Please enable javascript.Kalamassery Blast: കളമശേരി സ്ഫോടനം: ഒരു മരണം കൂടി; കൊല്ലപ്പെട്ടവര്‍ നാലായി - one more death in kalamassery bomb blast latest updates - Samayam Malayalam

Kalamassery Blast: കളമശേരി സ്ഫോടനം: ഒരു മരണം കൂടി; കൊല്ലപ്പെട്ടവര്‍ നാലായി

Edited byമേരി മാര്‍ഗ്രറ്റ് | Lipi 6 Nov 2023, 12:15 pm
Subscribe

ബോംബ് നിർമാണത്തിന് ഡൊമനിക് മാര്‍ട്ടിന് കൂടുതൽ പേരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. എറണാകുളം ജില്ലാ ജയിലിൽ റിമാൻഡ് ചെയ്ത പ്രതിയുടെ തിരിച്ചറിയൽ പരേഡ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.

ഹൈലൈറ്റ്:

  • 17 പേർ കൊച്ചിയിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്
  • രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്
  • കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
Moly Joy
കളമശേരിയിൽ മരിച്ച മോളി ജോയ്
കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. 80% പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കളമശ്ശേരി ഗണപതിപ്ലാക്കല്‍ സ്വദേശി മോളി ജോയ് (61) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് ആണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി.
Also Read: Sabarimala News: ശബരിലമയിൽ പൂക്കള്‍ എത്തിക്കാന്‍ ഇനി ഗുജറാത്തുകാരൻ; ലേലം ഉറപ്പിച്ചത് 1.80 കോടിക്ക്

17 പേർ കൊച്ചിയിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മലയാറ്റൂർ സ്വദേശി ലിബിന ,എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് , തൊടുപുഴ സ്വദേശിയായ കുമാരി എന്നിവര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.


എറണാകുളം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

അതേസമയം, കളമശേരി സ്ഫോടനക്കേസിലെ മുഖ്യപ്രതി ഡൊമിനിക് മാർട്ടിന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പത്ത് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡി അപേക്ഷ. ബോംബ് നിർമാണത്തിന് ഡൊമനിക്കിന് കൂടുതൽ പേരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. എറണാകുളം ജില്ലാ ജയിലിൽ റിമാൻഡ് ചെയ്ത പ്രതിയുടെ തിരിച്ചറിയൽ പരേഡ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് കളമശ്ശേരിയിലെ സാമ്ര കൺവെൻഷൻ സെന്‍ററിൽ യഹോവ സാക്ഷികളുടെ പ്രാര്‍ഥന നടക്കുന്ന വേളയിൽ ഹാളിൽ സ്ഫോടനം ഉണ്ടാകുന്നത്. ഒരു സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. അന്ന് വൈകിട്ടോടെ കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ എന്ന തമ്മനം സ്വദേശി കുറ്റമേറ്റ് പറ‍ഞ്ഞ് പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

Also Read:
സിനിമ ടിക്കറ്റെടുക്കാൻ ഇനി 'എൻ്റെ ഷോ' ആപ്പ്; നൽകേണ്ടത് നിസ്സാര തുകമാത്രം

യഹോവയുടെ സാക്ഷികളോടുള്ള തന്‍റെ വിയോജിപ്പാണ് ബോംബ് ഇടാൻ കാരണമെന്നായിരുന്നു പ്രതി ഡൊമിനിക് വ്യക്തമാക്കിയത്. ആറ് മാസത്തോളം സമയമെടുത്ത് ബോംബ് സ്വന്തമായി നിർമിച്ചാണ് പ്രതി ഈ കുറ്റകൃത്യം നടത്തിയത്. ഏഴ് മണിക്കൂറോളം ഇയാൾ താമസിച്ച അത്താണിയിലെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ഇതിൽ പോലീസിന് ചില നിർണയക തെളിവുകളും ലഭിച്ചു.

Read Latest Local News and Malayalam News
മേരി മാര്‍ഗ്രറ്റ്
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ