കൊച്ചി: മാതാപിതാക്കൾ മരിച്ച എട്ടു വയസുകാരിയായ ബംഗാൾ സ്വദേശിനിയായ ബാലികയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവും സുഹൃത്തും അറസ്റ്റിൽ. ബംഗാൾ സ്വദേശികളായ മാണിക് ലാൽ (37), ഒഡീഷ സ്വദേശിയായ സുഹൃത്ത് അക്ഷയ് കരുൺ (38) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പോക്സോ അടക്കമുള്ള വകുപ്പുകളും ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ മരിച്ചതോടെ മാതൃസഹോദരിക്കൊപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ചിപ്സ് സമ്മാനമായി നൽകിയാണ് മാണിക് ലാൽ കുട്ടിയെ പീഡിപ്പിച്ചത്. ബന്ധുൽകൂടിയായ മദ്യപിച്ച് എത്തി കുട്ടിയെ മർദിക്കുന്നത് പതിവായിരുന്നു.
കുട്ടിക്ക് നേരെ മർദനം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനം വിവരം പുറത്തുവന്നത്. കുട്ടിക്ക് കൗൺസിലിങ് നടത്തുകയും പരിഭാഷകരുടെ സഹായത്തോടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് ലൈംഗിക പീഡനം സംബന്ധിച്ച വിവരങ്ങൾ വ്യക്തമായത്.
അതേസമയം, തിരുവനന്തപുരം കവടിയാർ പണ്ഡിറ്റ് കോളനിയിൽ പെൺകുട്ടികളെ കടന്നു പിടിച്ച സംഭവത്തിൽ പ്രതി തിരുവനന്തപുരം നഗരത്തില്‍ സ്ഥിരം ആക്രമണം നടത്തുന്നയാളെന്നു പോലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം പേരൂര്‍ക്കടയിൽ പെണ്‍കുട്ടിയെ കടന്നുപിടിച്ചതും ഇയാൾ ആണെന്നാണ് പോലിസ് നൽകുന്ന സൂചന. മെഡിക്കല്‍ കോളജിന് സമീപം നടുറോഡില്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചതും ഇയാൾ തന്നെ ആണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. പ്രതി സ്ഥിരം സഞ്ചരിക്കുന്നത് വ്യാജ നമ്പര്‍ പ്ലേറ്റുള്ള ബൈക്കില്‍ ആണെന്ന് പോലീസ് പറഞ്ഞു.
നവംബര്‍ 26നാണ് പണ്ഡിറ്റ് കോളനിയിൽ ഇയാൾ പെണ്‍കുട്ടിയെ ആക്രമിച്ചത്. സിവിൽ സർവീസ് കോച്ചിങ് ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന പെൺകുട്ടികളെ ബൈക്കിലെത്തിയ ഇയാൾ കടന്നു പിടിക്കുകയായിരുന്നു.
Read Latest Local News and Malayalam News
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പോക്സോ അടക്കമുള്ള വകുപ്പുകളും ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ മരിച്ചതോടെ മാതൃസഹോദരിക്കൊപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ചിപ്സ് സമ്മാനമായി നൽകിയാണ് മാണിക് ലാൽ കുട്ടിയെ പീഡിപ്പിച്ചത്. ബന്ധുൽകൂടിയായ മദ്യപിച്ച് എത്തി കുട്ടിയെ മർദിക്കുന്നത് പതിവായിരുന്നു.
കുട്ടിക്ക് നേരെ മർദനം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനം വിവരം പുറത്തുവന്നത്. കുട്ടിക്ക് കൗൺസിലിങ് നടത്തുകയും പരിഭാഷകരുടെ സഹായത്തോടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് ലൈംഗിക പീഡനം സംബന്ധിച്ച വിവരങ്ങൾ വ്യക്തമായത്.
അതേസമയം, തിരുവനന്തപുരം കവടിയാർ പണ്ഡിറ്റ് കോളനിയിൽ പെൺകുട്ടികളെ കടന്നു പിടിച്ച സംഭവത്തിൽ പ്രതി തിരുവനന്തപുരം നഗരത്തില്‍ സ്ഥിരം ആക്രമണം നടത്തുന്നയാളെന്നു പോലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം പേരൂര്‍ക്കടയിൽ പെണ്‍കുട്ടിയെ കടന്നുപിടിച്ചതും ഇയാൾ ആണെന്നാണ് പോലിസ് നൽകുന്ന സൂചന. മെഡിക്കല്‍ കോളജിന് സമീപം നടുറോഡില്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചതും ഇയാൾ തന്നെ ആണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. പ്രതി സ്ഥിരം സഞ്ചരിക്കുന്നത് വ്യാജ നമ്പര്‍ പ്ലേറ്റുള്ള ബൈക്കില്‍ ആണെന്ന് പോലീസ് പറഞ്ഞു.
നവംബര്‍ 26നാണ് പണ്ഡിറ്റ് കോളനിയിൽ ഇയാൾ പെണ്‍കുട്ടിയെ ആക്രമിച്ചത്. സിവിൽ സർവീസ് കോച്ചിങ് ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന പെൺകുട്ടികളെ ബൈക്കിലെത്തിയ ഇയാൾ കടന്നു പിടിക്കുകയായിരുന്നു.
Read Latest Local News and Malayalam News