ചികിത്സാ പിഴവില്ല: ഹാരിസിൻ്റെ മരണ കാരണം കൊവിഡ് തന്നെ; കളമശേരി മെഡിക്കൽ കോളേജിന് പോലീസിൻ്റെ ക്ലീൻ ചിറ്റ്
കൊവിഡ് രോഗി മരിച്ച സംഭവത്തിൽ കളമശേരി മെഡിക്കൽ കോളേജിന് പോലീസിൻ്റെ ക്ലീൻ ചിറ്റ്. ആശുപത്രിക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് പോലീസ്. പോലീസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
Lipi 26 Nov 2020, 10:57 pm
കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി മരിച്ച സംഭവത്തിൽ ആശുപത്രിക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് പോലീസ്. പോലീസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ചികിത്സാ പിഴവില്ലെന്ന് വ്യക്തമാക്കുന്നത്. അന്വേഷണ സംഘം കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇക്കാര്യം മരിച്ച ഫോർട്ട് കൊച്ചി സ്വദേശി ഇ കെ ഹാരിസിൻ്റെ ബന്ധുക്കളെ പോലീസ് അറിയിച്ചു.Also Read: മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമം; പണയം വെച്ചത് ഭാര്യയ്ക്ക് ചികിത്സയ്ക്ക് എന്ന പേരില്‍, ആലുവയില്‍ 2 പേര്‍ അറസ്റ്റില്‍
കൊവിഡ് രോഗിയുടെ മരണത്തിൽ ആശുപത്രിക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ല. മരണം സംഭവിച്ചത് ഓക്‌സിജൻ കിട്ടാതെയെന്നുള്ള ആരോപണം ശരിയല്ല. രോഗിയുടെ ആരോഗ്യനില ഓരോ ദിവസവും ചികിത്സാ ചുമതലയിലുണ്ടായിരുന്നവർ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നാതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ജീവനക്കാരുടെ വീഴ്ച കാരണം കൊവിഡ് രോഗികൾ മരിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് മൂന്ന് പരാതികളാണ് കളമശേരി പോലീസിൽ ലഭിച്ചത്. ഈ പരാതികളിലാണ് പോലീസ് പ്രാഥമിക അന്വേഷണം പൂർത്തിയായത്. ഹാരിസിനെ ചികിത്സിച്ച ആശുപത്രി ജീവനക്കാർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തേണ്ട സാഹചര്യമില്ലന്നാണ് പോലീസിൻ്റെ വിശദീകരണം. അതേസമയം പോലീസിന്റെ വിശദീകരണത്തിനെതിരെ ഹാരിസിന്റെ കുടുംബാംഗങ്ങൾ രംഗത്തെത്തി.
Also Read: കാട്ടാന ശല്യം രൂക്ഷം; വിറങ്ങലിച്ച് നേര്യമംഗലത്തെ കാഞ്ഞിരവേലി ഗ്രാമം; വ്യാപക കൃഷിനാശം, നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും പരാതി
മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി മരിച്ചതുമായി ബന്ധപ്പെട്ട് നഴ്സിങ് ഓഫീസർ ജലജാദേവിയുടെ ശബ്ദ സന്ദേശം പുറത്തുവന്നതിനു പിന്നാലെയാണ് ചികിത്സാ പിഴവ് ചർച്ചയായത്. ഇതേ തുടർന്ന് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ നജ്മയും ചികിത്സാ പിഴവ് സ്ഥിരീകരിച്ച് രംഗത്ത് എത്തിയിരുന്നു. തുടർന്ന് നിരവധി പേരാണ് മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂഎറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കൊവിഡ് രോഗിയുടെ മരണത്തിൽ ആശുപത്രിക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ല. മരണം സംഭവിച്ചത് ഓക്‌സിജൻ കിട്ടാതെയെന്നുള്ള ആരോപണം ശരിയല്ല. രോഗിയുടെ ആരോഗ്യനില ഓരോ ദിവസവും ചികിത്സാ ചുമതലയിലുണ്ടായിരുന്നവർ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നാതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ജീവനക്കാരുടെ വീഴ്ച കാരണം കൊവിഡ് രോഗികൾ മരിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് മൂന്ന് പരാതികളാണ് കളമശേരി പോലീസിൽ ലഭിച്ചത്. ഈ പരാതികളിലാണ് പോലീസ് പ്രാഥമിക അന്വേഷണം പൂർത്തിയായത്. ഹാരിസിനെ ചികിത്സിച്ച ആശുപത്രി ജീവനക്കാർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തേണ്ട സാഹചര്യമില്ലന്നാണ് പോലീസിൻ്റെ വിശദീകരണം. അതേസമയം പോലീസിന്റെ വിശദീകരണത്തിനെതിരെ ഹാരിസിന്റെ കുടുംബാംഗങ്ങൾ രംഗത്തെത്തി.
Also Read: കാട്ടാന ശല്യം രൂക്ഷം; വിറങ്ങലിച്ച് നേര്യമംഗലത്തെ കാഞ്ഞിരവേലി ഗ്രാമം; വ്യാപക കൃഷിനാശം, നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും പരാതി
മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി മരിച്ചതുമായി ബന്ധപ്പെട്ട് നഴ്സിങ് ഓഫീസർ ജലജാദേവിയുടെ ശബ്ദ സന്ദേശം പുറത്തുവന്നതിനു പിന്നാലെയാണ് ചികിത്സാ പിഴവ് ചർച്ചയായത്. ഇതേ തുടർന്ന് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ നജ്മയും ചികിത്സാ പിഴവ് സ്ഥിരീകരിച്ച് രംഗത്ത് എത്തിയിരുന്നു. തുടർന്ന് നിരവധി പേരാണ് മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂഎറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ