ആപ്പ്ജില്ല

'നന്നായി പഠിക്കണം... പഠിച്ച് വലിയ ആളാകണം... ഞങ്ങൾ കൂടെയുണ്ട്', അജിതയുടേയും അഭിജിത്തിൻ്റെയും മിഴി നിറച്ച് കേരള പോലീസ്

കുട്ടികളുടെ സങ്കടം മനസിലാക്കിയ പോലീസ് സഹായിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ആദ്യ ഘട്ടമെന്ന നിലയിലാണ് ഒരു സ്മാർട്ട് ഫോൺ നൽകിയത്. കടം വീട്ടാൻ ഉദാരമനസ്ക്കർ രംഗത്ത് വരുമെന്ന പ്രതീക്ഷയും പോലീസിനുണ്ട്.

| Edited by Samayam Desk | Lipi 30 Oct 2020, 6:16 pm
കൊച്ചി: നന്നായി പഠിക്കണം... പഠിച്ച് വലിയ ആളാകണം... ഞങ്ങൾ കൂടെയുണ്ട്. റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിൻ്റെ വാക്കുകൾ കേട്ട് അജിതയുടേയും അഭിജിത്തിൻ്റെയും മിഴി നിറഞ്ഞു. പോലീസ് സമ്മാനിക്കുന്ന മൊബൈൽ ഫോൺ ഏറ്റുവാങ്ങാൻ മുത്തശ്ശിയുമൊത്ത് ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തിയതാണ് കുട്ടികൾ.
Samayam Malayalam Kerala Police Ernakulam


Also Read: എറണാകുളത്തെ ഹണിട്രാപ്പ്; ഒടുവില്‍ പോലീസുകാരും പെട്ടു, എല്ലാവരും ക്വാറന്‍റൈനിലേക്ക്...

കേസന്വേഷണത്തിൻ്റെ ഭാഗമായാണ് പെരുമ്പാവൂർ എസ്എച്ച്ഒ സി ജയകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് വെങ്ങോല ഈച്ചരൻ കവലയിലുള്ള ഇവരുടെ വീട്ടിലെത്തുന്നത്. ഒരു വർഷം മുമ്പ് നടന്ന അമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടികളുടെ അച്ചൻ ജയിലിലാണ്. മുത്തശ്ശിയുടെ സംരക്ഷണയിലാണ് കുട്ടികൾ. വീടാണെങ്കിൽ ജപ്തി ഭീഷണിയിലും. മുത്തശി തൊഴിലുറപ്പു പണിക്ക് പോയി കിട്ടുന്ന തുകയാണ് ഏക വരുമാനം.

Also Read: ആനക്കൂട്ടത്തിനു മുന്നില്‍ ദ്രുത കര്‍മ്മ സേനയും കീഴടങ്ങി!! നാട്ടുകാരുടെ സ്വൈര്യം കെടുത്തി 19 കാട്ടാനകള്‍, ആനപ്പേടിയില്‍ കാനത്തൂര്‍ ഗ്രാമം

സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസിൽ കൃത്യമായി പങ്കെടുക്കാനും പറ്റുന്നില്ല. കുട്ടികളുടെ സങ്കടം മനസിലാക്കിയ പോലീസ് സഹായിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ആദ്യ ഘട്ടമെന്ന നിലയിലാണ് ഒരു സ്മാർട്ട് ഫോൺ നൽകിയത്. കടം വീട്ടാൻ ഉദാരമനസ്ക്കർ രംഗത്ത് വരുമെന്ന പ്രതീക്ഷയും പോലീസിനുണ്ട്. പോലീസും കുടുംബത്തെ സഹായിക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്ലസ് വൺ വിദ്യാർത്ഥിനിയാണ് അജിത. അഭിജിത്താകട്ടെ ഒമ്പതാം ക്ലാസിലും.


എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്