കൊച്ചി: ആലുവ ബാങ്ക് കവലയിൽ ഉണ്ടായ വാഹനാപകടത്തിൽ ആൾനാശം സംഭവിക്കാത്തത് തലനാരിഴയ്ക്ക്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് ലോറി വന്നിടിക്കുകയായിരുന്നു.
ലോറി ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതാണ് അപകട കാരണം.
Also Read: ആശുപത്രിയിലെത്തുന്ന വാഹനങ്ങളില്‍ മോഷണം നടത്തുന്ന ആളെ ജീവനക്കാര്‍ ഓടിച്ചിട്ടുപിടികൂടി
രാവിലെ 11 മണിക്കാണ് സംഭവം. നിയന്ത്രണം തെറ്റിയ ലോറി സമീപത്ത് പാർക്ക് ചെയ്തിരുന്ന തുരുത്ത് സ്വദേശി സുജാത്തിൻ്റെ കാറിൻ്റ വലതുഭാഗത്ത് വന്നിടിക്കുകയായിരുന്നു. കാറിൻ്റെ വലതുഭാഗം പൂർണമായും അമർന്ന നിലയിലാണ്. കാർ സമീപത്ത് പാർക്ക് ചെയ്ത ശേഷം തൊട്ടടുത്ത തുണിക്കടയിലേക്ക് ഡ്രൈവര്‍ പോയ സമയത്താണ് അപകടം സംഭവിച്ചത്. അതിനാൽ വൻ ദുരന്തം ഒഴിവായി. ലോറി ഡ്രൈവറെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Also Read: കാസര്‍കോട് 2 കൊവിഡ് മരണം കൂടി; ജില്ലയില്‍ ആകെ മരണം 21 ആയി
കോയമ്പത്തൂരിൽ നിന്നും ആലുവ പെരുമ്പാവൂർ വഴി കോട്ടയത്തേക്ക് സ്റ്റീൽ റോൾ കൊണ്ട് പോകുന്നതിനിടെയാണ് ആലുവ ബാങ്ക് ജംഗ്ഷനിൽ വെച്ച് അപകടം ഉണ്ടായത്. രക്തസമ്മർദ്ദം താഴ്ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. രാത്രി കാലങ്ങളിൽ വേണ്ട വിധം ഉറങ്ങാതെയാണ് ഡ്രൈവർമാർ ദീർഘദൂര സർവീസുകൾ നടത്തുന്നത്. മറ്റൊരാൾക്ക് നൽകാനുള്ള ബാറ്റ ലാഭിക്കുന്നതിനായി സഹായിയെയും കൂട്ടാറില്ല. ഇതാണ് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നതും.
ലോറി ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതാണ് അപകട കാരണം.
Also Read: ആശുപത്രിയിലെത്തുന്ന വാഹനങ്ങളില്‍ മോഷണം നടത്തുന്ന ആളെ ജീവനക്കാര്‍ ഓടിച്ചിട്ടുപിടികൂടി
രാവിലെ 11 മണിക്കാണ് സംഭവം. നിയന്ത്രണം തെറ്റിയ ലോറി സമീപത്ത് പാർക്ക് ചെയ്തിരുന്ന തുരുത്ത് സ്വദേശി സുജാത്തിൻ്റെ കാറിൻ്റ വലതുഭാഗത്ത് വന്നിടിക്കുകയായിരുന്നു. കാറിൻ്റെ വലതുഭാഗം പൂർണമായും അമർന്ന നിലയിലാണ്. കാർ സമീപത്ത് പാർക്ക് ചെയ്ത ശേഷം തൊട്ടടുത്ത തുണിക്കടയിലേക്ക് ഡ്രൈവര്‍ പോയ സമയത്താണ് അപകടം സംഭവിച്ചത്. അതിനാൽ വൻ ദുരന്തം ഒഴിവായി. ലോറി ഡ്രൈവറെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Also Read: കാസര്‍കോട് 2 കൊവിഡ് മരണം കൂടി; ജില്ലയില്‍ ആകെ മരണം 21 ആയി
കോയമ്പത്തൂരിൽ നിന്നും ആലുവ പെരുമ്പാവൂർ വഴി കോട്ടയത്തേക്ക് സ്റ്റീൽ റോൾ കൊണ്ട് പോകുന്നതിനിടെയാണ് ആലുവ ബാങ്ക് ജംഗ്ഷനിൽ വെച്ച് അപകടം ഉണ്ടായത്. രക്തസമ്മർദ്ദം താഴ്ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. രാത്രി കാലങ്ങളിൽ വേണ്ട വിധം ഉറങ്ങാതെയാണ് ഡ്രൈവർമാർ ദീർഘദൂര സർവീസുകൾ നടത്തുന്നത്. മറ്റൊരാൾക്ക് നൽകാനുള്ള ബാറ്റ ലാഭിക്കുന്നതിനായി സഹായിയെയും കൂട്ടാറില്ല. ഇതാണ് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നതും.