കൊച്ചി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തി'ന്റെ 100-ാം ഭാഗം ശ്രവിച്ചു വിവാഹവേദി. എറണാകുളം സ്വദേശികളായ വരൻ അഖിലും വധു അഞ്ജലിയും ബന്ധുക്കളുമാണ് താലികെട്ട് കഴിഞ്ഞ ഉടൻ മൻ കി ബാത്ത് കേൾക്കാനിരുന്നത്. എറണാകുളം കരയോഗം കാവേരി ഹാളിലായിരുന്നു വിവാഹം നടന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്റെ ജ്യേഷ്ഠൻ ബി മോഹൻദാസിന്റെ മകനാണ് വരനായ അഖിൽ. തൃപ്പൂണിത്തറ ഉദയംപേരൂരിൽ ദിലീപ് കുമാറിന്റെ മകളാണ് വധുവായ അഞ്ജലി. വധുവരന്മാർ ബന്ധുക്കളോടും സുഹൃത്തുക്കളോടെപ്പം മൻ കി ബാത്ത് ശ്രവിക്കുകയായിരുന്നു. ഇവർക്കൊപ്പം ബിജെപി, ബിഎംഎസ് നേതാക്കളായ പി കെ കൃഷ്ണദാസ്, അഡ്വ. സി കെ സജി നാരായണൻ, സി ജി രാജഗോപാൽ, രമാദേവി തോട്ടുങ്കൽ, എറണാകുളം മണ്ഡലം ജനറൽ സെക്രട്ടറി വാസ്യദേവ് കമ്മത്ത് എന്നിവരും പങ്കെടുത്തു.
മൻ കി ബാത്തിന്റെ വിജയം ശ്രോതാക്കൾ ആണെന്നു നൂറാം പതിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഓരോ സംസ്ഥാനത്തെയും സാധാരണക്കാരുടെ നേട്ടങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരാൻ മൻ കി ബാത്തിലൂടെ സാധിച്ചു. അതെല്ലാം രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രോത്സാഹനമായിത്തീർന്നു എന്നത് അഭിമാനകരമായ നേട്ടമാണ്. മൻ കി ബാത്ത് തനിക്ക് വ്രതവും തീർഥാടനയാത്രയുമാണെന്നും രാജ്യത്തെ താഴേത്തട്ട് മുതൽ ചലനങ്ങളുണ്ടാക്കാൻ മൻ കി ബാത്തിന് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
മൻ കി ബാത്തിന്റെ വിജയം ശ്രോതാക്കൾ ആണെന്നു നൂറാം പതിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഓരോ സംസ്ഥാനത്തെയും സാധാരണക്കാരുടെ നേട്ടങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരാൻ മൻ കി ബാത്തിലൂടെ സാധിച്ചു. അതെല്ലാം രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രോത്സാഹനമായിത്തീർന്നു എന്നത് അഭിമാനകരമായ നേട്ടമാണ്. മൻ കി ബാത്ത് തനിക്ക് വ്രതവും തീർഥാടനയാത്രയുമാണെന്നും രാജ്യത്തെ താഴേത്തട്ട് മുതൽ ചലനങ്ങളുണ്ടാക്കാൻ മൻ കി ബാത്തിന് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News