ആപ്പ്ജില്ല

ബൈക്കിന് ഇന്ധനമില്ലാത്തതിന് പിഴ; മെഷീനില്‍ കോഡ് നമ്പര്‍ മാറിപ്പോയതെന്ന് പോലീസ്

ഇന്ധനമില്ലാത്തതിനെ തുടര്‍ന്ന് പിഴ നല്‍കിയ സംഭവത്തില്‍ പിഴ ഉള്ളതാണോ എന്നറിയാന്‍ വാട്‌സാപ്പിലൂടെയും ഫോണിലൂടെയും പോലീസിനെ നിരവധി ആളുകളാണ് ബന്ധപ്പെട്ടത്.

Samayam Malayalam 31 Jul 2022, 3:10 pm
ആലുവ: ബൈക്കില്‍ ഇന്ധനമില്ലാത്തതിന് പോലീസ് പിഴ ചുമത്തി ചെലാന്‍ നല്‍കിയെന്ന സംഭവത്തില്‍ വിശദീകരണം. ചെലാന്‍ മെഷീനില്‍ കോഡ് തെറ്റായി രേഖപ്പെടുത്തിയതിനാലാണ് ചെലാന്‍ മാറിപ്പോയതെന്ന് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
Samayam Malayalam fine pixabay 1


Also Read: ഇത്തവണ ഓണം പൊടിപൊടിക്കും; അടിച്ചു പൊളിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചത് 7.47 കോടി

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: '22 ന് എടതല പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പൂക്കാട്ടുപടിയിലാണ് സംഭവം. അമിതപ്രകാശം പരത്തുന്ന ലൈറ്റുകള്‍ ഘടിപ്പിച്ച ബൈക്കില്‍ റണ്‍വേ തെറ്റിച്ചുവന്ന യുവാവിനെ പോലീസ് തടയുകയും പിഴ അടയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അനുവദനീയമല്ലാത്ത ലൈറ്റ് ഘടിപ്പിച്ചതിന് പിഴത്തുകയായ 250 രൂപ അടയ്ക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ചെലാന്‍ മെഷീനില്‍ പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്പര്‍ സെലക്ട് ചെയ്തപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന് അബദ്ധം സംഭവിക്കുകയായിരുന്നു'.

എറണാകുളം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

'മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 46(2)ഇ ആണ് തെറ്റായി വന്നത്. പിഴയടച്ച യുവാവ് ചെലാനില്‍ സൂചിപ്പിച്ചിരിക്കുന്ന കുറ്റകൃത്യം കൗതുകമായി തോന്നിയതോടെ ചെലാന്‍ വാട്‌സാപ്പില്‍ സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീടത് സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതോടെ പോലീസ് ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. അബദ്ധം മനസ്സിലാക്കിയ പോലീസ് യുവാവിനെ ബന്ധപ്പെട്ട് ഇക്കാര്യം ബോധ്യപ്പെടുകയും പുതിയ ചെലാന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്'.

Also Read: ത്രിവര്‍ണപതാക സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രമാക്കണം: അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി

ഇന്ധനമില്ലാത്തതിനെ തുടര്‍ന്ന് പിഴ നല്‍കിയ സംഭവത്തില്‍ പിഴ ഉള്ളതാണോ എന്നറിയാന്‍ വാട്‌സാപ്പിലൂടെയും ഫോണിലൂടെയും പോലീസിനെ നിരവധി ആളുകളാണ് ബന്ധപ്പെട്ടത്. ടാക്‌സി ഉള്‍പ്പെടെയുള്ള പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ മതിയായ ഇന്ധനം കരുതിയിരിക്കുകയോ യാത്രക്കാരുമായി ഇന്ധനമോ സിഎന്‍ജിയോ നിറയ്ക്കാന്‍ ഫ്യൂവല്‍ സ്‌റ്റേഷനിലേക്ക് വാഹനങ്ങള്‍ കൊണ്ടുപോകുകയോ ചെയ്യുന്നതിനെതിരെ ചുമത്തുന്ന നിയമമാണിത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്