ആപ്പ്ജില്ല

ദേശീയപാതയിലെ കുഴിയില്‍ വീണ് അപകടത്തില്‍പെട്ട് മരണം; ഇടിച്ച വാഹനം കണ്ടെത്തിയില്ല, കേസില്‍ പ്രതികളില്ല

ദേശീയപാതാ ഉദ്യോഗസ്ഥരെയും കരാറുകാരെയും പോലീസ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അനാസ്ഥമൂലം മരണം സംഭവിച്ചെന്ന കുറ്റം ചുമത്തി ഐപിസി സെക്ഷന്‍ 304ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

Samayam Malayalam 7 Aug 2022, 12:08 pm
കൊച്ചി: ദേശീയപാതയിലെ കുഴിയില്‍വീണ് അപകടത്തില്‍പെട്ട് മരിച്ച ഹാഷിമിന്റെ ദേഹത്തുകൂടി കയറിയിറങ്ങിയ വാഹനം പോലീസിന് കണ്ടെത്താനായില്ല. ഇതിനായി ദേശീയപാതയിലെ ക്യാമറകള്‍ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. ഇടിച്ച വാഹനം കണ്ടെത്താനാകാത്തതിനാല്‍ കേസില്‍ പ്രതികളില്ല.
Samayam Malayalam Pothole (1)


Also Read:
ജല്‍ ജീവന്‍ മിഷന്‍റെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ രണ്ടായി പിളര്‍ന്നു; യാത്രക്കാരന്‍ രക്ഷപെട്ടു

ദേശീയപാതാ ഉദ്യോഗസ്ഥരെയും കരാറുകാരെയും പോലീസ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അനാസ്ഥമൂലം മരണം സംഭവിച്ചെന്ന കുറ്റം ചുമത്തി ഐപിസി സെക്ഷന്‍ 304ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

വെള്ളിയാഴ്ച രാത്രി ഹോട്ടല്‍ പൂട്ടി വീട്ടിലേക്ക് മടങ്ങുന്ന വഴി റോഡിലെ കുഴിയില്‍ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികന്‍ ഹാഷിമിന് പിന്നാലെ വന്ന വാഹനമിടിച്ചാണ് മരിച്ചത്. നെടുമ്പാശ്ശേരി എംഎഎച്ച്എസ് സ്‌കൂളിന് സമീപമുണ്ടായ അപകടത്തില്‍ പറവൂര്‍ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കല്‍ വീട്ടില്‍ പരേതനായ അബ്ദുല്‍ ഖാദറിന്റെ മകന്‍ എഎ ഹാഷിമാണ് (52) മരിച്ചത്. അങ്കമാലി ടെല്‍ക്ക് കവലയിലെ 'ഹോട്ടല്‍ ബദ്രിയ' ഉടമയാണ് ഇദ്ദേഹം.

undefined
വെള്ളിയാഴ്ച രാത്രി ഹോട്ടല്‍ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ രാത്രി 10ഓടെയായിരുന്നു ദുരന്തം. സ്‌കൂളിന് സമീപമുള്ള കുത്തനെയുള്ള വളവിലെ ഭീമന്‍കുഴിയില്‍ വീണ സ്‌കൂട്ടറില്‍ നിന്ന് ഹാഷിം റോഡില്‍ തെറിച്ചു വീഴുകയും ഈ സമയം പിറകില്‍ വന്ന അജ്ഞാത വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. കനത്ത മഴയില്‍ വെള്ളം കെട്ടികിടന്നതിനാല്‍ കുഴി കാണാനാകാത്ത സ്ഥിതിയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചിലേറെ വാഹനങ്ങള്‍ നിരീക്ഷിച്ച് വരികയാണ്.

Also Read: ഐഎസ്എല്‍വി വിക്ഷേപണം: ഉപഗ്രഹങ്ങളില്‍ നിന്നും സിഗ്നല്‍ ലഭിച്ചില്ലെന്ന് ഐഎസ്ആര്‍ഒ

ദേശീയപാതയില്‍ ടാറിങ്ങ് പൂര്‍ത്തിയാക്കിയ ശേഷവും മാസങ്ങളായി രൂപം കൊണ്ട ആഴമുള്ള കുഴിയാണിത്. ദമ്പതികളടക്കം ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന നിരവധി യാത്രക്കാര്‍ ഇതിനകം അപകടത്തില്‍പ്പെട്ടിട്ടുണ്ട്. പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്