കൊച്ചി: വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് പെൺസുഹൃത്തിനായി ഹോബിയസ് കോർപസ് ഹർജി നൽകിയ യുവാവിന് പിഴ ചുമത്തി ഹൈക്കോടതി (Kerala High Court). തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച് ഷമീറിനാണ് 25,000 രൂപ പിഴ വിധിച്ചത്. ജസ്റ്റിസുമാരായ അലക്സാണ്ടർ തോമസ്, സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് യുവാവിന് പിഴ ചുമത്തിയത്. ഹർജി ഒക്ടോബർ ഏഴിന് വീണ്ടും പരിഗണിക്കും.
നെയ്യാറ്റിൻകര സ്വദേശിയായ പെൺസുഹൃത്തിനെ പിതാവും സഹോദരനും ചേർന്ന് തടവിലാക്കിയിരിക്കുകയാണെന്ന് വ്യക്തമാക്കിയാണ് ഷമീർ ഹൈക്കോടതിയിൽ ഹോബിയസ് കോർപസ് ഹർജി നൽകിയത്. യുവതിയെ വിട്ടുകിട്ടണമെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. വീട്ടുകാർ തടവിലാക്കിയിരിക്കുകയാണെന്നും ഷമീറിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും പെൺസുഹൃത്ത് വീഡിയോ കോൺഫറൻസിലൂടെ കോടതിയിയെ അറിയിച്ചു.
ഇതിനിടെയാണ് താൻ വിവാഹിതനാണെന്നും തിരുവനന്തപുരം കുടുംബ കോടതിയിൽ വിവാഹമോചനത്തിന് ഹർജി ഫയൽ ചെയ്തിരിക്കുകയാണെന്നും ഷമീർ ഹൈക്കോടതിയെ അറിയിച്ചത്. കോടതി നടപടി ആരംഭിച്ച ശേഷമാണ് യുവാവ് ഇക്കാര്യം പറഞ്ഞത്. ഭാര്യ വിവാഹ മോചനത്തിന് സമ്മതിച്ചിട്ടുണ്ടെന്നും കോടതിയിൽ നിന്നും ഉടൻ വിവാഹമോചനം ലഭിക്കുമെന്നും ഷമീർ കോടതിയെ ബോധിപ്പിച്ചു. എന്നാൽ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും കടുത്ത വിമർശനമാണ് ഉണ്ടായത്.
വിവാഹിതനാണെന്നും വിവഹമോചനത്തിന് കേസ് നൽകിയിരിക്കുന്ന വിവരം മറച്ചുവെച്ചത് എന്തിനാണെന്നും കോടതി ഷമീറിനോട് ചോദിച്ചു. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകണമെന്നും പിഴയായി 25,000 രൂപ കെട്ടിവെയ്ക്കണമെന്നും നിർദേശിച്ചു. ഒരാഴ്ചയ്ക്കകം പിഴത്തുക അടച്ചില്ലെങ്കിൽ ഹർജി തള്ളുമെന്ന് കോടതി വ്യക്തമാക്കി.
Read Latest Local News and Malayalam News
നെയ്യാറ്റിൻകര സ്വദേശിയായ പെൺസുഹൃത്തിനെ പിതാവും സഹോദരനും ചേർന്ന് തടവിലാക്കിയിരിക്കുകയാണെന്ന് വ്യക്തമാക്കിയാണ് ഷമീർ ഹൈക്കോടതിയിൽ ഹോബിയസ് കോർപസ് ഹർജി നൽകിയത്. യുവതിയെ വിട്ടുകിട്ടണമെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. വീട്ടുകാർ തടവിലാക്കിയിരിക്കുകയാണെന്നും ഷമീറിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും പെൺസുഹൃത്ത് വീഡിയോ കോൺഫറൻസിലൂടെ കോടതിയിയെ അറിയിച്ചു.
ഇതിനിടെയാണ് താൻ വിവാഹിതനാണെന്നും തിരുവനന്തപുരം കുടുംബ കോടതിയിൽ വിവാഹമോചനത്തിന് ഹർജി ഫയൽ ചെയ്തിരിക്കുകയാണെന്നും ഷമീർ ഹൈക്കോടതിയെ അറിയിച്ചത്. കോടതി നടപടി ആരംഭിച്ച ശേഷമാണ് യുവാവ് ഇക്കാര്യം പറഞ്ഞത്. ഭാര്യ വിവാഹ മോചനത്തിന് സമ്മതിച്ചിട്ടുണ്ടെന്നും കോടതിയിൽ നിന്നും ഉടൻ വിവാഹമോചനം ലഭിക്കുമെന്നും ഷമീർ കോടതിയെ ബോധിപ്പിച്ചു. എന്നാൽ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും കടുത്ത വിമർശനമാണ് ഉണ്ടായത്.
വിവാഹിതനാണെന്നും വിവഹമോചനത്തിന് കേസ് നൽകിയിരിക്കുന്ന വിവരം മറച്ചുവെച്ചത് എന്തിനാണെന്നും കോടതി ഷമീറിനോട് ചോദിച്ചു. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകണമെന്നും പിഴയായി 25,000 രൂപ കെട്ടിവെയ്ക്കണമെന്നും നിർദേശിച്ചു. ഒരാഴ്ചയ്ക്കകം പിഴത്തുക അടച്ചില്ലെങ്കിൽ ഹർജി തള്ളുമെന്ന് കോടതി വ്യക്തമാക്കി.
Read Latest Local News and Malayalam News