ആപ്പ്ജില്ല

പാലാരിവട്ടം പാലം ശരവേഗത്തിൽ; പൊളിക്കൽ പൂർത്തിയായി; തിങ്കളാഴ്ച മുതൽ പുനർ നിർമ്മാണം

തിങ്കളാഴ്ച നിർമ്മാണം ആരംഭിക്കുമ്പോൾ ആദ്യഘട്ടത്തിൽ നാല് സ്പാനുകളാണ് സ്ഥാപിക്കുക. ഇതനുസരിച്ച് 24 ഗർഡറുകൾ യാർഡിൽ നിന്ന് എത്തിക്കും. 6 ഗർഡറുകൾ ചേരുന്നതാണ് ഒരു സ്പാൻ. നടുവിലത്തേതും ഇടപ്പള്ളി ഭാഗത്തെയും സ്പാനുകൾ ഒഴിച്ച് ബാക്കി 17 എണ്ണവും മാറ്റേണ്ടതുണ്ട്.

| Edited by Samayam Desk | Lipi 28 Nov 2020, 10:00 pm


കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പൊളിക്കല്‍ നടപടി പൂര്‍ത്തിയായി. രണ്ട് മാസം കൊണ്ടാണ് പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയായത്. പാലത്തിന്‍റെ 17 സ്പാനുകളും പൂര്‍ണമായും നീക്കിക്ക‍ഴിഞ്ഞു. തിങ്കളാ‍ഴ്ച മുതല്‍ പുനര്‍ നിര്‍മ്മാണം ആരംഭിക്കും. ഒമ്പത് മാസം കൊണ്ട് പാലം പൂര്‍ണമായും പുനര്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ത്വരിഗതിയില്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ അടുത്ത ജൂണ്‍ മാസത്തിനകം തന്നെ പാലം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.

മൂന്ന് മാസം കൊണ്ട് പൊളിക്കൽ പൂർത്തിയാക്കാനായിരുന്നു ശ്രമം. എന്നാൽ അതിലും മുമ്പേ 57 ദിവസം കൊണ്ട് സ്പാനുകൾ പൂർണമായും നീക്കിക്കഴിഞ്ഞു. ഒപ്പം മുട്ടം യാർഡറിൽ ഗർഡറുകളുടെ നിർമ്മാണവും പൂർത്തിയാക്കി. റെക്കോർഡ് സമയത്തിനുള്ളിലാണ് പാലം പൊളിച്ചു മാറ്റിയതെന്ന് കരാർ ഏറ്റെടുത്ത പെരുമ്പാവൂർ എർത്ത് വർക്സ് പറയുന്നു. മുമ്പ് കോട്ടയം നാഗമ്പടം പാലവും ചമ്പക്കര പാലവും ഉൾപ്പെടെ നിരവധി പാലങ്ങൾ പൊളിച്ചു നീക്കിയ അനുഭവസമ്പത്തുമായാണ് എർത്ത് വർക്സ് പാലാരിവട്ടം മേൽപ്പാലം പൊളിച്ചു നീക്കാൻ കരാർ ഏറ്റെടുത്തത്. ദേശീയപാത 66 ൽ സ്ഥിതി ചെയ്യുന്ന ഈ പാലം വലിയ ഗതാഗത കുരുക്കോ അപകടമോ കൂടാതെ പൊളിച്ച് നീക്കാനായി എന്നതും ആശ്വാസകരമായ നേട്ടം കൂടിയാണ്.

Also Read: ചികിത്സാ പിഴവില്ല: ഹാരിസിൻ്റെ മരണ കാരണം കൊവിഡ് തന്നെ; കളമശേരി മെഡിക്കൽ കോളേജിന് പോലീസിൻ്റെ ക്ലീൻ ചിറ്റ്

ഡിഎംആർസിയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും ചേർന്നാണ് നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത്. പാലത്തിൻറെ 19 സ്പാനുകളിൽ 17 എണ്ണമാണ് നിർമ്മിക്കേണ്ടത്. ഇതിനായി കളമശേരി യാർഡിൽ 30 പ്രീ സ്ട്രസ്ഡ് ഗർഡറുകൾ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. 102 ഗർഡറുകളാണ് പുതിയതായി സ്ഥാപിക്കേണ്ടത്.

Also Read: മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമം; പണയം വെച്ചത് ഭാര്യയ്ക്ക് ചികിത്സയ്ക്ക് എന്ന പേരില്‍, ആലുവയില്‍ 2 പേര്‍ അറസ്റ്റില്‍

തിങ്കളാഴ്ച നിർമ്മാണം ആരംഭിക്കുമ്പോൾ ആദ്യഘട്ടത്തിൽ നാല് സ്പാനുകളാണ് സ്ഥാപിക്കുക. ഇതനുസരിച്ച് 24 ഗർഡറുകൾ യാർഡിൽ നിന്ന് എത്തിക്കും. 6 ഗർഡറുകൾ ചേരുന്നതാണ് ഒരു സ്പാൻ. നടുവിലത്തേതും ഇടപ്പള്ളി ഭാഗത്തെയും സ്പാനുകൾ ഒഴിച്ച് ബാക്കി 17 എണ്ണവും മാറ്റേണ്ടതുണ്ട്. ഇതിന് മുന്നോടിയായി തൂണുകൾ ബലപ്പെടുത്തി പിയർ ക്യാപ്പുകൾ പുനർ നിർമ്മിക്കുന്ന ജോലിയും തുടരുകയാണ്. നിലവിൽ ഒമ്പത് തൂണുകൾ കോൺക്രീറ്റ് ജാക്കറ്റിംഗ് നടത്തി ബലപ്പെടുത്തിയിട്ടുണ്ട്. നാല് പിയർ ക്യാപ്പുകളും പുനർ നിർമ്മിച്ചു കഴിഞ്ഞു. ഗർഡറുകൾ സ്ഥാപിച്ച് അത് കോൺക്രീറ്റ് ചെയ്യാൻ 15 ദിവസത്തോളം വേണ്ടിവരുമെന്ന് ഡി എം ആർ സി ചീഫ് എൻജിനീയർ ജി കേശവ ചന്ദ്രൻ പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാലം പൂർത്തിയാക്കിയാൽ പ്രചരണ രംഗത്ത് നേട്ടമായി ഉയർത്തിക്കാട്ടാനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.

എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്