ആപ്പ്ജില്ല

പൂത്തുലഞ്ഞ് നേര്യമംഗലത്തെ മുളങ്കാടുകള്‍; വീഡിയോ കാണാം

നേരൃമംഗലത്തെ മുളങ്കാടുകള്‍ പൂത്ത് തുടങ്ങി. കാട്ടിലാകെ മുളക്കൂട്ടങ്ങള്‍ പൂത്ത് നില്‍ക്കുന്നത് നയന മനോഹരമായ കാഴ്ചയാണ്. അരനൂറ്റാണ്ടിലൊരിക്കലാണ് ആ അപൂര്‍വ്വ കാഴ്ച ദൃശ്യമാവുകയുള്ളു. പൂത്ത് കഴിഞ്ഞാല്‍ മുളകള്‍ ഉണങ്ങി നശിക്കുകയാണ് പതിവ്. ഇതുമൂലം ഈ മേഖലയില്‍ മുളകളുടെ ലഭ്യത തീര്‍ത്തും ഇല്ലാതായേക്കും.

Lipi 28 Jan 2022, 10:14 pm

ഹൈലൈറ്റ്:

  • നേരൃമംഗലത്ത് മുളകള്‍ പൂത്ത് തുടങ്ങി
  • വനമേഖലയില്‍ നയന മനോഹരമായ കാഴ്ച
  • മുളകള്‍ പൂത്തുകഴിഞ്ഞാല്‍ ഇവ പിന്നീട് ഉണങ്ങി നശിക്കും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കോതമംഗലം: നേര്യമംഗലം വനമേഖല അപൂർവ്വമായൊരു പൂക്കാലത്തിന് സാക്ഷ്യം വഹിക്കുകയാണ്. തൃണവർഗത്തിലെ ഏറ്റവും വലിയ സസ്യമായ മുളയാണ് കാട്ടിലാകെ പൂത്തുലഞ്ഞു നിൽക്കുന്നത്. നേര്യമംഗലം വന മേഖലയിൽ മുളകൾ കൂട്ടമായി പൂത്തുതുടങ്ങിയിരിക്കുകയാണ്. നഗരംപാറ, വാളറ വനഭാഗങ്ങളിലാണ് പൂക്കൾ ദൃശ്യമായിരിക്കുന്നത്. അര നൂറ്റാണ്ടിനിടയിൽ സംഭവിക്കുന്ന ഈ പ്രതിഭാസത്തോടെ മുളകൾ ഉണങ്ങി നശിക്കുകയാണ് ചെയ്യുന്നത്.
Also Read: 300 അടി താഴ്ചയിലേക്ക് പതിച്ച് ടോറസ്! സംഭവം നേര്യമംഗലത്ത്

ഇതു മൂലം ഈ മേഖലയിൽ മുളകളുടെ ലഭ്യത തീർത്തും കുറഞ്ഞേക്കാം. സസ്യഭുക്കുകളായ ആന, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങൾക്ക് ഭക്ഷ്യ ദൗർലഭ്യം നേരിടേണ്ടിയും വന്നേക്കാം. മുള പൂത്തുണങ്ങുമ്പോള്‍ വേനലിൽ കനത്ത കാട്ടു‌തീക്കും കാരണമാകാം. മുളയരി പോഷക സമൃദ്ധമായ ഒരു വന വിഭവമാണ്. മുളയരി കിലോയ്ക്ക്‌ 400മുതൽ 600രൂപ വരെ വിലയുണ്ട്. ആദിവാസികൾ ഇത് വൻ തോതിൽ ശേഖരിച്ച് ഉപയോഗിക്കാറുണ്ട്.

Also Read: കാണാതായ 15 കാരനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുളയരി ധാരാളമായി ഉണ്ടാകുന്നത്തോടുകൂടി വന മേഖലയിൽ കീടങ്ങളും പെരുച്ചാഴികളും പെരുകുകയും പക്ഷി സാന്നിധ്യം വർധിക്കുകയും ചെയ്യും. അങ്ങനെ മുളയുടെ പൂക്കാലം വനത്തെ സംബന്ധിച്ച് വളരെ പ്രത്യേകതകൾ നിറഞ്ഞ സംഭവമാണെന്ന് നഗരംപാറ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജി ജി സന്തോഷ്‌ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്