ആപ്പ്ജില്ല

നിറകണ്ണുകളോടെ ​ഗോപിചന്ദ്രയുടെ സല്യൂട്ട്; ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന് വിടനൽകി നാട്

മധ്യപ്രദേശിൽ പ്രളയത്തിൽ മരിച്ച ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്റെ മൃതദേഹം സംസ്കരിച്ചു. ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. സംസ്ഥാന പോലീസും സൈനികരും ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന് ഗാർഡ് ഓഫ് ഓണർ നൽകി. മധ്യപ്രദേശിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളം വഴി വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ഒരു നാട് ഒന്നാകെ എത്തിയിരുന്നു.

Samayam Malayalam 19 Aug 2022, 10:20 pm

ഹൈലൈറ്റ്:

  • ശിവരാജിന്റെ മൃതദേഹം സംസ്കരിച്ചു
  • പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം
  • അപകടം പച്മഡിയിലേക്കുള്ള യാത്രക്കിടെ പ്രളയത്തിൽപ്പെട്ട്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
എറണാകുളം: മധ്യപ്രദേശിൽ പ്രളയത്തിൽ മരിച്ച മലയാളി സൈനികൻ നിർമ്മൽ ശിവരാജിന് ജന്മനാടിന്റെ യാത്രാമൊഴി. മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ലെഫ്റ്റനന്റ് ക്യാപ്റ്റന് അന്ത്യാഞ്ജലി അർപ്പിക്കാൻ എറണാകുളം മാമംഗലത്തെ വീട്ടിലേക്ക് പ്രമുഖർ അടക്കം നിരവധി പേരാണ് എത്തിയത്.
മകനു നേരെ ബസ് ജീവനക്കാർ കത്തി വീശുന്നതു കണ്ട അച്ഛൻ കുഴഞ്ഞുവീണു മരിച്ചു

പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന് നാട് വിട നൽകിയത്. സംസ്ഥാന പോലീസും സൈനികരും ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന് ഗാർഡ് ഓഫ് ഓണർ നൽകി. സൈനിക ഉദ്യോഗസ്ഥ കൂടിയായ ഭാര്യ ഗോപിചന്ദ്ര തന്റെ ക്യാപ്റ്റന് അവസാനമായി നിറകണ്ണുകളോടെ സല്യൂട്ട് നൽകി. മധ്യപ്രദേശിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളം വഴി വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ഒരു നാട് ഒന്നാകെ കാത്തു നിന്നു.

എറണാകുളം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

സ്വന്തം മകന്റെ അപ്രതീക്ഷിത വേർപാടിൽ തളർന്നു പോയ മാതാപിതാക്കളെയും ഭാര്യയെയും സഹോദരിയെയും ആശ്വസിപ്പിക്കാൻ കഴിയാതെ പാടുപെടുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. മന്ത്രി പി രാജീവ് ,ഹൈബി ഈഡൻ എം പി, കൊച്ചി മെയർ അഡ്വ.എം അനിൽകുമാർ , ജില്ലാ കളക്ടർ രേണു രാജ്, എംഎൽഎമാർ അടക്കമുളളവർ അന്ത്യാഞ്ജലി അർപ്പിച്ചു. ഓഗസ്റ്റ് 15നാണ് മധ്യപ്രദേശിലെ ജബൽ പുരിൽ നിന്ന് പച് മഡിയിലേക്കുളള യാത്രയ്ക്കിടെ പ്രളയത്തിൽപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 2014 ലാണ് ക്യാപ്റ്റൻ നിർമൽ ശിവരാജൻ സൈനിക സേവനം ആരംഭിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്