Please enable javascript.Malappuram Thuvvur Sujitha Murder Case,എല്ലാം പ്ലാൻ ചെയ്ത് വിഷ്ണുവിന്റെ നീക്കം, ആദ്യം കൊലപ്പെടുത്തി, പിന്നീട് സ്വർണാഭരണങ്ങൾ കൈക്കലാക്കി, 7 പവനോളം വരുന്ന സ്വ‍ർണം വിറ്റത് രണ്ടര ലക്ഷം രൂപയ്ക്ക് - malappuram thuvvur sujitha murder case latest updations - Samayam Malayalam

എല്ലാം പ്ലാൻ ചെയ്ത് വിഷ്ണുവിന്റെ നീക്കം, ആദ്യം കൊലപ്പെടുത്തി, പിന്നീട് സ്വർണാഭരണങ്ങൾ കൈക്കലാക്കി, 7 പവനോളം വരുന്ന സ്വ‍ർണം വിറ്റത് രണ്ടര ലക്ഷം രൂപയ്ക്ക്

Edited byനവീൻ കുമാർ ടിവി | Lipi 22 Aug 2023, 4:06 pm
Subscribe

Malappuram Thuvvur Sujitha Murder Case:  സുജിതയെ കൊലപ്പെടുത്തിയത് ആസുത്രിതമായ നീക്കത്തിലൂടെ. 7 പവനോളം സ്വർണം വിറ്റത് രണ്ടുതവണകളായി. വിഷ്ണുവിന്റെ പിതാവിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയം. സ്വർണം അഴിച്ചെടുക്കാൻ സുഹൃത്തുക്കളും കൂട്ടുനിന്നു?

malappuram thuvvur sujitha murder case latest updations
എല്ലാം പ്ലാൻ ചെയ്ത് വിഷ്ണുവിന്റെ നീക്കം, ആദ്യം കൊലപ്പെടുത്തി, പിന്നീട് സ്വർണാഭരണങ്ങൾ കൈക്കലാക്കി, 7 പവനോളം വരുന്ന സ്വ‍ർണം വിറ്റത് രണ്ടര ലക്ഷം രൂപയ്ക്ക്
മലപ്പുറം: മലപ്പുറം തുവ്വൂരില്‍ 35കാരിയെ ആദ്യംകൊലപ്പെടുത്തി പിന്നെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി. രണ്ടുതവണകളായി വില്‍പന നടത്തിയത് ഏഴൂപവനോളം സ്വര്‍ണം രണ്ടര ലക്ഷം രൂപയ്ക്ക്. കേസിലെ മുഖ്യപ്രതിയായ വിഷ്ണു എല്ലാം മൂന്‍കൂട്ടി പ്ലാന്‍ചെയ്തതു പ്രകാരമാണു കൊലനടത്തിയതെന്നാണു പോലീസ് പറയുന്നത്. തുവ്വൂരില്‍ കൃഷിഭവനില്‍ ജോലിചെയ്തിരുന്ന സുജിതയെ വീട്ടില്‍ വിളിച്ചിവരുത്തി കൊലപ്പെടുത്തിയ ശേഷമാണ് സ്വര്‍ണം ശരീരത്തില്‍നിന്നും അഴിച്ചെടുത്തത്. കൊല്ലപ്പെടുമ്പോള്‍ ഏഴുപവനോളംവരുന്ന സ്വര്‍ണമാണു സുജിതയുടെ ശരീരത്തിലുണ്ടായിരുന്നത്.

​സുഹൃത്തുക്കൾക്കും പങ്ക്?​

​സുഹൃത്തുക്കൾക്കും പങ്ക്?​

കമ്മലും, മോതിരവും, മാലയും ഉള്‍പ്പെടെയുള്ള ധരിച്ച മുഴുവന്‍ സ്വര്‍ണാഭരണങ്ങും പ്രതികളായ വിഷ്ണു(26), സഹോദരങ്ങളായ വൈശാഖ്(23), വിവേക്(20), ഇവരുടെ സുഹൃത്തായ മുഹമ്മദ് ഷിഹാന്‍(18) എന്നിവര്‍ചേര്‍ന്നാണ് അഴിച്ചെടുത്തതെന്ന നിഗമനത്തിലാണു പോലീസ്. കൊലപാതകത്തില്‍ ഈ നാലുപേര്‍ക്കും പങ്കുണ്ടെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ഇവര്‍ക്കു പുറമെ വിഷ്ണുവിന്റെ പിതാവ് കുഞ്ഞുണ്ണിയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇയാള്‍ക്കു കൊലയില്‍പങ്കുണ്ടോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതിയില്ലെന്ന് പോലീസ് പറയുന്നു.

​സ്വർണം വിൽപ്പന നടത്തിയത് രണ്ടുതവണകളായി​

​സ്വർണം വിൽപ്പന നടത്തിയത് രണ്ടുതവണകളായി​

എന്നാല്‍ കൊലപതകം നടന്നകാര്യം കുഞ്ഞുണ്ണിക്കും അറിയാമായിരുന്നു. കൊലപാതകം നടന്നത് അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണു നിലവില്‍ കുഞ്ഞുണ്ണിയെ അറസ്റ്റ് ചെയ്തത്. ശേഷം മൃതദേഹത്തില്‍നിന്നും മോഷ്ടിച്ച സ്വര്‍ണം രണ്ടുതവണകളായാണ് വിഷ്ണു വില്‍പന നടത്തിയത്. 1.80ലക്ഷംരൂപയാണു ഈ ജ്വല്ലറിയില്‍നിന്നും വിഷ്ണു കൈപ്പറ്റിയത്. ബാക്കി തുക നേരത്തെ ഈ കടയില്‍ വിഷ്ണു കൊടുക്കാനുള്ള തുകയുടെ കടം വീട്ടുകയായിരുന്നു.

​അവസാനം കണ്ടതും വിളിച്ചതും വിഷ്ണു​

​അവസാനം കണ്ടതും വിളിച്ചതും വിഷ്ണു​

സൈബര്‍സെല്ലുമായി ബന്ധപ്പെട്ടുനടന്ന അന്വേഷണമാണ് പ്രതികളെ ഉടനടി പിടികൂടാന്‍ സഹായിച്ചതെന്നു അന്വേഷണ സംഘം പറഞ്ഞു.
ഇതുവരെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത് കരുവാരക്കുണ്ട് സിഐ സികെ നാസറാണ്. കൊല്ലപ്പെട്ട പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യ സുജിത (35)യെ മരണപ്പെടുന്നതിനുമുമ്പ് അവസാനമായി കണ്ടതും അവസാനമായി ഫോണില്‍ വിളിച്ചതും വിഷ്ണുവാണെന്നും പോലീസിന് വിവരം ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

​സ്വർണം പിടിച്ചുവലിക്കുന്നതിനിടെ കൊലപാതകം​

​സ്വർണം പിടിച്ചുവലിക്കുന്നതിനിടെ കൊലപാതകം​

മലപ്പുറം തുവ്വൂരില്‍ കൃഷിഭവനില്‍ ജോലിചെയ്തിരുന്ന 35കാരിയായ സുജിതയെ താന്‍ കൊലപ്പെടുത്തിയത് സ്വര്‍ണം പിടിച്ചുവലിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണെന്നു പ്രതി വിഷ്ണു പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. ഈ മാസം 11 മുതല്‍ സുജിതയെ കാണാനില്ലായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് മൃതദേഹം കുഴിച്ചിട്ടിരിക്കുന്ന വിവരം പോലീസിനോട് വെളിപ്പെടുത്തിയത്.

​മൃതദേഹം കണ്ടെത്തിയത് വിഷ്ണുവിന്റെ വീട്ടുവളപ്പിൽ​

​മൃതദേഹം കണ്ടെത്തിയത് വിഷ്ണുവിന്റെ വീട്ടുവളപ്പിൽ​

മലപ്പുറം തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം റെയില്‍വേ പാളത്തിനടുത്ത് താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ മൃതദേഹം കണ്ടത്. തുവ്വൂര്‍ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. വീട്ടുവളപ്പില്‍ അഴുകിയ നിലയിലാണ് മൃതദേഹം. തുവ്വൂര്‍ പഞ്ചായത്ത് ഓഫിസിനു സമീപം റെയില്‍വേ പാളത്തിനടുത്തുള്ള വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടത്. തിങ്കള്‍ രാത്രി ഒന്‍പതിനാണ് പോലീസ് പരിശോധന നടത്തിയത്. കുഴിയുടെ മുകളില്‍ കോണ്‍ക്രീറ്റ് മെറ്റല്‍ വിതറി കോഴിക്കൂട് സ്ഥാപിച്ച നിലയിലാണുണ്ടായിരുന്നത്. ഒറ്റനോട്ടത്തില്‍ മാലിന്യ ടാങ്കിന് സമീപം കുഴിയെടുത്തത് ആരുടേയും ശ്രദ്ധയില്‍പ്പെടില്ലായിരുന്നു.

നവീൻ കുമാർ ടിവി
ഓതറിനെ കുറിച്ച്
നവീൻ കുമാർ ടിവി
സമയം മലയാളം വാർത്താ പോർട്ടലിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് നവീൻ കുമാ‍ർ ടിവി. മൂന്ന് വർഷമായി സമയം മലയാളം വാർത്താവിഭാഗത്തിൻ്റെ ഭാഗമാണ്. 2012 മുതൽ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. വർത്തമാനം പത്രത്തിലൂടെയാണ് മാധ്യമ മേഖലയിൽ സജീവമാകുന്നത്. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാ​ഗത്തിൽ വൺ ഇന്ത്യയിലായിരുന്നു തുടക്കം. 2020ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ