ആപ്പ്ജില്ല

മൃതദേഹം ഒറ്റയ്ക്ക് ഡക്ടിൽ കയറ്റാനാകുമോ; കൊച്ചിയിലെ കൊലപാതകത്തില്‍ ദൂരൂഹത? പ്രതികൾക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

പ്രതിയ്ക്ക് സഹായം ലഭിച്ചോയെന്ന സംശയം നിലനിൽക്കുമ്പോഴും സംഭവ ദിവസം പ്രതി അർഷാദിനൊപ്പം ഫ്ളാറ്റിൽ മറ്റാരും വന്നു പോയതായി തെളിവുകൾ ലഭിച്ചിട്ടില്ല.

Samayam Malayalam 19 Aug 2022, 9:19 am
കൊച്ചി: ഇൻഫോപാർക്കിനടുത്ത് ഫ്ലാറ്റിൽ വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തിയ കേസിൽ ദുരൂഹത ഒഴിയുന്നില്ല. യുവാവിന്‍റെ മൃതദേഹം ഫ്ലാറ്റിലെ മാലിന്യക്കുഴലുകൾ കടന്നുപോകുന്ന ഡക്ടിൽ പ്രതി ഒറ്റയ്ക്ക് തള്ളിക്കയറ്റിയതെങ്ങനെയന്ന ചോദ്യമാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. അതേസമയം കാസർകോട് അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വിട്ട് കിട്ടാൻ അന്വേഷണ സംഘം ഇന്ന് അപേക്ഷ നൽകും. സജീവ് കൃഷ്ണ കേസിലെ പ്രതി അർഷാദ്, സുഹൃത്ത് അശ്വന്ത് എന്നിവരാണ് കാസർകോട്ട് റിമാൻഡിൽ കഴിയുന്നത്. കൃത്യത്തിന് ശേഷം മംഗലാപുരത്തേക്ക് കടക്കാൻ ശ്രനമിക്കവെ പിടിയിലായ ഇരുവരുടെയും കൈയ്യിൽ മയക്കുമരുന്ന് ഉണ്ടായിരുന്നു.
Samayam Malayalam kochi flat sajeev death case latest updates
മൃതദേഹം ഒറ്റയ്ക്ക് ഡക്ടിൽ കയറ്റാനാകുമോ; കൊച്ചിയിലെ കൊലപാതകത്തില്‍ ദൂരൂഹത? പ്രതികൾക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും



​പ്രതിയ്ക്ക് സഹായം ലഭിച്ചോ?

സജീവ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത് മുതൽ കൃത്യത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടോയെന്ന സംശയം ഉയർന്നിരുന്നു. എന്നാൽ ഫ്ലാറ്റിൽ നിന്ന് കാണാതായ അർഷാദിനെച്ചുറ്റിപറ്റിയാണ് തെളിവുകളും അന്വേഷണവുമെല്ലാം എത്തി നിൽക്കുന്നത്. കൊലപാതകത്തിന് ശേഷം മുറി തുടച്ച് വൃത്തിയാക്കുകയും മൃതേദഹം പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതിഞ്ഞ ശേഷം ഡക്ടിലേക്ക് തള്ളിക്കയറ്റലും ഒറ്റയ്ക്ക് ചെയ്യാൻ ബുദ്ധിമുട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

​തെളിവുകൾ ഇല്ല

പ്രതിയ്ക്ക് സഹായം ലഭിച്ചോയെന്ന സംശയം നിലനിൽക്കുമ്പോഴും സംഭവ ദിവസം പ്രതി അർഷാദിനൊപ്പം ഫ്ളാറ്റിൽ മറ്റാരും വന്നു പോയതായി തെളിവുകൾ ലഭിച്ചിട്ടില്ല. ഫൊറൻസിക് സംഘം ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലും ഒന്നിലധികം പേർ ഉണ്ടായിരുന്നതിന് സാഹചര്യ തെളിവുകൾ ഇല്ലെന്നാണ് റിപ്പോർട്ട്. ഫ്ലാറ്റിലെ മറ്റ് താമസക്കാരെ ചോദ്യം ചെയ്തെങ്കിലും ഇവരിൽ നിന്നും നിർണായക മൊഴിയൊന്നും ലഭിച്ചിട്ടില്ല. കാസർകോട്ട് കസ്റ്റഡിയിലുള്ള അർഷാദിനെ ചോദ്യം ചെയ്താലേ ഈ സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭിക്കുകയുള്ളൂ.

​പിടിയിലായത് മഞ്ചേശ്വരത്ത്

മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. അർഷാദ് കോഴിക്കോട് ഭാഗത്തേക്ക് പോയെന്ന വിവരത്തെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അന്വേഷണം ഊർജ്ജിതമക്കിയിരുന്നു. സംസ്ഥാനം വിടാൻ ശ്രമിക്കുന്നതിനിടെയാണ് അർഷാദും സുഹൃത്ത് അശ്വന്തും പിടിയിലാകുന്നത്. അർഷാദിൽ നിന്ന് അഞ്ച് ഗ്രാം എം ഡി എംഎയും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു.

​കൊലയ്ക്ക് പിന്നിൽ സാമ്പത്തിക ഇടപാടോ?

ലഹരി ഇടപാട് നടത്തിയിരുന്ന അർഷാദിന് കൊല്ലപ്പെട്ട സജീവുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക മൊഴി. അർഷാദ് കുറ്റസമ്മത മൊഴി നടത്തിയതായാണ് പോലീസിൽനിന്നു ലഭിക്കുന്ന വിവരം. സംസ്ഥാനത്തിന് പുറത്തുള്ള മയക്ക്മരുന്ന ഇടപാടുകാർക്ക് അർഷാദുമായി അടുപ്പമുണ്ടായിരുന്നതിനും തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്