ആപ്പ്ജില്ല

ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു

എറണാകുളത്തെ ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു. സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ചത്. കൃത്യമായി ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് ആരോപണം.

Lipi 27 Jul 2020, 12:17 pm
കൊച്ചി: ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു. ആലുവ പുളിഞ്ചോട് ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ വിജയൻ ആണ് മരിച്ചത്. ശ്വാസം മുട്ടലിനെ തുടർന്നാണ് വിജയനെ ആംബുലൻസിൽ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. എന്നാൽ സംശയത്തെ തുടർന്ന് കൊവിഡ് വിഭാഗത്തിലേക്ക് മാറ്റിയപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
Samayam Malayalam ആലുവ ജില്ലാ ആശുപത്രി

ആശുപത്രിയിൽ കൃത്യമായി ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് ആംബുലൻസ് ഡ്രൈവർ ആരോപിച്ചു.

Also Read: കൊവിഡ് ബാധിച്ച് ഇടുക്കി സ്വദേശി കളമശേരിയിൽ മരിച്ചു

അരമണിക്കൂറോളം രോഗിയെ ആംബുലൻസിൽ കിടത്തേണ്ടി വന്നു. ശ്വാസം മുട്ടലും ചുമയും ഉള്ളതിനാൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മാത്രമേ ചികിത്സ നൽകാൻ കഴിയൂവെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ആദ്യം അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും രോഗ ലക്ഷണങ്ങൾ പറഞ്ഞതോടെ പനി പരിശോധന വിഭാഗത്തിലേക്ക് പറഞ്ഞ് വിട്ടു. അവിടെ വൈദ്യുതി ഇല്ലാത്തതിനാൽ കൊവിഡ് ഐസൊലേഷൻ വിഭാഗത്തിലേക്ക് അയച്ചു.ആരോഗ്യ പ്രവർത്തകർ പിപിഇ കിറ്റ് ധരിച്ച് എത്തിയപ്പോഴേക്കും വാഹനത്തിന് അകത്ത് വെച്ച് തന്നെ രോഗി മരണപ്പെട്ടു.

Also Read: എറണാകുളത്ത് ഞായറാഴ്ച മാത്രം 60 സമ്പർക്കകേസുകൾ! മെഡിക്കൽ കോളേജിൽ ഇനി കൊവിഡ് ഐസിയു കൂടി

രാവിലെ 9.15 നാണ് ആശുപത്രിയിൽ എത്തിച്ചത്. 10 മണിയോടെ ആംബുലൻസിൽ വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നുവെന്നും ഡ്രൈവർ പറഞ്ഞു. ഫ്ലാറ്റിൽ നിന്നും നടന്ന് ആംബുലൻസിലേക്ക് നടന്ന കയറിയ ആളാണ് ഇത്തരത്തിൽ അശ്രദ്ധ മൂലം മരണപ്പെട്ടത്.
വേണ്ടത്ര സജ്ജീകരണങ്ങൾ ഉണ്ടായിട്ടും പ്രാഥമികമായ ചികിത്സ നൽകാൻ പോലും തയാറായില്ലെന്നും ഡ്രൈവർ ആരോപിച്ചു.

Also Read: കൊച്ചിയിലെ ജ്വല്ലറിയിൽ നിന്നും കവർന്നത് 100 പവനും ഒരു ലക്ഷം രൂപയും; 48 മണിക്കൂറിനകം പ്രതി വലയിൽ

അതേസമയം രോഗി എത്തിയതറിഞ്ഞ ഉടൻ തന്നെ ചികിത്സ നൽകാനുള്ള നടപടി സ്വീകരിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. റെഡ് സോണിൽ നിന്ന് ലക്ഷണങ്ങളുമായി വരുന്നവർ നേരിട്ട് കൊവിഡ് ഐസൊലേഷൻ വിഭാഗത്തിലേക്കാണ് പോകേണ്ടതെന്ന് ആരോഗ്യവകുപ്പിൻ്റെ നിർദേശമുണ്ടെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് പറഞ്ഞു. നേരിട്ട് അത്യാഹിത വിഭാഗത്തിലെത്തുന്നത് മറ്റു രോഗികൾക്ക് രോഗ പകർച്ചക്ക് കാരണമാകുമെന്നും അവർ പറഞ്ഞു. ഇയാളുടെ സ്രവം കൊവിഡ് പരിശോധനക്ക് അയക്കാനുള്ള നടപടികളാരംഭിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്