ആപ്പ്ജില്ല

'ശ്രീദേവി' മാത്രമല്ല, ഷാഫിയ്ക്ക് സഹായത്തിന് 'സജ്നമോളും' 'ശ്രീജ'യും; വ്യാജ അക്കൗണ്ടുകളുടെ എണ്ണം 3 ആയി

നരബലിക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് രണ്ടു ഫേസ്ബുക്ക് വ്യാജ അക്കൗണ്ടുകൾ കൂടി. സജ്നമോൾ, ശ്രീജ എന്നീ രണ്ടു അക്കൗണ്ടുകളും ഷാഫി ഉപയോഗിച്ചിരുന്നു.

Samayam Malayalam 19 Oct 2022, 11:47 am
കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ സൂത്രധാരനായ മുഹമ്മദ് ഷാഫിക്ക് രണ്ടു ഫേസ്ബുക്ക് വ്യാജ അക്കൗണ്ടുകൾ കൂടിയെന്ന് പോലീസ്. ശ്രീദേവി എന്ന അക്കൗണ്ടിനു പുറമേ സജ്നമോൾ, ശ്രീജ എന്നീ രണ്ടു അക്കൗണ്ടുകളാണ് ഷാഫി കൈകാര്യം ചെയ്തിരുന്നത്. ഇരു അക്കൗണ്ടുകളിലെ ചാറ്റുകളിൽ നിന്ന് നരബലി ആസൂത്രണം ചെയ്ത വിവരങ്ങൾ പോലീസിനു ലഭിച്ചു. സിദ്ധൻ ചമഞ്ഞുള്ള തട്ടിപ്പിൽ വിശ്വാസ്യത നിലനിർത്താനായിരുന്നു ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷാഫി വ്യാജ അക്കൗണ്ടുകളിലുടെ ശ്രമിച്ചതെന്നാണ് പോലീസിൻ്റെ നിഗമനം. രണ്ടു അക്കൗണ്ടുകളിലെയും ചാറ്റുകൾ പോലീസ് ശേഖരിച്ചു.
Samayam Malayalam police recovered chats of two more fake accounts of human sacrifice accused muhammad shafi
'ശ്രീദേവി' മാത്രമല്ല, ഷാഫിയ്ക്ക് സഹായത്തിന് 'സജ്നമോളും' 'ശ്രീജ'യും; വ്യാജ അക്കൗണ്ടുകളുടെ എണ്ണം 3 ആയി



​ഭ​ഗവൽ സിങ്ങിൽ നിന്ന് കടം വാങ്ങി ഷാഫി

ശ്രീദേവി എന്ന വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് ഷാഫി ഇലന്തൂരിലെ ഭഗവൽ സിങ്ങിനെയും ഭാര്യ ലൈലയെയും കുടുക്കുന്നത്. 2019 ലാണ് ശ്രീദേവി എന്ന അക്കൗണ്ട് വഴി ഭഗവൽ സിങ്ങിന് റിക്വസ്റ്റ് അയക്കുന്നത്. ദമ്പതികളുമായി അടുപ്പം കൂടിയ ഷാഫി ശ്രീദേവി എന്ന അക്കൗണ്ട് വഴി സിദ്ധനാണെന്നു സ്വയം പരിചയപ്പെടുത്തുകയായിരുന്നു. ബന്ധം ദൃഢമായതോടെ സിദ്ധൻ ചമഞ്ഞ് ഷാഫി ദമ്പതികളെ ഫോണിൽ ബന്ധപ്പെടുകയും പണം ആവശ്യപ്പെടുകയും ചെയ്തു.

​വിശ്വസിപ്പിക്കാൻ സജ്നമോളും ശ്രീജയും

കടം വാങ്ങിയ പണം ദമ്പതികൾ തിരിച്ചു ചോദിക്കുന്നത് ഒഴിവാക്കാനായാണ് സജ്നമോൾ, ശ്രീജ എന്നീ രണ്ടു അക്കൗണ്ടുകൾ ഷാഫി ഉപയോഗിച്ചിരുന്നത്. സിദ്ധൻ്റെ ഇടപെടലിലൂടെ കുടുംബ ഐശ്വര്യം ഉണ്ടായെന്നു സ്ത്രീകളുടെ പേരികളിലുള്ള വ്യാജ അക്കൗണ്ടുകളിലൂടെ ഭഗവൽ സിങ്ങിനെയും ലൈലയെയും ധരിപ്പിക്കുകയായിരുന്നു. കടം വാങ്ങിയ പണം ഭഗവൽ സിങ് തിരികെ ചോദിക്കുമ്പാഴാണ് ഇതു വഴിതിരിച്ചുവിടാനായി ഷാഫി ഇരു അക്കൗണ്ടുകളും ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.

​മുഴുവൻ ചാറ്റുകളും പോലീസിന്

2021 നവംബർ 21 നാണ് വ്യാജ അക്കൗണ്ടുകളിലൂടെ നരബലിയെക്കുറിച്ചു ആദ്യമായി സംസാരിക്കുന്നത്. ഇക്കാര്യത്തിൽ ആറുമാസത്തോളം നീണ്ട ചർച്ച നടന്നു. മുഴുവൻ ചാറ്റുകളും പോലീസ് വീണ്ടെടുത്തു. നിലവിലെ പരിശോധനയിൽ വ്യാജ അക്കൗണ്ടുകളിലൂടെ ഭഗവൽ സിങ്ങിനെയും ലൈലയെയും മാത്രമാണ് ലക്ഷ്യമിട്ടിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വിശദ പരിശോധനയ്ക്കു ശേഷം തെളിവുകൾ കോടതിയിൽ ഹാജരാക്കും.

​പത്മത്തിൻ്റെ ഫോൺ പമ്പയാറിൽ എറിഞ്ഞു

അതിനിടെ, നരബലിക്കു വിധേയയാക്കിയ തമിഴ്നാട് സ്വദേശിനി പത്മത്തിൻ്റെ ഫോൺ പമ്പയാറിൽ വലിച്ചെറിഞ്ഞുവെന്ന് ഷാഫി മൊഴി നൽകിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഷാഫിയെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തും. കൊലപാതകത്തിനു ഉപയോഗിച്ച ആയുധങ്ങളടക്കം വാങ്ങിയ കടകളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തും.

Video-മുഹമ്മദ് ഷാഫിയുടെ രണ്ടു ഫേസ്ബുക്ക് വ്യാജ അക്കൗണ്ടുകൾകൂടി കണ്ടെത്തി പോലീസ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്