കുട്ടമ്പുഴ: തട്ടേക്കാട്- കുട്ടമ്പുഴ റോഡ് പൊടിശല്യത്താൽ മരണക്കെണിയാകുമെന്ന് നാട്ടുകാർക്ക് ആശങ്ക. ഇരുപത് കോടി മുപ്പത്തിയാറ് ലക്ഷം രൂപ മുടക്കി പണിയുന്ന തട്ടേക്കാട്- കുട്ടമ്പുഴ ഏഴ് കിലോമീറ്റർ റോഡിൻ്റെ് പണി നടക്കുന്ന ഭാഗങ്ങളിൽ പൊടി കാരണം യാത്രയും, ജനവാസവും ദുസഹമായിരിക്കുകയാണ്. വേനൽ കനത്തതോടെ ഈ പ്രദേശങ്ങളിൽ പൊടിശല്യം കൂടുതലായിരിക്കുകയാണ്.
റോഡ് ഇടക്കിടെ നനക്കുന്നുണ്ടങ്കിലും ഒരു വാഹനം കടന്നുപോയാൽ പിന്നെ വഴി കാണാൻ സാധിക്കാത്ത അവസ്ഥയാണ്.രണ്ടാഴ്ച മുമ്പ് പൊടി പടലം മൂലം വഴി കാണാതായാണ് ഇലക്ട്രിക് പോസ്റ്റിൽ വാഹനമിടിച്ച് ഉരുളൻതണ്ണി സ്വദേശി മരണപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ വീടുകൾ പൊടിശല്യം സഹിക്കവയ്യാതെ ഗ്രീൻ നെറ്റുകൊണ്ടു പൊതിഞ്ഞിരിക്കുകയാണ്. കുട്ടികളുടെ പഠനവും, പ്രായമായവരുടെ ആരോഗ്യവും കടുത്ത പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്.
കുട്ടമ്പുഴ എട്ടാംമൈലുവരെയുള്ള അഞ്ചുകിലോമീറ്റർ മാർച്ചിന് മുമ്പ് ടാറിങ് അടക്കമുള്ള പണികൾ പൂർത്തിയാക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. പണിതീരാനുള്ള ഭാഗങ്ങളിൽ തുടരെത്തുടരെ റോഡ് നനക്കുന്നതിനും, റോഡ് പണി വേഗത്തിലാക്കാനുമുള്ള സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡ് ഇടക്കിടെ നനക്കുന്നുണ്ടങ്കിലും ഒരു വാഹനം കടന്നുപോയാൽ പിന്നെ വഴി കാണാൻ സാധിക്കാത്ത അവസ്ഥയാണ്.രണ്ടാഴ്ച മുമ്പ് പൊടി പടലം മൂലം വഴി കാണാതായാണ് ഇലക്ട്രിക് പോസ്റ്റിൽ വാഹനമിടിച്ച് ഉരുളൻതണ്ണി സ്വദേശി മരണപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ വീടുകൾ പൊടിശല്യം സഹിക്കവയ്യാതെ ഗ്രീൻ നെറ്റുകൊണ്ടു പൊതിഞ്ഞിരിക്കുകയാണ്. കുട്ടികളുടെ പഠനവും, പ്രായമായവരുടെ ആരോഗ്യവും കടുത്ത പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്.
കുട്ടമ്പുഴ എട്ടാംമൈലുവരെയുള്ള അഞ്ചുകിലോമീറ്റർ മാർച്ചിന് മുമ്പ് ടാറിങ് അടക്കമുള്ള പണികൾ പൂർത്തിയാക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. പണിതീരാനുള്ള ഭാഗങ്ങളിൽ തുടരെത്തുടരെ റോഡ് നനക്കുന്നതിനും, റോഡ് പണി വേഗത്തിലാക്കാനുമുള്ള സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.