ആപ്പ്ജില്ല

കുഴിയടക്കാൻ വന്ന കരാറുകാർക്ക് 'പാരയായി' നാട്ടുകാരുടെ ജാ​ഗ്രത; ഇവിടെ ആ 'പണി' നടക്കില്ല

പെരുമ്പാവൂർ കെഎസ്ആർടിസി റോഡിൽ പാലക്കാട്ട് തായം മുതൽ തോട്ടു മുഖം വരെ യുള്ള 15 കിലോമീറ്റർ ദൂരം അടിയന്തിരമായി അറ്റകുറ്റപണി നടത്താൻ കിഫ്ബിയോട് സർക്കാർ നിർദേശിച്ചിരുന്നു.

Lipi 13 Aug 2022, 1:31 pm

ഹൈലൈറ്റ്:

  • റോഡിലെ ഗതാഗത നിയന്ത്രണവും യുവാക്കൾ ഏറ്റെടുത്തു.
  • പണിക്കാർക്ക് ഇടക്കിടക്ക് ശീതളപാനീയങ്ങളുമെത്തിച്ച് നൽകി.
  • ആലുവ എംഎൽഎ അൻവർ സാദത്ത് വിഷയം നിയമസഭയിൽ ഉന്നയിച്ചിരുന്നു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
എറണാകുളം: ആലുവ പെരുമ്പാവൂർ റോഡ് അറ്റകുറ്റപണി നടത്താൻ ആരംഭിച്ചപ്പോൾ കുട്ടമശ്ശേരിയിൽ നാട്ടുകാർ മേൽനോട്ടം ഏറ്റെടുത്തതോടെ യാണ് കരാറുകാർ കുഴഞ്ഞത്. നാട്ടുകാരുടെ നിരീക്ഷണത്തിൽ കുഴികളിലെ മണ്ണ് മാറ്റി ടാർ ഒഴിച്ച് കൃത്യമായി പണി നടത്തിയപ്പോൾ ഒരു കിലോമീറ്റർ ഭാഗം റോഡ് മാത്രമാണ് തീർക്കാനായത്. റോഡിലെ ഗതാഗത നിയന്ത്രണവും യുവാക്കൾ ഏറ്റെടുത്തു. പണിക്കാർക്ക് ഇടക്കിടക്ക് ശീതളപാനീയങ്ങളുമെത്തിച്ച് നൽകി.
Also Read: ചിലയിടത്ത് എസ്പി ചിലയിടത്ത് ഡിഐജി; നാലാം ഭാര്യയുടെ വീട്ടിൽ നിന്നും വിവാഹത്തട്ടിപ്പ് വീരൻ പിടിയിൽ

കിഫ്ബി യുടെ എഇ അടക്കം രണ്ട് ഉദ്യോഗസ്ഥർ മുഴുവൻ സമയവും ഉണ്ടായിരുന്നെങ്കിലും കാര്യമായ പണി ഉണ്ടായില്ല. ആലുവ കെഎസ്ആർടിസി റോഡിൽ പല ഭാഗങ്ങളിലും പൊട്ടിപൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് വിവിധ സംഘടനകൾ സമരത്തിനിറങ്ങിയിരുന്നു. ആലുവ എംഎൽഎ അൻവർ സാദത്ത് വിഷയം നിയമസഭയിൽ ഉന്നയിച്ചിരുന്നു.

Also Read: ഹോസ്റ്റലിൽ നിന്ന് രാത്രിയിൽ പെൺകുട്ടികളെ വസതിയിലേക്ക് വിടണമെന്ന് മജിസ്‌ട്രേട്ട് പറഞ്ഞു; പറ്റില്ലെങ്കിൽ താൻ ചെല്ലണമെന്ന് ആവശ്യപ്പെട്ടെന്നും വാർഡൻ

പെരുമ്പാവൂർ കെഎസ്ആർടിസി റോഡിൽ പാലക്കാട്ട് തായം മുതൽ തോട്ടു മുഖം വരെ യുള്ള 15 കിലോമീറ്റർ ദൂരം അടിയന്തിരമായി അറ്റകുറ്റപണി നടത്താൻ കിഫ്ബിയോട് സർക്കാർ നിർദേശിച്ചിരുന്നു. ഇതിനു വേണ്ടി 10 ലക്ഷം രൂപയും വകയിരുത്തി. എന്നാൽ ഇത്രയും വലിയ കുഴികളടച്ച് ടാർ ചെയ്യാൻ തുക മതിയാവില്ലെന്ന വേവലാതിയിലാണ് കരാറുകാരൻ.



എറണാകുളം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്