ആപ്പ്ജില്ല

സജ്ന ഷാജിയുടെ ആത്മഹത്യ ശ്രമം; പ്രതികരണവുമായി രഞ്ചു രഞ്ജിമാര്‍, ജയസൂര്യയുമായുള്ള ഓഡിയോ ക്ലിപ്പ് പുറത്ത്

നടൻ ജയസുര്യയോട് സഹായം അഭ്യർത്ഥിച്ചതും താനാണ്. ഇതു പ്രകാരം സജ്നയ്ക്ക് ഹോട്ടൽ തുടങ്ങാനായി സാമ്പത്തിക സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇത് സ്ഥിരീകരിക്കുന്ന ജയസൂര്യയുമായുള്ള ഫോൺ സംഭാഷണവും രഞ്ജു പുറത്തുവിട്ടു.

| Edited by Samayam Desk | Lipi 20 Oct 2020, 11:46 am
കൊച്ചി: ട്രാൻസ് ജൻഡർ സജ്ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണമായ ഫോൺ സംഭാഷണം പുറത്തുവിട്ടത് താനല്ലെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ രഞ്ചു രഞ്ജിമർ. സജ്ന ഫെയ്സ് ബുക്ക് ലൈവ് ഇട്ടപ്പോൾ തന്നെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തയാളാണ് താൻ. മാത്രമല്ല നിരവധി പേർക്ക് ഗൂഗിൾ പേ വഴി പണം നൽകാൻ സജ്നയുടെ നമ്പർ കൊടുത്തിട്ടുണ്ട്. നടൻ ജയസുര്യയോട് സഹായം അഭ്യർത്ഥിച്ചതും താനാണ്. ഇതു പ്രകാരം സജ്നയ്ക്ക് ഹോട്ടൽ തുടങ്ങാനായി സാമ്പത്തിക സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇത് സ്ഥിരീകരിക്കുന്ന ജയസൂര്യയുമായുള്ള ഫോൺ സംഭാഷണവും രഞ്ജു പുറത്തുവിട്ടു.
Samayam Malayalam Renju Renjimar
രഞ്ചു രഞ്ജിമർ


Also Read: സജനയുടെ ആത്മഹത്യാ ശ്രമത്തിന് പിന്നില്‍ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ്? നിയമ നടപടി സ്വീകരിക്കുമെന്ന് സുഹൃത്തുക്കള്‍

കമ്യൂണിറ്റിയുടെ ഉയർച്ചയ്ക്ക് വേണ്ടി മാത്രമാണ് താൻ നിലകൊണ്ടിട്ടുള്ളത്. സജ്ന മാത്രമല്ല, നിരവധി ട്രാൻസ് ജൻഡേഴ്സ് ദുരിതത്തിൽ കഴിയുന്നവരുണ്ട്. അവർക്ക് വേണ്ടി കൂടിയാണ് താൻ പ്രവർത്തിക്കുന്നത്. മാമ്പഴമുള്ള മാവിലേ കല്ലെറിയൂ... അതാണ് തനിക്കെതിരെ സംഭവിച്ചിരിക്കുന്നതെന്നും രഞ്ജു പ്രതികരിച്ചു.

Also Read: വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി കോളനിയിലെ 24 കാരി കാട്ടുപാതയില്‍ പ്രസവിച്ചു

രഞ്ജു രഞ്ജിമാരും ഹണിയും ശീതളും അടക്കമുള്ള ദ്വയ യിലെ ഭാരവാഹികളാണ് സജ്നയെ ആത്മഹത്യാവക്കിൽ എത്തിച്ചതെന്നാണ് സുഹൃത്തുക്കളുടെ ആരോപണം. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ ആരോപിച്ചു. പിന്നാലെയാണ് രഞ്ജു രഞ്ജി മർ രംഗത്തെത്തിയത്.


എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്