കോതമംഗലം: തട്ടേക്കാട് - കുട്ടമ്പുഴ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു.റോഡ് പണി പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങിയതായി പരാതി. കുണ്ടും കുഴിയുമായിക്കിടക്കുന്ന റോഡിലൂടെ എട്ടെടുത്തും എച്ച് വരച്ചുമുള്ള കുട്ടമ്പുഴക്കാരുടെ യാത്ര കണ്ടാൽ ഡ്രൈവിംഗ് സ്കൂളുകാർ വരെ തോറ്റുപോകും. മഴക്കാലമായാൽ റോഡും തോടും തിരിച്ചറിയാനാകാത്ത അവസ്ഥ.
Also Read: വികസനം എത്തിനോക്കിയിട്ട് പോലുമില്ല; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഉറച്ച് താളുംകണ്ടം ആദിവാസി കോളനി നിവാസികള്‍
റോഡിൻ്റെ വീതികൂട്ടി, പുഴയോരം കെട്ടിപ്പൊക്കി ഓടകൾ തീർത്ത് ടാറിംഗ് നടത്തുന്നതിന് 23 കോടി രൂപയാണ് അനുവദിച്ചത്.നിർമാണം ആരംഭിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും റോഡ് പണി എങ്ങുമെത്തിയില്ല. നിലവിലുണ്ടായിരുന്ന റോഡ് വെട്ടിപ്പൊളിച്ച് സഞ്ചാരയോഗ്യമല്ലാതാക്കി.നിർമാണ പ്രവർത്തനങ്ങൾ പാതി വഴിയിൽ നിലച്ചതോടെ നാട്ടുകാരും വെട്ടിലായി. പരാതി പറഞ്ഞ് മടുത്തിട്ടും പരിഹാരമാകാത്തതോടെയാണ് പ്രതിഷേധ പരിപാടികൾക്ക് നാട്ടുകാർ ഒരുങ്ങുന്നത്.
Also Read: 200 പേരെ പങ്കെടുപ്പിച്ച് വിവാഹ സദ്യ; തലേദിവസം 1000 പേരെന്ന് പരാതി, കേസെടുത്തു
റോഡ് പണിയുടെ പേരിൽ കരാറുകാരൻ അടുത്തിടെ വാങ്ങിയ സ്ഥലത്തേക്ക് മണ്ണും കല്ലും വ്യാപകമായി കടത്തിയതായും ആരോപണമുണ്ട്. എന്തായാലും പുഴകളുടെ നാടായ കുട്ടമ്പുഴയിലെ റോഡും പുഴക്ക് സമാനമാക്കിയ ജനപ്രധിനിധികൾക്കെതിരെ ജനരോഷം ശക്തമാണ്.
Also Read: വികസനം എത്തിനോക്കിയിട്ട് പോലുമില്ല; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഉറച്ച് താളുംകണ്ടം ആദിവാസി കോളനി നിവാസികള്‍
റോഡിൻ്റെ വീതികൂട്ടി, പുഴയോരം കെട്ടിപ്പൊക്കി ഓടകൾ തീർത്ത് ടാറിംഗ് നടത്തുന്നതിന് 23 കോടി രൂപയാണ് അനുവദിച്ചത്.നിർമാണം ആരംഭിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും റോഡ് പണി എങ്ങുമെത്തിയില്ല. നിലവിലുണ്ടായിരുന്ന റോഡ് വെട്ടിപ്പൊളിച്ച് സഞ്ചാരയോഗ്യമല്ലാതാക്കി.നിർമാണ പ്രവർത്തനങ്ങൾ പാതി വഴിയിൽ നിലച്ചതോടെ നാട്ടുകാരും വെട്ടിലായി. പരാതി പറഞ്ഞ് മടുത്തിട്ടും പരിഹാരമാകാത്തതോടെയാണ് പ്രതിഷേധ പരിപാടികൾക്ക് നാട്ടുകാർ ഒരുങ്ങുന്നത്.
Also Read: 200 പേരെ പങ്കെടുപ്പിച്ച് വിവാഹ സദ്യ; തലേദിവസം 1000 പേരെന്ന് പരാതി, കേസെടുത്തു
റോഡ് പണിയുടെ പേരിൽ കരാറുകാരൻ അടുത്തിടെ വാങ്ങിയ സ്ഥലത്തേക്ക് മണ്ണും കല്ലും വ്യാപകമായി കടത്തിയതായും ആരോപണമുണ്ട്. എന്തായാലും പുഴകളുടെ നാടായ കുട്ടമ്പുഴയിലെ റോഡും പുഴക്ക് സമാനമാക്കിയ ജനപ്രധിനിധികൾക്കെതിരെ ജനരോഷം ശക്തമാണ്.