ആപ്പ്ജില്ല

നാണയം വിഴുങ്ങി മരിച്ച പൃഥ്വിരാജിന്‍റെ അമ്മക്ക് നിയമന ഉത്തരവ് ലഭിച്ചു

നന്ദിനിയുടെ മകനായ പൃഥ്വിരാജ് മരിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിഷേധം മുന്നോട്ട് കൊണ്ട് പോകാൻ തന്നെയാണ് ആക്ഷൻ കൗൺസിൽ തീരുമാനം.ശ്വാസം മുട്ടലാണ് മരണകാരണമെന്ന റിപ്പോർട്ടാണ് പുറത്ത് വന്നത്

Lipi 31 Oct 2020, 1:14 pm
കൊച്ചി: നാണയം വിഴുങ്ങി ചികിത്സ കിട്ടാതെ മരണപ്പെട്ട പൃഥ്വിരാജിന്റെ അമ്മ നന്ദിനിക്ക് പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ക്യാഷ്വൽ സ്വീപ്പർ തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമന ഉത്തരവ് ലഭിച്ചു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ശ്രീമതി പി ഐ ശ്രീവിദ്യ ഐഎഎസിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി ഡയറക്ടർ ജോസഫ് ജോൺ അറിയിച്ചതിനെ തുടർന്ന് എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസർ എം. എസ്. സുനിൽ നിയമന ഉത്തരവ് ഓഫീസിൽ വച്ച് നന്ദിനിക്ക് കൈമാറി.Also Read: കൊച്ചിയില്‍ വനിതാ ഡോക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം
Samayam Malayalam nandini appointment letter
നന്ദിനി നിയമനഉത്തരവ് ഏറ്റുവാങ്ങുന്നു


പൃഥ്വിരാജ് നീതി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 35 ദിവസങ്ങളിലായി ആലുവ ജില്ലാ ആശുപത്രിക്ക് മുന്നിൽ നടത്തി വന്നിരുന്ന സമരം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ ഇടപെടൽ കൊണ്ടും കൊറോണ വ്യാപനം കൊണ്ടും താൽക്കാലികമായി നിർത്തി വച്ചിരുന്നു. പൃഥ്വിരാജിന്റെ മരണകാരണം അറിയുന്നതിനുള്ള നിയമ നടപടികളുമായി ഇതോടൊപ്പം നന്ദിനി മുന്നോട്ടുപോവുകയാണ്. നിയമന ഉത്തരവ് കൈമാറുമ്പോൾ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ സുനിൽ സി കുട്ടപ്പൻ, ലീഗൽ ഉപദേഷ്ടാവ് അഡ്വക്കേറ്റ് കെ പി ഷിബി, പൃഥ്വിരാജിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ ബാബു, യശോധ, സഹോദരൻ തൃപ്തൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. പൃഥ്വിരാജിൻ്റ മരണകാരണം നാണയം വിഴുങ്ങിയിട്ടല്ല എന്ന റിപ്പോർട്ട് പുറത്തു വന്നിരുന്നു. മൂന്നു വയസ്സുള്ള കുഞ്ഞിന് ശ്വാസം മുട്ടൽ ഉൾപ്പടെ മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും അതാണ് മരണ കാരണമെന്നും ആയിരുന്നു റിപ്പോർട്ട്.Also Read: ദിവാകരൻ നായരുടെ മരണം: അടുത്ത ബന്ധു കസ്റ്റഡിയിലെന്ന് സൂചന, ക്വട്ടേഷൻ സംഘത്തിന്‍റെ പങ്ക് അന്വേഷിക്കുന്നുഎറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്