ആപ്പ്ജില്ല

വിദ്വേഷമുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ; പോലീസ് പിടികൂടിയത് പള്ളുരുത്തിയിൽ നിന്ന്

ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ 10 വയസുകാരൻ മതസ്പർദ്ധയുണ്ടാക്കുന്ന മുദ്രാവാക്യം വിളിച്ചെന്ന കേസിൽ കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

Edited byNilin Mathews | Lipi 28 May 2022, 1:52 pm

ഹൈലൈറ്റ്:

  • റാലിക്കിടെ കുട്ടിയെ തോളിലേറ്റിയ ആളിനെ നേരത്തെ അറസ്റ്റ് ചെയ്തു
  • ആർഎസ്എസിനെതിരെയാണ് മകൻ മുദ്രാവാക്യം വിളിച്ചതെന്ന് പിതാവ്
  • റാലിയിൽ കുട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
പള്ളുരുത്തി(Ernakulam): ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ പത്ത് വയസുകാരൻ വിദ്വേഷമുദ്രാവാക്യം വിളിച്ച കേസിൽ പിതാവ് പോലീസ് കസ്റ്റഡിയിലായ. റാലിയിൽ പങ്കെടുത്ത പത്ത് വയസുകാരനെ തോളിലേറ്റിയ എസ്‌ഡിപിഐ പ്രവർത്തകൻ നേരത്തെ അറസ്റ്റിലായിരുന്നു.
പള്ളുരുത്തിയിൽ നിന്നാണ് കുട്ടിയുടെ പിതാവ് പിടിയിലായത്. പള്ളുരുത്തി പോലീസ് കുട്ടിയുടെ പിതാവിനെ ആലപ്പുഴ പോലീസിന് കൈമാറുമെന്നാണ് വിവരം. മതസ്പർദ്ധ ഉണ്ടാക്കുന്ന രീതിയിലല്ല മകൻ മുദ്രാവാക്യം വിളിച്ചതെന്നും ആർഎസ്എസിനെതിരെയാണ് മുദ്രാവാക്യം വിളിച്ചതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ കുടുംബം ഒളിവിൽ പോയിരുന്നു. അതിനിടെ, പിതാവിനെ പോലീസ് കസ്റ്റഡയിലെടുത്തതിനെ തുടർന്ന് എസ്‌ഡിപിഐ പ്രതിഷേധ പ്രകടനം നടത്തുകയാണ്. പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരാളുടെ തോളിലിരുന്ന് കുട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാൻ പ്രത്യേക പരിശീലനം, കുട്ടി എസ്ഡിപിഐ പരിപാടികളിലെ സ്ഥിര സാന്നിധ്യം, പിതാവ് പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകൻ


"അരിയും മലരും വാങ്ങിച്ച്‌ വീട്ടിൽ വാങ്ങി വെച്ചോളൂ.. ഒന്ന് കൂടെ മറന്നടാ..ഒന്ന് കൂടെ മറന്നടാ.. കുന്തിരിക്കം വാങ്ങിച്ച്‌ വീട്ടിൽ വാങ്ങി വെച്ചോടാ.. വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാർ. മര്യാദക്ക്‌ ജീവിച്ചാൽ നമ്മുടെ നാട്ടിൽ ജീവിക്കാം.. മര്യാദക്ക്‌ മര്യാദക്ക്‌ മര്യാദക്ക്‌ ജീവിച്ചോ. മര്യാദക്ക്‌ ജീവിച്ചില്ലേൽ നമുക്കറിയാം പണിയറിയാം.. മര്യാദക്ക്‌ മര്യാദക്ക്‌ മര്യാദക്ക്‌ ജീവിച്ചോ." എന്നിങ്ങനെയായിരുന്നു കുട്ടി ഉയർത്തിയ മുദ്രാവാക്യം. ഇത്തരത്തിൽ മുദ്രാവാക്യം വിളിക്കാനായി കുട്ടിയെ പരിശീലിപ്പിച്ചു എന്നാണ് കുട്ടിയെ തോളിലേറ്റിയ അന്‍സാറിനെ റിമാൻഡ് ചെയ്യുന്നതിന്‍റെ ഭാഗമായി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

ആ മുദ്രാവാക്യം വിളിച്ച കുട്ടി ആര്? ഇരുട്ടിൽ തപ്പി പോലീസ്, അൻസാറിനും അറിയില്ല ആ കുട്ടിയെ!!
പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പരിപാടികളിൽ കുട്ടി സജീവമായി പങ്കെടുത്തിരുന്നു. കൂടാതെ കുട്ടിയുടെ പിതാവ് എസ്ഡിപിഐയുടെ സജീവ പ്രവർത്തകനാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.

Topic: Alappuzha Slogan Case, Slogan Controversy, Popular Front
ഓതറിനെ കുറിച്ച്
Nilin Mathews

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്