മുവാറ്റുപുഴ: മൂവാറ്റുപുഴയിൽ ശക്തമായ പ്രതിഷേധ പ്രകടനവുമായി ഐ ഗ്രൂപ്പ്. മുവാറ്റുപുഴ സീറ്റ് മുൻ എംഎൽഎ ജോസഫ് വാഴക്കന് നിഷേധിക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കത്തിന് എതിരെയാണ് ഐ ഗ്രൂപ്പിൻ്റെ പ്രതിഷേധം.
ജോസഫ് വാഴക്കനെ തഴഞ്ഞ് മറ്റൊരു സ്ഥാനാർത്ഥിയെ മുവാറ്റുപുഴക്ക് ആവശ്യമില്ലന്നും, അങ്ങിനെ കെട്ടി ഇറക്കുന്ന സ്ഥാനാർത്ഥിയെ അംഗീകരിക്കാൻ കഴിയില്ലന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. രാത്രികളിൽ ജോസഫ് വാഴക്കന് എതിരെ പോസ്റ്റർ ഒട്ടിച്ച് വിജയ സാധ്യത ഇല്ലന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം നടത്തിയെന്നും പോസ്റ്റർ ഒട്ടിച്ചവരെ പുറത്ത് കൊണ്ടുവരണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോളി കുര്യാക്കോസിൻ്റെ പേര് ഉൾപ്പടെ മുവാറ്റുപുഴയിൽ ഉയർന്നുവന്നെങ്കിലും മാത്യൂ കുഴൽനാടൻ്റെ പേരാണ് ഇപ്പോൾ പരിഗണിക്കുന്നതെന്നാണ് സൂചന. എഐസിസിയുടെ അഭിപ്രായ സർവ്വേയിൽ മാത്യു കുഴൽനാടന് കൂടുതൽ വിജയസാധ്യത നേതൃത്വം പ്രവചിച്ചതോടെയാണ് ജോസഫ് വാഴക്കനെ പിന്തള്ളിയത്. മാത്യു കുഴൽനാടനെ പരിഗണിക്കുന്നതിനെതിരെ മഹിളാ കോൺഗ്രസും ഇന്നലെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ജോസഫ് വാഴക്കനെ തഴഞ്ഞ് മറ്റൊരു സ്ഥാനാർത്ഥിയെ മുവാറ്റുപുഴക്ക് ആവശ്യമില്ലന്നും, അങ്ങിനെ കെട്ടി ഇറക്കുന്ന സ്ഥാനാർത്ഥിയെ അംഗീകരിക്കാൻ കഴിയില്ലന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. രാത്രികളിൽ ജോസഫ് വാഴക്കന് എതിരെ പോസ്റ്റർ ഒട്ടിച്ച് വിജയ സാധ്യത ഇല്ലന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം നടത്തിയെന്നും പോസ്റ്റർ ഒട്ടിച്ചവരെ പുറത്ത് കൊണ്ടുവരണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോളി കുര്യാക്കോസിൻ്റെ പേര് ഉൾപ്പടെ മുവാറ്റുപുഴയിൽ ഉയർന്നുവന്നെങ്കിലും മാത്യൂ കുഴൽനാടൻ്റെ പേരാണ് ഇപ്പോൾ പരിഗണിക്കുന്നതെന്നാണ് സൂചന. എഐസിസിയുടെ അഭിപ്രായ സർവ്വേയിൽ മാത്യു കുഴൽനാടന് കൂടുതൽ വിജയസാധ്യത നേതൃത്വം പ്രവചിച്ചതോടെയാണ് ജോസഫ് വാഴക്കനെ പിന്തള്ളിയത്. മാത്യു കുഴൽനാടനെ പരിഗണിക്കുന്നതിനെതിരെ മഹിളാ കോൺഗ്രസും ഇന്നലെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.