കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയിലെ ചേലാട് പ്രദേശത്തെ മിനിപ്പടി-കള്ളാട് റോഡ് തകർന്ന് തരിപ്പണമായിട്ട് വർഷങ്ങളായി. വോട്ട് വാങ്ങി വിജയിച്ച് പോയവരോടും അല്ലാത്തവരോടും സഹായം ചോദിച്ച് മടുത്തു. റോഡ് നന്നാക്കും വരെ ഇനിയുള്ള വോട്ട് നോട്ടക്ക് ചെയ്യാനാണ് ഇവിടത്തുകാരുടെ തീരുമാനം.
Also Read: 19കാരനെ പ്രണയം നടിച്ച് വിളിച്ചു വരുത്തി... നഗ്നനാക്കി ഫോട്ടോ എടുത്തു, കൊച്ചിയില് വീണ്ടും ഹണിട്രാപ്പ്, സംഭവം ഇങ്ങനെ...
മുനിസിപ്പാലിറ്റിയിലെ അഞ്ച്, ആറ്, ഏഴ് വാർഡുകളിലെ 500 ലധികം കുടുംബങ്ങൾ പൂർണമായി ഉപയോഗിച്ചു വന്നിരുന്ന മിനിപ്പടിയിൽ നിന്ന് തുടങ്ങി കള്ളാട് ഭാഗം വരെയുള്ള രണ്ട് കിലോമീറ്ററോളം നീളത്തിൽ കിടക്കുന്ന റോഡാണ് കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത്. ഒരു വാഹനം പോലും ഓട്ടം വിളിച്ചാൽ വരാതായി. അത്രക്ക് ദയനീയമായി റോഡ് പൂർണമായി തകർന്നിരിക്കുകയാണ്. മഴ പെയ്താൽ റോഡ് ഏത് കുഴിയേത് എന്ന അവസ്ഥയിലാണ്. പരിചയമില്ലാത്തവർ വാഹനം ഓടിച്ചാൽ അപകടം ഉറപ്പ്.
Also Read: ''കലാഭവൻ സോബി ജോർജ് മരണത്തിലേക്ക്''... ആ വാർത്തയ്ക്ക് പിന്നിൽ ആര്?
ഇതുവഴി യാത്ര ചെയ്യുന്നവർക്ക് അപകടം പറ്റിയാൽ നാട്ടുകാർ തന്നെയാണ് ആശുപത്രിയിൽ കൊണ്ടു പോകുന്നത്. കനാലിനു സമീപത്തു കൂടി പോകുന്ന റോഡായതിനാൽ കനാലിലേക്കാണ് വീണാണ് അപകടങ്ങളിലേറെയും സംഭവിക്കുന്നത്. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും യാതൊരു നടപടികളും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിലാണ് നോട്ടക്ക് വോട്ട് ചെയ്യാൻ പ്രദേശവാസികൾ തീരുമാനിച്ചത്. പ്രദേശത്തെ റോഡ് ഉപഭോക്താക്കൾ സമരസമിതി രൂപീകരിച്ച് ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ്.
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Also Read: 19കാരനെ പ്രണയം നടിച്ച് വിളിച്ചു വരുത്തി... നഗ്നനാക്കി ഫോട്ടോ എടുത്തു, കൊച്ചിയില് വീണ്ടും ഹണിട്രാപ്പ്, സംഭവം ഇങ്ങനെ...
മുനിസിപ്പാലിറ്റിയിലെ അഞ്ച്, ആറ്, ഏഴ് വാർഡുകളിലെ 500 ലധികം കുടുംബങ്ങൾ പൂർണമായി ഉപയോഗിച്ചു വന്നിരുന്ന മിനിപ്പടിയിൽ നിന്ന് തുടങ്ങി കള്ളാട് ഭാഗം വരെയുള്ള രണ്ട് കിലോമീറ്ററോളം നീളത്തിൽ കിടക്കുന്ന റോഡാണ് കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത്. ഒരു വാഹനം പോലും ഓട്ടം വിളിച്ചാൽ വരാതായി. അത്രക്ക് ദയനീയമായി റോഡ് പൂർണമായി തകർന്നിരിക്കുകയാണ്. മഴ പെയ്താൽ റോഡ് ഏത് കുഴിയേത് എന്ന അവസ്ഥയിലാണ്. പരിചയമില്ലാത്തവർ വാഹനം ഓടിച്ചാൽ അപകടം ഉറപ്പ്.
Also Read: ''കലാഭവൻ സോബി ജോർജ് മരണത്തിലേക്ക്''... ആ വാർത്തയ്ക്ക് പിന്നിൽ ആര്?
ഇതുവഴി യാത്ര ചെയ്യുന്നവർക്ക് അപകടം പറ്റിയാൽ നാട്ടുകാർ തന്നെയാണ് ആശുപത്രിയിൽ കൊണ്ടു പോകുന്നത്. കനാലിനു സമീപത്തു കൂടി പോകുന്ന റോഡായതിനാൽ കനാലിലേക്കാണ് വീണാണ് അപകടങ്ങളിലേറെയും സംഭവിക്കുന്നത്. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും യാതൊരു നടപടികളും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിലാണ് നോട്ടക്ക് വോട്ട് ചെയ്യാൻ പ്രദേശവാസികൾ തീരുമാനിച്ചത്. പ്രദേശത്തെ റോഡ് ഉപഭോക്താക്കൾ സമരസമിതി രൂപീകരിച്ച് ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ്.
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ