ആപ്പ്ജില്ല

ഹാരിസിന് പ്രമേഹവും രക്തസമ്മർദ്ദവും ഭാരക്കൂടുതലും; ആരോപണങ്ങൾ തള്ളി ആശുപത്രി അധികൃതർ, പോലീസ് ജീവനക്കാരുടെ മൊഴി എടുക്കും

ഹാരിസ് മരിച്ചതിൽ തങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. ഹാരിസിന്‍റെ ബന്ധുക്കളുടെ ആരോപണം പൂർണമായും തള്ളിയാണ് ആശുപത്രി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്

Lipi 21 Oct 2020, 6:39 pm
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിൽ കൊവിഡ് രോഗി മരിച്ച സംഭവത്തിൽ പോലീസ് പ്രാഥമികാന്വേഷണം തുടങ്ങി. ജീവനക്കാരുടെ അനാസ്ഥയിലാണ് രോഗി മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം. പരാതിക്കാരുടെ മൊ‍ഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊ‍ഴിയും രേഖപ്പെടുത്തിയേക്കും. മരണസമയത്ത് ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പേരുടെയും വിവരങ്ങൾ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.Also Read: കളമശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സക്ക് പണം ആവശ്യപ്പെട്ടു; ഓഡിയോ പുറത്ത് വിട്ട് മരണമടഞ്ഞ രോഗിയുടെ ബന്ധുക്കൾ

വെൻ്റിലേറ്റർ ട്യൂബ് മാറിക്കിടന്നതിനാൽ ഓക്സിജൻ കിട്ടാതെയാണ് ഹാരിസ് മരിച്ചതെന്ന നഴ്സിംഗ് ഓഫീസറുടെ വെളിപ്പെടുത്തലിനെ ശരിവച്ച് മറ്റൊരു ജൂനിയർ ഡോക്ടറും രംഗത്തെത്തിയിരുന്നു. ഹാരിസിൻ്റെ മരണസമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെങ്കിലും മറ്റ് രണ്ട് രോഗികൾ സമാനമായ രീതിയിൽ പ്രയാസപ്പെട്ടതിന് താൻ സാക്ഷിയാണെന്ന് ഡോ. നജ്മ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതോടെ വിവാദങ്ങളും കൊഴുക്കുകയണ്.

അതേ സമയം ആരോപണങ്ങൾ നിഷേധിച്ച് കളമശേരി മെഡിക്കൽ കോളേജ് അധികൃതർ വീണ്ടും രംഗത്തെത്തി. കൊവിഡ് രോഗം ബാധിച്ച് മരിച്ച ഹാരിസിന് നിരവധി അസുഖങ്ങൾ ഉണ്ടായിരുന്നു. ജൂൺ 26 മുതൽ ജൂലൈ 20 വരെയാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞത്. മരണപ്പെടുമ്പോഴും അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവായിരുന്നു. കടുത്ത പ്രമേഹവും രക്തസമ്മർദ്ദവും ഭാരക്കൂടുതലും ന്യൂമോണിയയും ഉണ്ടായിരുന്നു. Also Read: സജനയുടെ ആത്മഹത്യാ ശ്രമത്തിന് പിന്നില്‍ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ്? നിയമ നടപടി സ്വീകരിക്കുമെന്ന് സുഹൃത്തുക്കള്‍അദ്ദേഹം മെക്കാനിക്കൽ വെൻ്റിലേറ്ററിൽ ആയിരുന്നില്ല, പകരം എൻഐവി വെൻ്റിലേറ്ററിൽ ആയിരുന്നു. ഈ ശ്വസന സഹായിയുടെ ഓക്സിജൻ ട്യൂബുകൾ ഊരിപ്പോകുന്നവയല്ല. അദ്ദേഹത്തെ വാർഡിലേക്ക് മാറ്റാൻ തീരുമാനിച്ചുവെന്നത് തെറ്റായ വാർത്തയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കൊവിഡിനെതിരെ 24 മണിക്കൂറും ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യന്മാർ, തുടങ്ങീ എല്ലാ വിഭാഗം ജീവനക്കാരുടെയും അർപ്പണബോധം തകർക്കുന്നതാണ് കള്ള പ്രചാരണം. ഇത് വേദനാജനകമാണെന്നും അധികൃതർ പറഞ്ഞു.

മെഡിക്കൽ കോളേജിൻ്റെ വിശദീകരണം തള്ളി ഹാരിസിൻ്റെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. ഹൃദയാഘാതം മൂലമായിരുന്നു മരണം സംഭവിച്ചതെന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ ശ്വാസകോശത്തിൽ അണുബാധ എന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നതെന്നും ബന്ധുക്കൾ പറയുന്നു. Also Read: മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന യുവാവ് പിടിയില്‍

എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്