്ട വിമാനങ്ങളിൽ പലതും വഴിതിരിച്ചുവിടുകയും ചെയ്തു. കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വന്ന വിമാനം കോയമ്പത്തൂരിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡിംഗ് നടത്തിയതോടെ വിമാനത്താവളത്തിലെ ഹൈ അലേർട്ട് പിൻവലിക്കുകയും ചെയ്തു.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
ബയോഫ്ളോക്ക് പോലുള്ള പദ്ധതികള്‍ക്ക് വലിയ സാധ്യത: ടിജെ വിനോദ് എംഎല്‍എ
മത്സ്യ മേഖലയില്‍ ഉപജീവനം കഴിയുന്നവര്‍ക്ക് ബയോഫ്ളോക്ക് പോലുള്ള സംവിധാനങ്ങള്‍ ഗുണകരമാണെന്ന് ടിജെ വിനോദ് എംഎല്‍എ പറഞ്ഞു. പട്ടികജാതി കുടുംബങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം (സി.എം.എഫ്.ആര്.ഐ) വിതരണം ചെയ്ത ബയോഫ്ളോക്കിലെ മത്സ്യ കൃഷിയുടെ വിളവെടുപ്പ് ചേരാനല്ലൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക വിഭാഗക്കാരായ കൂടുതല്‍ പേരിലേക്ക് ഇത്തരം പദ്ധതികള്‍ എത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്) സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ.എ.ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐസിഎആര്‍-സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.കെമധു, എഎന്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
സിഎംഎഫ്ആര്‍ഐയുടെ പട്ടികജാതി സബ്പ്ലാനിനു കീഴിലായി 5 പട്ടികജാതി കുടുംബങ്ങളാണ് ബയോഫ്ളോക് കൃഷി നടത്തിയത്. മറ്റ് മത്സ്യകൃഷി രീതികളെ അപേക്ഷിച്ചു ജലത്തിന്റെ ഉപയോഗം വളരെ കുറച്ചുമാത്രമേ ബയോഫ്ളോക്കില്‍ ആവശ്യമുള്ളു. 1800 ഗിഫ്റ്റ് തിലാപിയയാണ് കൃഷി ചെയ്യുന്നത്. 5 മീറ്റര്‍ വ്യാസവും 1.20 മീറ്റര്‍ ഉയരവുമുള്ള 23,500 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ടാങ്കിലാണ് കൃഷി. ബയോഫ്ളോക് മത്സ്യകൃഷി ജനകീയമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാടിയും നടന്നു. മത്സ്യ കൃഷിയില്‍ നിന്നും 1.5-2 ലക്ഷം രൂപ വരെ വരുമാനം ലഭിക്കും. അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ ഗുണഭോക്താക്കളിലേക്കു പദ്ധതി വ്യാപിപ്പിക്കും.