എറണാകുളം(Ernnakulam): തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടവകാശത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ജില്ലാതല പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും തിരഞ്ഞെടുപ്പ് കമ്മീഷനും സംയുക്തമായാണ് മത്സരം നടത്തിയത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ തൃപ്തികരം:
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വോട്ടിംഗ് മെഷിൻ സൂക്ഷിക്കുന്നതിനുള്ള വെയർഹൗസ് ഉദ്ഘാടനം ചെയ്തു. തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ തൃപ്തികരമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. 239 ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആറ് പോളിംഗ് ബൂത്തുകൾ മാത്രമാണ് താൽക്കാലികമായി നിർമ്മിച്ചത്. ഇതു പ്രധാന ബൂത്തുകളല്ല. അധിക ബൂത്തുകളാണ്. തിരഞ്ഞെടുപ്പ് നിരീക്ഷകരും പ്രവർത്തനങ്ങളിൽ തൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റുകളും സൂക്ഷിക്കുന്നതിന് കളക്ടറേറ്റ് വളപ്പിൽ നിർമ്മിച്ച വെയർഹൗസിന്റെ ഉദ്ഘാടനം നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ.
ഉപ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്കായി വേണ്ടത്ര പോലീസ് സന്നാഹമുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ ഇത് ജില്ലയിൽ തുടരും. തിരഞ്ഞെടുപ്പ് ജോലിയിലുള്ള ജീവനക്കാരുടെ പരിശീലനവും പൂർത്തിയാക്കി. രാഷ്ട്രീയ പാർട്ടികളുമായി നടത്തിയ ചർച്ചയിൽ അവരും തൃപ്തരാണ്. പരാതികൾക്കു സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.
Topic: Thrikkakkara by election, Ernakulam News, poster competition