ആപ്പ്ജില്ല

Ernakulam: ആരാണ് ആ എംഎൽഎയുടെ ഭാര്യ? പോക്സോ കേസിന് പിന്നിൽ ഇവർ!! പേരുകൾ ഉടൻ വെളിപ്പെടുത്തുമെന്ന് അഞ്ജലി റീമദേവ്

വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നമ്പര്‍ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കേസിലെ ആദ്യ രണ്ടു പ്രതികളാണ് റോയ് വയലാറ്റും സൈജു തങ്കച്ചനും. തങ്ങള്‍ക്ക് എതിരായ പരാതി ബ്ലാക്ക് മെയിലിങ്ങിന്റെ ഭാഗമാണെന്നാണ് പ്രതികളുടെ വാദം.

Samayam Malayalam 23 Mar 2022, 6:46 pm
കൊച്ചി: നമ്പര്‍ 18 ഹോട്ടലിലെ പോക്‌സോ കേസില്‍ രണ്ടാം പ്രതി സൈജു തങ്കച്ചന്‍ കീഴടങ്ങിയിരുന്നു. കൊച്ചി മെട്രൊ പോലീസ് സ്റ്റേഷനിലായിരുന്നു സൈജു കീഴടങ്ങിയത്. സൈജുവിന്റെ വസതിയില്‍ പോലീസ് എത്തി പരിശോധന നടത്തിയിരുന്നു. അതിന് പിന്നാലെയാണ് സൈജു നാടകീയമായി കീഴടങ്ങിയിരുന്നത്. അതിന് പിന്നാലെ നമ്പർ 18 ഹോട്ടല്‍ പോക്സോ കേസിൽ ചോദ്യം ചെയ്യലിന് അഞ്ജലി ബുധനാഴ്ച ഹാജരായിരുന്നു.
Samayam Malayalam report on anjali rimadev responds on the no 18 hotel case she is involved
Ernakulam: ആരാണ് ആ എംഎൽഎയുടെ ഭാര്യ? പോക്സോ കേസിന് പിന്നിൽ ഇവർ!! പേരുകൾ ഉടൻ വെളിപ്പെടുത്തുമെന്ന് അഞ്ജലി റീമദേവ്


​മൂന്നാം പ്രതി

ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഞ്ജലി രംഗത്ത് എത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിൽ എത്തിച്ചു പീഡിപ്പിച്ചെന്നാണ് കേസ്. കേസിലെ മൂന്നാം പ്രതിയാണ് റീമദേവ്. എറണാകുളം പോക്സോ കോടതി മുൻപാകെ അഞ്ജലി കഴിഞ്ഞ ദിവസം കീഴടങ്ങുകയും ചെയ്തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്നായിരുന്നു അഞ്ജലി കോടതി മുൻപാകെ ജാമ്യക്കാർക്കൊപ്പം ഹാജരായത്.

​എംഎൽഎയുടെ ഭാര്യ

ഗൂഢാലോചന നടത്തിയത് എംഎൽഎയുടെ ഭാര്യ ഉൾപ്പെടെ ആറുപേരാണെന്നാണ് അഞ്ജലിയുടെ വെളിപ്പെടുത്തൽ. ഇവരുടെ പേരുകൾ അന്വേഷണ സംഘത്തിനു മുന്നില്‍ വെളിപ്പെടുത്തുമെന്നും കള്ളപ്പണ ഇടപാടിനെ എതിർത്തതാണ് ഇത്തരത്തിൽ വിരോധം ഉണ്ടാകാൻ കാരണമെന്നുമാണ് അഞ്ജലി ഒരു സ്വകാര്യ മാധ്യമത്തിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

​ബ്ലാക്ക് മെയിലിങ്ങിന്റെ ഭാഗം

വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നമ്പര്‍ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കേസിലെ ആദ്യ രണ്ടു പ്രതികളാണ് റോയ് വയലാറ്റും സൈജു തങ്കച്ചനും. തങ്ങള്‍ക്ക് എതിരായ പരാതി ബ്ലാക്ക് മെയിലിങ്ങിന്റെ ഭാഗമാണെന്നാണ് പ്രതികളുടെ വാദം. 3 മാസം കഴിഞ്ഞ് പെണ്‍കുട്ടിയും അമ്മയും പരാതി നല്‍കിയത് അതിന്റെ തെളിവാണെന്നും പ്രതികൾ കോടതിയിൽ വാദിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്