ആപ്പ്ജില്ല

സമൂഹ അടുക്കളയ്ക്ക് സര്‍ക്കാര്‍ ചില്ലി കാശ് നല്‍കുന്നില്ല; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊച്ചി മേയര്‍!

കോര്‍പറേഷന്‍റെ തനതു ഫണ്ടില്‍ നിന്നാണ് ഇപ്പോല്‍ അടുക്കളകള്‍ക്ക് പണം കണ്ടെത്തുന്നത്. ഇതേ സ്ഥിതി തുടരുകയാണെങ്കില്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും കഴിയില്ലെന്ന് അവര്‍ വ്യക്തമാക്കി.

Samayam Malayalam 28 Apr 2020, 11:15 am
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്നടിച്ച് കൊച്ചി മേയര്‍. സമൂഹ അടുക്കളയ്ക്ക് വേണ്ടി ഒരു പൈസ പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. കുടുംബ ശ്രീ മിഷനില്‍ നിന്ന് അമ്പതിനായിരം രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അത് പോലും നല്‍കിയിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.
Samayam Malayalam Soumini Jain


Also Read: സാഹസം വേണ്ട... കര്‍ണാടകയില്‍ നിന്ന് ആളെ കടത്തിയാല്‍ 'പണി' കിട്ടും, പത്ത് വര്‍ഷം തടവ്, വാഹനവും കണ്ടുകെട്ടും!

ദിവസവും പതിനായിരം പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ധനസഹായം ആവശ്യപ്പെട്ട് പല തവണ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നിട്ടും ഫലം ഉണ്ടായില്ലെന്ന് സൗമിനി ജെയിന്‍ പറഞ്ഞു. കോര്‍പറേഷന്‍റെ തനതു ഫണ്ടില്‍ നിന്നാണ് ഇപ്പോല്‍ അടുക്കളകള്‍ക്ക് പണം കണ്ടെത്തുന്നത്. ഇതേ സ്ഥിതി തുടരുകയാണെങ്കില്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും കഴിയില്ലെന്ന് അവര്‍ വ്യക്തമാക്കി.

Also Read: ലോക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികളെ എത്തിച്ചു; എസ്‌റ്റേറ്റ് ഉടമയ്‌ക്കെതിരെ കേസ്

ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആകെ ലഭിച്ചത് 600 കിലോ അരി മാത്രമാണെന്നും അവര്‍ പറഞ്ഞു. മാര്‍ച്ച് 26നാണ് കൊച്ചി കോര്‍പറേഷനില്‍ സമൂഹ അടുക്കളകള്‍ തുടങ്ങിയത്. ആദ്യം അഞ്ചെണ്ണം തുടങ്ങി. എന്നാല്‍ ഇത് പോരെന്ന ജില്ല ഭരണകൂടത്തിന്‍റെ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബശ്രീയുമായി ചേര്‍ന്ന് 12 എണ്ണം കൂടി ആരംഭിച്ചു. ഈ സമയത്ത് കുടുംബശ്രീ മിഷന്‍ അമ്പതിനായിരം രൂപ വാഗ്ദാനം ചെയ്‌തെങ്കിലും ഇത് ലഭിച്ചില്ലെന്ന് മേയര്‍ വ്യക്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്