എറണാകുളം: മരപ്പണി ഉപജീവനമാർഗ്ഗമാക്കിയ ബിനു കഴിഞ്ഞ ലോക് ഡൗൺ കാലത്താണ് സമയം പോക്കാനായി മരപ്പലകകളിൽ ശില്പങ്ങൾ കൊത്തിയെടുക്കുന്ന പ്രവർത്തിയിൽ ഏർപ്പെട്ടത്. ആദ്യം കൊത്തിയെടുത്ത ശിവപാർവ്വതി രൂപം സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും അഭിനന്ദനങ്ങൾക്ക് കാരണം ആയതോടെ തൻ്റെ വിശ്രമവേളകൾ ദാരുശിൽപനിർമ്മാണത്തിനായി മാറ്റിവെക്കുകയായിരുന്നു. തുടർന്ന് രണ്ടുവർഷത്തിനുള്ളിൽ വിനുവിന്റെ കരവിരുതിൽ പിറന്നത് നിരവധി നാഗങ്ങളും പക്ഷികളും മര ചങ്ങലകളും ദേവീദേവന്മാരും സാമൂഹ്യ പരിഷ്കർത്താക്കളും എല്ലാമായിരുന്നു. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ പൂർത്തിയായ തിരുവത്താഴം വരെ എത്തിനിൽക്കുകയാണ് വിനുവിൻറെ ദാരുശില്പകലയിലെ വിസ്മയങ്ങൾ.
ബിനു നിർമ്മിച്ച ശിൽപ ഫലകങ്ങൾ വിലയ്ക്കെടുക്കാനായി നിരവധി പേർ എത്തിയെങ്കിലും നഗരത്തിൽ എവിടെയെങ്കിലും തന്റെ സൃഷ്ടികൾ പ്രദർശനത്തിന് വച്ചതിനുശേഷം മാത്രമേ വിൽപ്പന നടത്തുകയുള്ളൂ എന്ന തീരുമാനത്തിലാണ് ഈ കലാകാരൻ. കൊത്തി എടുക്കേണ്ട രൂപത്തിൻ്റെ ചിത്രം അതേ വലിപ്പത്തിൽ ഫ്ലക്സിൽ പ്രിൻറ് ചെയ്ത് കാർബൺ പേപ്പറിൻ്റെ സഹായത്തോടെ മരപ്പലകയിലേക്ക്
പകർത്തിയതിനുശേഷമാണ് ഏറെ സൂക്ഷ്മതയും ക്ഷമയും സമയവും ആവശ്യമായ ശില്പ നിർമ്മാണം ആരംഭിക്കുന്നത്. മക്കളായ ബിരുദ വിദ്യാർത്ഥി ആകർഷും ഹൈസ്കൂൾ വിദ്യാർഥിയായ ആദർശും ശില്പ നിർമാണത്തിൽ അച്ഛനെ സഹായിക്കും. വിജിതയാണ് ബിനുവിനെ ഭാര്യ .
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ബിനു നിർമ്മിച്ച ശിൽപ ഫലകങ്ങൾ വിലയ്ക്കെടുക്കാനായി നിരവധി പേർ എത്തിയെങ്കിലും നഗരത്തിൽ എവിടെയെങ്കിലും തന്റെ സൃഷ്ടികൾ പ്രദർശനത്തിന് വച്ചതിനുശേഷം മാത്രമേ വിൽപ്പന നടത്തുകയുള്ളൂ എന്ന തീരുമാനത്തിലാണ് ഈ കലാകാരൻ. കൊത്തി എടുക്കേണ്ട രൂപത്തിൻ്റെ ചിത്രം അതേ വലിപ്പത്തിൽ ഫ്ലക്സിൽ പ്രിൻറ് ചെയ്ത് കാർബൺ പേപ്പറിൻ്റെ സഹായത്തോടെ മരപ്പലകയിലേക്ക്
പകർത്തിയതിനുശേഷമാണ് ഏറെ സൂക്ഷ്മതയും ക്ഷമയും സമയവും ആവശ്യമായ ശില്പ നിർമ്മാണം ആരംഭിക്കുന്നത്. മക്കളായ ബിരുദ വിദ്യാർത്ഥി ആകർഷും ഹൈസ്കൂൾ വിദ്യാർഥിയായ ആദർശും ശില്പ നിർമാണത്തിൽ അച്ഛനെ സഹായിക്കും. വിജിതയാണ് ബിനുവിനെ ഭാര്യ .
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ