കൊച്ചി(Kochi): കുർബാന ഏകീകരിക്കാനുള്ള സിനഡ് തീരുമാനത്തിനെതിരെ ക്രിസ്മസ് ദിനത്തിലും പ്രതിഷേധം ശക്തമാക്കി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ. ജനാഭിമുഖ കുർബാന നിയമപരമാക്കണം എന്നാവശ്യപ്പെട്ട് വൈദികർ എറണാകുളം - അങ്കമാലി മേജർ ആർച്ച് ബിഷപ്പ് ഹൗസിൽ ഉപവാസ പ്രാർത്ഥന നടത്തി. അടിച്ചമർത്തലും അടിച്ചേൽപ്പിക്കലും അനുവദിക്കില്ലെന്നും വൈദികർ പ്രതികരിച്ചു. ജനഭിമുഖ കുർബാന തുടരണമെന്നാവശ്യപ്പെട്ട് നൂറിലധികം വൈദികരാണ് ഉപവാസ പ്രാർഥനയുമായി ഒത്തുകൂടിയത്. സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ലെന്ന് കഴിഞ്ഞ ദിവസം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ അടിച്ചമർത്തലിലൂടെ സഭയിൽ സമാധാനമുണ്ടാവില്ലെന്നും പരസ്പരം ഭാഷണങ്ങളിലൂടെ മാത്രമേ സമാധാനം വരേണ്ടതെന്നും വൈദികർ പ്രതികരിച്ചു. നിധിപോലെ കാത്തുസൂക്ഷിക്കുന്ന അനുഷ്ഠാനങ്ങൾ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് പുതിയ പരിഷ്കാരത്തിന് പിന്നിൽ. നിലവിലെ ജനാഭിമുഖ കുർബാന തുടരാൻ അനുവദിച്ച് മാർപാപ്പ നൽകിയ ഇളവിന് സമയപരിധി ഇല്ലെന്നും വൈദികർ കൂട്ടിച്ചേർത്തു. കൂടിയാലോചനയില്ലാതെയാണ് കുർബാന ഏകീകരണം നടപ്പാക്കിയതെന്നും അവർ ആരോപിച്ചു.
Also Read: കൗതുകമായി കോതമംഗലത്തെ ഡോക്ടര്‍ സാന്താക്ലോസ്, വീഡിയോ കാണാം
അതേസമയം ഏകീകൃത കുർബാന നടക്കാൻ എല്ലാ പള്ളികൾക്കും ഈസ്റ്റര്‍ വരെയാണ് കർദ്ദിനാൾ സാവകാശം നൽകിയിരിക്കുന്നത്. ഈസ്റ്ററോടെ പൂർണമായും പരിഷ്ക്കരിച്ച കുർബാന രീതി നടത്തിയില്ലെങ്കിൽ കർശന നടപടിയുമായി മുന്നോട്ടു പോകുമെന്ന സൂചനയാണ് കർദ്ദിനാളിൽ നിന്നും ഉണ്ടായിരിക്കുന്നത്.
Topic: Unified holy mass, Kochi, priests protest
Also Read: കൗതുകമായി കോതമംഗലത്തെ ഡോക്ടര്‍ സാന്താക്ലോസ്, വീഡിയോ കാണാം
അതേസമയം ഏകീകൃത കുർബാന നടക്കാൻ എല്ലാ പള്ളികൾക്കും ഈസ്റ്റര്‍ വരെയാണ് കർദ്ദിനാൾ സാവകാശം നൽകിയിരിക്കുന്നത്. ഈസ്റ്ററോടെ പൂർണമായും പരിഷ്ക്കരിച്ച കുർബാന രീതി നടത്തിയില്ലെങ്കിൽ കർശന നടപടിയുമായി മുന്നോട്ടു പോകുമെന്ന സൂചനയാണ് കർദ്ദിനാളിൽ നിന്നും ഉണ്ടായിരിക്കുന്നത്.
Topic: Unified holy mass, Kochi, priests protest